സിനിമ എന്താണെന്ന് പോലും അറിയാത്ത കാലത്താണ് ഞാനൊന്ന് വന്ന് മുഖം കാണിച്ചിട്ട് പോയത്; അന്ന് മുഖം കണ്ടിട്ട് നമ്മളെ പിന്നെ ആരും വിളിച്ചില്ല- മമ്മൂട്ടി
നിറയെ സര്‍പ്രൈസുകളുമായി റോഷാക്ക് എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷന്‍ തിരക്കുകളിലാണ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍. ഇതിനിടെ മമ്മൂട്ടി സിനിമയില്‍ അമ്പത് വര്‍ഷമായതിനെ പറ്റിയുള്ള സംസാരവും ഉയര്‍ന്ന് വന്നു. പ്രൊമോഷന്‍ പരിപാടിയ്ക്കിടെ ഒരു അവതാരകയാണ് അമ്പത് വര്‍ഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് ചോദിച്ചത്. എന്നാല്‍ അമ്പത് ആയിട്ടില്ലെന്നും ശരിക്കും പറഞ്ഞാല്‍ നാല്‍പത് വര്‍ഷമല്ലേ ആയിട്ടുള്ളുവെന്നും താരം തിരിച്ച് ചോദിച്ചു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...
'ഞാന്‍ 1971 ല്‍ ഒരു സിനിമയില്‍ അഭിനയിച്ചതിന് ശേഷം പിന്നെ 1980 ലാണ് സിനിമയില്‍ അഭിനയിക്കുന്നത്. അതിനിടയ്ക്ക് ഒരു ഒമ്പത് കൊല്ലമുണ്ട്. അത് ആരുടെ കണക്കില്‍ കൂട്ടുമോ ആവോ എന്നാണ് തമാശരൂപേണ മമ്മൂട്ടി പറഞ്ഞത്. ഇതോടെ ഓള്‍മോസ്റ്റ് അമ്പത് വര്‍ഷമെന്ന് അവതാരക പറഞ്ഞു. നാല്‍പ്പത്തിയൊന്നും അമ്പതുമൊക്കെ ഓള്‍മോസ്റ്റാണോ? എന്നാല്‍ പിന്നെ ഓള്‍മോസ്റ്റ് നൂറ് ആക്കിക്കോ എനിക്കിപ്പോ എന്താ ബുദ്ധിമുട്ട്.
ശരിക്കും ഞാന്‍ സിനിമയില്‍ ആക്ടീവാകുന്നത് 1981 ലാണ്. അതിപ്പോ ഏകദേശം നാല്‍പത് വര്‍ഷമായി. അത് നമുക്ക് അംഗീകരിക്കാം. പക്ഷേ അമ്പത് വര്‍ഷം എന്ന് പറയുന്നത് ഇത്തിരി കൂടുതലാണ്. സിനിമ എന്താണെന്ന് പോലും അറിയാത്ത കാലത്താണ് ഞാനൊന്ന് വന്ന് മുഖം കാണിച്ചിട്ട് പോയത്.
പക്ഷേ കമല്‍ ഹാസനൊക്കെ ഒരുപാട് കാലം തുടര്‍ച്ചയായി അഭിനയിച്ചിട്ടുണ്ട്. അന്ന് മുഖം കണ്ടിട്ട് നമ്മളെ പിന്നെ ആരും വിളിച്ചില്ല. അതോട് കൂടി ഇയാള്‍ നിര്‍ത്തി നാട് വിട്ടോ എന്ന് കരുതി ആരും വിളിച്ചില്ല. പിന്നെ ഞാന്‍ പുറകേ നടന്ന് ഓപ്പിച്ചതാണിതെന്ന് മമ്മൂട്ടി പറഞ്ഞു. അമ്പത് വര്‍ഷം ഞാന്‍ സിനിമയുടെ പുറകിലൂടെ നടന്നുവെന്ന് വേണമെങ്കില്‍ കണക്ക് കൂട്ടാമെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha