Widgets Magazine
10
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ


ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) . ഇംഗ്ലീഷ്, ഫിസിക്സ്, മാത്സ്, ഐസിടി, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലെ അധ്യാപകർക്കാണ് അവസരം. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഈ നിയമനത്തിൽ 5 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ഒക്ടോബർ 15-നകം അപേക്ഷിക്കണമെന്ന് ഒഡെപെക് അറിയിച്ചു.


ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ ..1989ലാണ് ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണം.ഇപ്പോൾ 2025 ലും ഗാസ ഇനി ആര് ഭരിക്കും എന്ന ചോദ്യം ബാക്കി !!


മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം

എവിടേലും കിടന്ന ദില്‍ഷയായിരുന്നെങ്കില്‍ പ്രശ്നമല്ല, ഇത് ബിഗ് ബോസ് വിന്നർ ദില്‍ഷയാണ്: ദില്‍ഷയുടെ പ്രമോഷൻ പരസ്യം തട്ടിപ്പാണെന്ന് വ്യക്തമാക്കി ബ്ലെസ്ലി

27 NOVEMBER 2022 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം; ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ 4 Kഅറ്റ്മോസ്സിൽ ടീസർ എത്തി

മെഡിക്കൽ ക്രൈം ത്രില്ലർ ഡോസ് ചിത്രീകരണം പൂർത്തിയായി ;വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു പ്രധാന ലൊക്കേഷൻ

ഏറെ പ്രേക്ഷക പ്രശംസയും സാമ്പത്തിക വിജയവും നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം; 'ഹാഫ്' എന്ന ചിത്രത്തിൻ്റെ ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായി

മാർക്കോക്കു ശേഷം കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തായ്‌ലാന്റിൽ ആരംഭിച്ചു .

ആശ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു...

ട്രേഡിങ് സ്ഥാപനത്തിന്റെ പരസ്യത്തിൽ അഭിനയിച്ച ബിഗ്‌ബോസ് ലേഡി വിന്നർ ദിൽഷ വലിയ രീതിയുള്ള ആരോപണങ്ങള്‍ക്കിടയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പരസ്യം തട്ടിപ്പാണെന്ന് വ്യക്തമാക്കി പലരും രംഗത്ത് എത്തുകയായിരുന്നു. ബിഗ് ബോസിലെ ബ്ലെസ്ലിയാണ് ഇത്തരത്തില്‍ ദില്‍ഷയുടെ പരസ്യം തട്ടിപ്പാണെന്ന് വ്യക്തമാക്കി ആദ്യമെത്തിയത്. ഇതോടെ ദില്‍ഷ പരസ്യം ഡിലീറ്റ് ചെയ്തെങ്കിലും അവരുടെ ആരാധകർ ബ്ലെസ്ലീക്കെതിരെ വലിയ രീതിയിലുള്ള ആരോപണമായിരുന്നു ഉയർത്തിയത്. ദില്‍ഷയോട് പേഴ്സണലായി കാര്യം പറയാതെ പബ്ലിക്കായി പറഞ്ഞ് സൈബർ അറ്റാക്കിനിട്ടുകൊടുത്തെന്നായിരുന്നു പ്രധാന ആരോപണം. എന്നാലിപ്പോഴിതാ ഇക്കാര്യങ്ങളിലൊക്കെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്ലെസ്ലീ...

ദില്‍ഷ പ്രസന്നന്‍ ചേച്ചി എടുത്ത ഒരു പ്രമോഷന്‍ വർക്ക് ഒരു തട്ടിപ്പായിരുന്നു. അവരിട്ട സ്റ്റോറി ഞാനെടുത്ത് സ്കാം അലർട്ട് എന്നും പറഞ്ഞ് ഞാന്‍ ഷെയർ ചെയ്തു. അപ്പോള്‍ തന്നെ ദില്‍ഷ പ്രസന്നന്‍ അത് റിമൂവ് ചെയ്യുകയും അതിന് ശേഷം എന്റെ സ്റ്റോറിയും ഓട്ടാമാറ്റിക്കായി ഡിലീറ്റാവുകയും ചെയ്തു. അവർ എന്റെ അടുത്തും വന്നിരുന്നു എന്നതിനാലാണ് അതൊരു തട്ടിപ്പാണെന്ന് എനിക്ക് മനസ്സിലായത്. 24 മണിക്കൂർ ആ വീഡിയോ അവിടെ ഉണ്ടാവണം, അതിന് ശേഷം സ്റ്റോറി ഒരെണ്ണം ഇടണം. ഇന്നയിന്ന ആളുകള്‍ ഈ പരസ്യം ഏറ്റെടുത്തിട്ടുണ്ടെന്നും എന്നോട് പറഞ്ഞു. എത്രരൂപ വേണമെങ്കിലും മുടക്കാന്‍ അവർ തയ്യാറായിരുന്നില്ലെങ്കിലും തട്ടിപ്പാണെന്ന് മനസ്സിലായതോടെ ഞാന്‍ വേണ്ടെന്ന് പറഞ്ഞു.

