Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്‍...


വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്...സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി..


55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...


ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ...ഭയന്ന് വിറച്ച് കുരുന്നുകൾ..ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു..വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു..


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..

ഉണ്ണി മുകുന്ദൻ ചെയ്ത തെറ്റുകൾ എന്താണെന്ന് ഓർക്കും... ഇനി തെറ്റ് ചെയ്യാൻ ഞാൻ സമ്മതിക്കില്ല: താൻ അവസാനം വരെ പോരാടും: അറിയാതെ പോകുന്ന ഒരു കാര്യം ഉണ്ട്... മലയാള സിനിമയിൽ 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്നു- പ്രതികരിച്ച് ബാല

09 DECEMBER 2022 03:46 PM IST
മലയാളി വാര്‍ത്ത

നടന്‍ ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ഏറ്റവും പുതിയ ചിത്രം ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിലെ മിക്ക അഭിനേതാക്കള്‍ക്കും പ്രതിഫലം നല്‍കിയിട്ടില്ലെന്ന നടന്‍ ബാലയുടെ ആരോപണം വലിയ ചര്‍ച്ചയായിരുന്നു. സിനിമയില്‍ അഭിനയിച്ച 24 പേര്‍ക്ക് ന്യായമായ പ്രതിഫലം നല്‍കാന്‍ ഉണ്ണി മുകുന്ദന്‍ തയ്യാറായിട്ടില്ലെന്നാണ് ബാല ആരോപിച്ചത്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയോട് ഇക്കാര്യത്തില്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ബാല ആരോപിക്കുന്നു. ഇതിനു പിന്നാലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമാ മേഖലയിൽ 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ബാല തുറന്നടിച്ചു. പല നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഇതേ കുറിച്ച് പോലീസിലും, ക്രൈംബ്രാഞ്ചിലും വിവരങ്ങൾ നൽകിയതായി ബാല തുറന്നടിച്ചു. ബാലയുടെ വാക്കുകൾ ഇങ്ങനെ...

ഉണ്ണി മുകുന്ദൻ ചെയ്തത് തെറ്റാണ്.. പാവപ്പെട്ടവർക്ക് ആർക്കും കാശ് നൽകിയില്ല. എന്നെ ചതിച്ചോളു താങ്ങാനുള്ള ശക്തി എനിക്കുണ്ട്. സംശയമുണ്ടെങ്കിൽ മനോജ് കെ ജയനോടും, സിദ്ദിഖിന്റെ മകൻ ഷൈനിനോടും, ചോദിക്കാൻ ബാല ആവശ്യപ്പെടുന്നു. ഡയറക്ടറിന് ഒരു കമ്മിറ്റ്മെന്റ് ഉണ്ട്, അതുകൊണ്ടു പരമാവധി സഹിച്ച് മിണ്ടാതിരുന്നു. സിനിമാ താരങ്ങൾ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് ബാല ചൂണ്ടി കാട്ടി. ഒരുപാട് ഇല്ലീഗൽ ആക്ടിവിറ്റികൾ സിനിമാ മേഖലയിൽ നടക്കുന്നുണ്ട്. ഇതൊക്കെ ക്രൈംബ്രാഞ്ചിനെയും, പോലീസിനെയും അറിയിച്ചിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ പല ഫ്‌ളാഷ്ബാക്കുകളും ഓർക്കുമെന്നും ബാല പറയുന്നു. ചെയ്ത തെറ്റുകൾ എന്താണെന്ന് ഓർക്കും, ഇനി തെറ്റ് ചെയ്യാൻ ഞാൻ സമ്മതിക്കില്ലെന്ന് ബാല തുറന്നടിച്ചു.

 

താൻ അവസാനം വരെ പോരാടും... എന്ത് ചെയ്യും? തന്നെ സിനിമയിൽ നിന്ന് പുറത്താക്കുമായിരിക്കുമെന്ന് പൊട്ടിച്ചിരിച്ച് ബാല പ്രതികരിച്ചു. പലരും പറയുന്നത് ഞാൻ മദ്യപിച്ച് സംസാരിക്കുകയാണെന്ന്. ഒരു ദിവസം മുപ്പത് ടാബ്‌ലറ്റുകളാണ് കഴിക്കുന്നത്. അപകടത്തിൽ തല പൊട്ടി, കാഴ്ച കുറവാണ്... അതെല്ലാം അതിജീവിച്ച് വന്നവനാണ് ഞാൻ. നിങ്ങൾ അറിയാതെ പോകുന്ന ഒരു കാര്യം ഉണ്ട്. മലയാള സിനിമയിൽ 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ബാല പറയുന്നു.

