Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...


സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...

താന്‍ കുറച്ച് ഇമോഷണല്‍ ആണെങ്കിലും ചേട്ടനും ചേച്ചിയും കൂളാ... ലൈവില്‍ വന്ന് കരഞ്ഞത് കൊണ്ട് അവര്‍ ആഗ്രഹിക്കുന്നത് കൊടുക്കാന്‍ സാധിച്ചു; അത് കിട്ടിയാല്‍ കുറച്ച് നേരത്തേക്ക് മിണ്ടാതിരിക്കുമല്ലോ- അഭിരാമി സുരേഷ്

02 OCTOBER 2022 05:09 PM IST
മലയാളി വാര്‍ത്ത

തന്റെ സഹോദരിയ്ക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന് വരുന്ന അധിഷേപങ്ങളെ കുറിച്ചും പരിഹാസങ്ങള്‍ക്കും എതിരായി അഭിരാമി സുരേഷ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. കണ്ണുനീര് കാണിച്ചിട്ടുള്ള ഫോട്ടോയും അഭിരാമി പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോഷ്യല്‍ മീഡിയയുടെ കടന്നാക്രമണത്തെപ്പറ്റി തുറന്നടിക്കുകയാണ് അഭിരാമി. ഗായികയുടെ വാക്കുകൾ ഇങ്ങനെ...


എനിക്ക് തന്നെ അറിയാത്ത ഒരു സ്ഥാനമാണ് പലരും നല്‍കിയിരിക്കുന്നത്. അമൃതയുടെ സഹോദരിയെന്ന നിലയില്‍ ഒരു കഴിവുമില്ലാതെ എവിടെയോ എത്തിയ ആളെന്ന തരത്തിലാണ് ആളുകള്‍ എന്നെ വിശേഷിപ്പിക്കുന്നതെന്ന് എനിക്ക് തന്നെ തോന്നിയിട്ടുള്ളതെന്ന് അഭിരാമി പറയുന്നു. എന്ത് ചെയ്താലും തെറിവിളിയാണ്. ചേച്ചിയുടെ ജീവിതത്തില്‍ അടുത്തിടെ ഒരു സംഭവം ഉണ്ടായതിന് ശേഷമാണ് വിമര്‍ശനങ്ങള്‍ കൂടിയത്. എന്നെയും ചേച്ചിയേയും കുറിച്ച് പറയുന്നത് സഹിക്കാം. പക്ഷേ വീട്ടിലുള്ളവരെ കൂടി പറയുന്നതിലേക്ക് കാര്യങ്ങളെത്തിയപ്പോഴാണ് പ്രതികരിക്കണമെന്ന് തീരുമാനിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെയുള്ള കമന്റുകള്‍ എന്ന ചോദ്യത്തിന് എനിക്കിതുവരെ മറുപടി കിട്ടിയിട്ടില്ല. നിങ്ങളിങ്ങനെ ഓരോന്നും തുറന്ന് വച്ചത് കൊണ്ടല്ലേ ചീത്ത വിളികേള്‍ക്കേണ്ടി വരുന്നതെന്ന് ചിലര്‍ പറയുന്നു. അത് സ്വതന്ത്ര്യത്തിലേക്കുള്ള കടന്ന് കയറ്റമല്ലേ എന്നാണ് അഭിരാമി തിരിച്ച് ചോദിക്കുന്നത്.

ഞാനിപ്പോഴാണ് കമന്റുകള്‍ വായിക്കാന്‍ തുടങ്ങിയത്. അതില്‍ ന്യായം പറഞ്ഞൊരു കമന്റ് പോലും ഇതുവരെ കണ്ടിട്ടില്ല. ഞാനൊരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ പോയിട്ട് ആരേയും ചീത്ത വിളിക്കില്ല. എനിക്കറിയാത്ത പ്രശ്‌നത്തില്‍ ഇടപെടാനും സാധിക്കില്ലെന്ന് അഭിരാമി കൂട്ടിച്ചേര്‍ത്തു.

ലൈവില്‍ വന്ന് കരഞ്ഞത് കൊണ്ട് അവര്‍ ആഗ്രഹിക്കുന്നത് കൊടുക്കാന്‍ സാധിച്ചു. അത് കിട്ടിയാല്‍ കുറച്ച് നേരത്തേക്ക് മിണ്ടാതിരിക്കുമല്ലോ. അതിന് ശേഷം ഇമ്മോറലായിട്ടുള്ള കമന്റുകള്‍ മാറി. അമ്മയെയും പാപ്പുവിനെയും ഇപ്പോള്‍ എന്റെ അളിയനെയും കൂടി ചേര്‍ത്തിട്ടാണ് ഇമ്മോറലായിട്ടുള്ള കമന്റുകള്‍ കേള്‍ക്കുന്നത്. വീട്ടുകാര്‍ കരയുന്നത് കാണുമ്പോള്‍ നമുക്ക് നമ്മളെത്തന്നെ കിണറ്റിലിടാന്‍ തോന്നില്ലേ? അതാണ് തന്റെ അവസ്ഥ.