ഒരു ലക്ഷം രൂപവരെ എനിക്ക് തരാമെന്ന് പറഞ്ഞു. ബാക്കിയെല്ലാവരും ചെയ്യുന്നുണ്ടല്ലോ, പിന്നെന്താണ് എനിക്ക് ചെയ്താലെന്നായിരുന്നു അവർ ചോദിച്ചത്. കുറെ സർട്ടിഫിക്കറ്റൊക്കെ പേഴ്സണലായി അയച്ച് തന്നു. ട്രേഡിങ്ങുമായി ബന്ധപ്പെടുന്ന കുറച്ച് നല്ല സുഹൃത്തുകളുള്ളതിനാല്‍ ഇതൊക്കെ തട്ടിപ്പാണെന്ന് മനസ്സിലായി. ശുദ്ധമായ ചൂതാട്ടമാണ് ട്രേഡിങ് എന്നാണ് എന്റെ അറിവ്.

ദില്‍ഷ പ്രസന്നന്‍ ചേച്ചിയോട് പറയാതെ ഞാനെന്തുകൊണ്ട് അത് സ്റ്റോറിയാക്കി എന്ന് ചോദിച്ചാല്‍. അവരോട് നേരിട്ട് ഞാനത് പറഞ്ഞാല്‍ ദില്‍ഷ എന്ന് പറയുന്ന വ്യക്തി അത് ഡിലീറ്റ് ചെയ്യും. എന്നാല്‍ അതിന് ശേഷം ഈ തട്ടിപ്പുകാർ ബിഗ് ബോസ് വിന്നർ ദില്‍ഷ ഈ പരസ്യം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് പലയാളുകളേയും സമീപിക്കും. ദില്‍ഷ ഓള്‍റെഡി ഇത് ചെയ്തുവെന്നും പറഞ്ഞാണ് എന്നെ സമീപിച്ചത്. അവർ അമ്പതിനായിരത്തിനോ എഴുപത്തി അയ്യായിരത്തിനോ ആവും ചെയ്തത്. എന്നാല്‍ മറ്റുള്ളവരുടെ അടുത്ത് പോയി പതിനായിരത്തിനൊക്കെ ചെയ്യിക്കും. അങ്ങനെ വീണ്ടും ആള്‍ക്കാർ കബളിക്കപ്പെടും. ഇവർ മറ്റ് പല സംസ്ഥാനത്തും പോയി ഇത്തരം തട്ടിപ്പ് നടത്തും. ദില്‍ഷ പ്രസന്നന് ക്രെഡിബിലിറ്റിയും ഉത്തരവാദിത്തവുമുണ്ടെന്ന് മനസ്സിലാക്കണം. ഞാന്‍ പേഴ്സണല്‍ മെസേജ് അയച്ച് ദില്‍ഷ ഡീലീറ്റ് ചെയ്താലും അവരത് പല സ്ഥലത്തും എത്തിക്കും.

എവിടേലും കിടന്ന ദില്‍ഷയായിരുന്നെങ്കില്‍ പ്രശ്നമല്ല, ഇത് ബിഗ് ബോസ് വിന്നർ ദില്‍ഷയാണ്. അതിന് അവർ മിസ്യൂസ് ചെയ്യുകയാണ്. അതുകൊണ്ടാണ് ഞാന്‍ അതെടുത്ത് ഷെയർ ചെയ്തത്. ആരും ഇത് അറിഞ്ഞില്ല നിരവധിയാളുകള്‍ പറ്റിക്കപ്പെടും. ഒരോരുത്തരുടേയും കയ്യില്‍ നിന്നും പതിനായിരം വെച്ച് പോയാല്‍ തന്നെ കോടികളായി. എല്ലാ ഇന്‍ഫ്ലൂവേഴ്സിനും ഇതൊരു പാഠമായിക്കൊള്ളട്ടേയെന്ന് ഞാന്‍കരുതി. അതുകൊണ്ടാണ് അക്കാര്യം ഞാന്‍ എടുത്ത് പറഞ്ഞത്.