ഒപ്പം ചെന്നൈയിലെ മധുരവേലിൽ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്കായി ഒരു കെട്ടിടം ആറ് മാസത്തിനുള്ളിൽ കെട്ടികൊടുത്തെന്നും, ഇപ്പോൾ ആശുപത്രി കെട്ടിടം പണിയുകയാണെന്നും എലിസബത്ത് അതിന്റെ എംഡി ആകുമെന്നും ബാല പ്രതികരിച്ചു. നിങ്ങൾ എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോളൂ... നിങ്ങൾ ചീത്ത പറയുകയാണെങ്കിൽ നിങ്ങളുടെ ഗുണമാണ്... എന്റെ ഗുണം നിങ്ങൾക്ക് നല്ലത് ചെയ്യുകയാണെന്നും ബാല അഭിമുഖത്തിൽ പറയുന്നു .

അതേ സമയം ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത് ബാലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തി. ബാല സിനിമയിലേക്ക് വരുന്നത് ഉണ്ണി മുകുന്ദന്‍ നിര്‍ദ്ദേശിച്ചിട്ടാണെന്ന് വിനോദ് മംഗലത്ത് പറഞ്ഞു. ചിത്രത്തിന്റെ ആദ്യത്തെ കാസ്റ്റിംഗില്‍ ബാല ഇല്ലായിരുന്നു. ആദ്യം ബാല ചെയ്ത കഥാപാത്രം മനോജ് കെ ജയനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഷൂട്ട് തുടങ്ങുന്ന സമയത്ത് മനോജ് കെ ജയന്‍ യു കെയിലായിരുന്നു. പെട്ടെന്ന് ഷൂട്ട് തുടങ്ങേണ്ടത് കൊണ്ട് ബാലയെ ഉണ്ണി മുകുന്ദന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഉണ്ണി മുകുന്ദന്‍ അല്ല ചിത്രത്തിന്റെ പ്രാഡ്യൂസര്‍, അദ്ദേത്തന്റെ പിതാവാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. സിനിമ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ബാലയുടെ പ്രതിഫലത്തെ കുറിച്ച് ഉണ്ണി മുകുന്ദനോട് ചോദിച്ചിരുന്നു. എന്നാല്‍ സുഹൃത്താണെന്നും പ്രതിഫലം വേണ്ടി വരില്ല, അതേ കുറിച്ച് പിന്നീട് സംസാരിക്കാമെന്നാണ് ഉണ്ണി പറഞ്ഞത്. മേപ്പടിയാന്‍ സിനിമയുടെ വിജയ ആഘോഷത്തന് ബാല എത്തിയിരുന്നു. അന്ന് സിനിമയെ കുറിച്ച് ചോദിച്ചപ്പോള്‍ ഉണ്ണി മുകുന്ദന്‍ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തില്‍ എനിക്ക് പ്രതിഫലം വേണ്ടെന്നാണ് പറഞ്ഞത്. എന്റെ ഫാമിലി സിനിമയാണെന്നും ബാല പറഞ്ഞിരുന്നു.

ബാല പ്രൊഡ്യൂസ് ചെയ്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ച ചരിത്രമുണ്ട്. അതുകൊണ്ട് ഞാന്‍ ഉണ്ണിക്ക് ചെയ്യുന്ന ഒരു ഉപകാരമാണിതെന്ന് പറഞ്ഞു. എനിക്ക് ശമ്പളം വേണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചത്. സിനിമയില്‍ എല്ലാ ആര്‍ട്ടിസ്റ്റുമാരുടെയും എഗ്രിമെന്റ് നമ്മള്‍ തയ്യാറാക്കാറുണ്ട്. എന്നാല്‍ ബാലയുമായി ഒരു എഗ്രിമെന്റും ഒപ്പുവച്ചിട്ടില്ല, പണം വേണ്ടെന്ന് പറഞ്ഞ് അഭിനയിച്ചതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ ഷൂച്ച് കഴിഞ്ഞ ഡബ്ബിംഗിന് എത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു പ്രതിഫലം എത്രയാണെന്ന്, എന്നാല്‍ എനിക്ക് പ്രതിഫലം വേണ്ട, ഇത് ഉണ്ണിയുടെ സിനിമയാണെന്ന് പറഞ്ഞ് കാര്യങ്ങള്‍ കടന്നുപോയി. എന്നാല്‍ ഇപ്പോള്‍ സിനിമ നന്നായി ഓടി ഈ ഒരു അവസരത്തിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നതെന്ന് വിനോദ് മംഗലത്ത് പ്രതികരിച്ചു. ചിത്രത്തിലെ ക്യാമറമാന് പ്രതിഫലം ലഭിച്ചില്ലെന്ന ബാലയുടെ ആരോപണത്തിലും അദ്ദേഹം മറുപടി പറഞ്ഞു, ചിത്രത്തിന്റെ ക്യാമറാമാന് 35 ദിവസത്തെ ഷെഡ്യൂളിന് 8 ലക്ഷം രൂപയാണ് പ്രതിഫലം പറഞ്ഞത്.