ഞാന്‍ പ്രതികരിച്ചതിന് താഴെ സെലിബ്രിറ്റികടക്കം നിരവധി പേര്‍ വന്നിരുന്നു. അവര്‍ക്കും ഇത്തരം പ്രതികരണങ്ങള്‍ അവസാനിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നാണ് അറിയേണ്ടത്. സെലിബ്രിറ്റി ലൈഫ് തിരഞ്ഞെടുത്താല്‍ ഇതൊക്കെ നേരിടാന്‍ ബാധ്യസ്ഥരല്ലേ എന്നൊക്കെയാണ് ചിലരുടെ ചോദ്യം. റിയല്‍ ലൈഫും പേഴ്സണല്‍ ലൈഫും പരസ്യമാക്കിയെന്ന് വെച്ച് അതിര്‍വരമ്പുകള്‍ ലംഘിച്ച് തോന്ന്യാസം പറയാനുള്ള ലൈസന്‍സ് ആര്‍ക്കും കൊടുത്തിട്ടില്ല.

എന്റെ കേസിലും ചേച്ചിയുടെ കേസിലും സ്ത്രീകളില്‍ നിന്നാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്. ആന്റിമാരും കുലസ്ത്രീകളുമൊക്കെയാണ് അറ്റാക്ക് ചെയ്യുന്നതെന്ന് അഭിരാമി കൂട്ടിച്ചേര്‍ത്തു. അതേ സമയം താന്‍ കുറച്ച് ഇമോഷണല്‍ ആണെങ്കിലും ചേട്ടനും ചേച്ചിയും കൂളാണെന്നും താരം സൂചിപ്പിച്ചു. ആ കൊച്ച് ഞങ്ങളുടെ കൂടെ എങ്ങനെ ജീവിക്കുന്നു എന്ന കമന്റുകളും വന്നിരുന്നു. പാപ്പു അമ്പലത്തില്‍ പോയപ്പോഴുള്ള മുഖഭാവമാണ് പലരും പ്രശ്‌നമാക്കിയത്. അത് കണ്ടപ്പോഴാണ് എന്താണ് സംഭവമെന്ന് പാപ്പു ആദ്യമായി ചോദിക്കുന്നത്. കുട്ടികള്‍ക്ക് യാതൊരു ഫണ്ണും ഇല്ലാത്ത സ്ഥലത്ത് വന്നാല്‍ അങ്ങനെയേ ഉണ്ടാവൂ. അവളുടെ മുഖമൊന്ന് മാറിയപ്പോഴെക്കും എന്ത് പ്രശ്‌നമാക്കാനാണെന്ന് അഭിരാമി ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (21 minutes ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (22 minutes ago)

ശബരിമല സ്വർണ കൊള്ള കേസ്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ  (1 hour ago)

കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാന്‍  (1 hour ago)

തലസ്ഥാന നഗരിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു  (1 hour ago)

വിസി നിയമനം ഗവര്‍ണറും മുഖ്യമന്ത്രിയും വിട്ടുവീഴ്ച; മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ എം പി  (1 hour ago)

നവവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന്....  (2 hours ago)

സ്വർണവിലയിൽ  (3 hours ago)

മതി നിർത്ത്.. ആദ്യം പൊട്ടിത്തെറിച്ച് സ്‌പീക്കർ..! ലോകസഭയിൽ ഷാഫിയുടെ തീപ്പാറുന്ന പ്രസംഗം പിന്നാലെ കൈയടിച്ച് സ്‌പീക്കർ...ഉഫ്  (3 hours ago)

പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി 22ന് പരിഗണിക്കും...  (3 hours ago)

പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമം നടത്തിയെന്ന് പരാതി.  (4 hours ago)

സ്വപ്ന സുരേഷ് ഇറങ്ങി പിണറായിയെ തീകുണ്ഠത്തിൽ എറിഞ്ഞ് ആ 10 കാര്യങ്ങൾ..! മുഖ്യന്റെ NO 1 അടിച്ചിളക്കി..!  (4 hours ago)

ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി  (4 hours ago)

എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർഥി ചികിത്സയിലിരിക്കെ മരണമടഞ്ഞു  (4 hours ago)

ബിജെപി ഒരുത്തിന്റെയും കാലു പിടിക്കില്ല..!രാധാകൃഷ്ണന്റെ തീരുമാനം കട്ടായം..! മോദി നേരിട്ട്..! ഞെട്ടിച്ച് സ്വതന്ത്രൻ ..!  (4 hours ago)

Malayali Vartha Recommends