എന്റെ ഫാമിലി ഗ്രൂപ്പില്‍ നിന്നാണ് ഇതേക്കുറിച്ച് ആദ്യം അറിഞ്ഞത്. അപ്പോള്‍ തന്നെ എടുത്ത് സ്റ്റോറിയിട്ടു. ഒരു ബിഗ് ബോസ് വിന്നർ ഇത്തരമൊരു തട്ടിപ്പ് കേസില്‍ പെട്ടാല്‍ ഭാവിയില്‍ വരുന്ന ബിഗ് ബോസ് താരങ്ങളുടെ ക്രെഡിബിലിറ്റിയെ ബാധിക്കും. പിന്നീട് എത്ര ജെനുവിനായി നിന്നുവെന്ന് പറഞ്ഞാലും ബിഗ് ബോസ് മത്സരാർത്ഥി എന്ന് പറയുമ്പോള്‍ ഒരു വിലയും ഉണ്ടാവില്ല. ബിഗ് ബോസെന്ന ഷോയുടെ ക്രെഡിബിലിറ്റി തന്നെയാണ് ഇതില്ലാണ്ടാക്കുന്നത്.

ഞാന്‍ ദില്‍ഷയുടെ കരിയർ നശിപ്പിച്ചെന്നും അവർ ആത്മഹത്യചെയ്യാന്‍ പോവുകയാണെന്നൊക്കെയാണ് ചിലർ പറയുന്നത്. ഈ തട്ടിപ്പിന് ഇരയാക്കപ്പെട്ടവരില്‍ ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ നിങ്ങള്‍ അറിയുക പോലുമുണ്ടാവില്ല. പിന്തുണയ്ക്കാന്‍ ആരും ഇല്ലാതെ അവർക്ക് ഏതെങ്കിലും തെരുവില്‍ കിടന്ന് മരിക്കേണ്ടി വരും. അതൊന്നും ചിന്തിക്കാതെ ദില്‍ഷയിലേക്ക് മാത്രം ഈ വിഷയത്തെ ഒതുക്കരുത്.

ഞാനും ദില്‍ഷയും തമ്മിലുള്ള പേഴ്സണല്‍ മെസേജില്‍ ഒതുങ്ങിത്തീരേണ്ട വിഷയമല്ലിത്. ഇതിന് പിന്നില്‍ വലിയൊരു തട്ടിപ്പ് സംഘമായതിനാല്‍ തന്നെ ചില ഭീഷണികളൊക്കെ വന്നിരുന്നു. ദില്‍ഷ കമന്റ് ബോക്സ് ഓഫ് ചെയ്തത് കൊണ്ട് കൂടിയാണ് പേഴ്സണല്‍ മെസേജ് അയക്കാതിരുന്നത്. എന്നോട് ഇതേക്കുറിച്ച് പറഞ്ഞപ്പോഴും ഈ തട്ടിപ്പുകാർ കമന്റ് ബോക്സ് ഓഫ് ചെയ്തിടാമെന്ന കാര്യപറഞ്ഞിരുന്നു. എന്ത് തന്നെയായാലും ഇതൊരു മുന്നറിയിപ്പായി കണ്ടാല്‍ മതിയെന്നും ബ്ലെസ്ലീ കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനാപകടത്തില്‍ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് എന്‍ഡോ വാസ്‌ക്കുലാര്‍ ചികിത്സ വഴി പുതുജീവന്‍; അഭിമാനത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ്  (10 minutes ago)

മെഡിറ്ററേനിയന്‍ കടലില്‍ മിലിട്ടറി ബേസ് ; ഇസ്രയേലിന് ട്രംപിന്റെ ഉരുക്കുകോട്ട  (47 minutes ago)

യുവതിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് എസ്‌ഐയുടെ അവസരോചിത ഇടപെടലില്‍  (1 hour ago)

സിഡാക് - ൽ ഒഴിവുകൾ  (1 hour ago)

ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ്  (2 hours ago)

തര്‍ക്കത്തിനിടെ മലയാളി യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി  (2 hours ago)

സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്  (2 hours ago)

ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ  (2 hours ago)

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ  (2 hours ago)

യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (3 hours ago)

സ്വർണപ്പാളി വിവാദം; ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽ പെട്ടില്ല, കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..  (3 hours ago)

2025ലെ സമാധാന നൊബേല്‍ മരിയ കൊരീന മച്ചാഡോയ്ക്ക്  (3 hours ago)

കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന  (3 hours ago)

ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു...  (3 hours ago)

Malayali Vartha Recommends