 

എന്നാല്‍ 25 ദിവസം കൊണ്ട് ഷൂട്ട് കഴിഞ്ഞു. ഇതിനിടെ ക്യാമറമാനുമായി നടത്തിയ ചര്‍ച്ചയില്‍ ഇടനിലക്കാരനായി നിന്നത് ഡയറക്ടര്‍ തന്നെയാണ്. ക്യാമറാമാന് ഏഴ് ലക്ഷം രൂപ ബാങ്ക് വഴി ട്രാന്‍സ്ഫര്‍ ചെ്‌യതെന്ന് വിനോദ് മംഗലത്ത് പറഞ്ഞു. ഈ സിനിമയില്‍ സ്ത്രീകള്‍ മാത്രമല്ല, അഭിനയിച്ചത്. ദിവ്യ പിള്ള, ആത്മീയ രാജന്‍ എന്നിങ്ങനെയുള്ള നിരവധി താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം പേയ്‌മെന്റ് കൊടുത്തിട്ടുണ്ട്. അവരെയെല്ലാം വിളിച്ചു നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ അഭിനയിച്ച എല്ലാ പുരുഷ ആര്‍ട്ടിസ്റ്റുകള്‍ക്കും പേയ്‌മെന്റ് കൊടുത്തെന്നും അദ്ദേഹം പറയുന്നു. ബാലയെ സംബന്ധിച്ച് ഇപ്പോള്‍ ഒരു പബ്ലിസിറ്റി ആവശ്യമാണ്. അതിന് വേണ്ടി ഉണ്ടാക്കിയ ഒരു സ്റ്റണ്ട് എന്ന് മാത്രമായാണ് ഞാന്‍ ഇതിനെ കാണുന്നത്. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ റിലീസിന് മുമ്പ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി കൊടുക്കാമായിരുന്നില്ലേ എന്നും വിനോദ് മംഗലത്ത് പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാന്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാല്‍ മതി  (11 minutes ago)

പ്രധാനമന്ത്രി ഇന്ത്യന്‍ വനിതാ ലോകകപ്പ് ടീമിനെ ആദരിക്കും  (25 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹെഡ് മാസ്റ്റര്‍ അറസ്റ്റില്‍  (44 minutes ago)

റാപ്പര്‍ വേടന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തി കോടതി: വിദേശ ഷോകളില്‍ പങ്കെടുക്കാന്‍ റാപ്പര്‍ വേടന് ഹൈക്കോടതി അനുമതി നല്‍കി  (1 hour ago)

ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; ഏകാരോഗ്യത്തിന് എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍; സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വിശദമായ മാര്‍ഗരേഖ പുറത്തിറക്കി  (1 hour ago)

എംഎല്‍എയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

വലിയ ദുരന്തത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടെങ്കിലും അതോടെ എന്റെ ജീവിതം ദുരിതത്തിലായി  (2 hours ago)

നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ നിലവിൽവന്നു...  (2 hours ago)

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...  (2 hours ago)

പാകിസ്ഥാന്‍ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുവെന്ന് ആരോപിച്ച് ട്രംപ്  (2 hours ago)

കേരളത്തിന്‍റെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭം ഒരു ആഗോള മാതൃക: ശ്രീലങ്കന്‍ ടൂറിസം വിദഗ്ധ...  (2 hours ago)

മനുഷ്യരുടെ ബ്രെയിന്‍ മാപ്പിംഗ് ഐഐടിഎം പുറത്തിറക്കും: ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായകം: ആര്‍ജിസിബി ആതിഥേയത്വം വഹിച്ച ഐഎഎന്‍ സമ്മേളനം സമാപിച്ചു...  (2 hours ago)

ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു: ഏകാരോഗ്യത്തിന് എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍; സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വിശദമായ മാര്‍ഗരേഖ പുറത്തിറക്കി...  (2 hours ago)

മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായ  (3 hours ago)

സ്ഥാപനങ്ങള്‍ കൃത്യമായ ഡാറ്റ സൂക്ഷിക്കുന്നത് അഴിമതി കുറയ്ക്കാന്‍ സഹായിക്കും: ഹര്‍ഷിത അട്ടല്ലൂരി: ആര്‍ജിസിബി വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണ പ്രഭാഷണം സംഘടിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends