മലബാർ കലാപത്തിൽ ഇരകളായത് വിരലിലെണ്ണാവുന്ന ബ്രിട്ടീഷുകാരോ ജന്മികളോ അല്ല, പതിനായിരക്കണക്കിന് സാധാരണക്കാരായ ഹിന്ദുക്കളായിരുന്നു! ഹിസ്റ്ററിക്കൽ പൊസിഷൻ ശരി വെച്ച് ആദ്യമായൊരു മുഖ്യധാരാ സിനിമ മലയാളത്തിൽ ഉണ്ടായിരിക്കുന്നു... ‘1921 പുഴ മുതല്‍ പുഴ വരെ' സിനിമയ്ക്ക് പിന്തുണയുമായി ശങ്കു ടി ദാസ്

രാമസിംഹന്‍ അബൂബക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ പ്രദര്‍ശനങ്ങള്‍ വെട്ടിക്കുറച്ചിരിക്കുകയാണ് കേരളത്തിലെ തിയറ്ററുകള്‍. റിലീസ് ദിവസം പോലും പത്തുപേര്‍ സിനിമ കാണാന്‍ എത്താത്തതിനനെ തുടര്‍ന്നാണ് ഷോകള്‍ വെട്ടിക്കുറച്ചത്. 84 തിയറ്ററുകളിലാണ് സിനിമ കേരളത്തില്‍ റിലീസ് ചെയ്തത്. ഇന്ന് പതിനഞ്ചില്‍ താഴെ തിയറ്ററുകളിലാണ് സിനിമ ലിസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച്ചത്തേക്ക് വെറും അഞ്ചു തിയറ്ററുകളില്‍ മാത്രമാണ് ഇതുവരെ സിനിമ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമ കാണാന്‍ പത്തു പേര്‍പോലും എത്താത്തതിനെ തുടര്‍ന്നാണ് പല തിയറ്ററുകളും സിനിമ മാറ്റിയിരിക്കുന്നത്. അതേസമയം ഈ സിനിമയ്ക്ക് പിന്തുണയുമായി എത്തുകയാണ് ശങ്കു ടി ദാസ്. ഫേസ് ബുക്കിലൂടെയായിരുന്നു പിന്തുണ.
കുറിപ്പ് ഇങ്ങനെ... പുഴ മുതൽ പുഴ വരെ ആദ്യ ദിവസം തന്നെ കണ്ടു. മാപ്പിള ലഹള ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരമോ ജന്മിത്ത വിരുദ്ധ കർഷക വിപ്ലവമോ അല്ല, ഹിന്ദു വിരുദ്ധ വർഗ്ഗീയ കലാപമാണ് എന്ന ഹിസ്റ്ററിക്കൽ പൊസിഷൻ ശരി വെച്ച് ആദ്യമായൊരു മുഖ്യധാരാ സിനിമ മലയാളത്തിൽ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ പ്രസക്തമാക്കുന്നത്. മലബാർ കലാപത്തിൽ ഇരകളായത് വിരലിലെണ്ണാവുന്ന ബ്രിട്ടീഷുകാരോ ജന്മികളോ അല്ല, പതിനായിരക്കണക്കിന് സാധാരണക്കാരായ ഹിന്ദുക്കളായിരുന്നു എന്ന് തുറന്നു പറയാൻ മലയാളത്തിൽ ഒരു സിനിമ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ പ്രധാനമാക്കുന്നത്. വാരിയംകുന്നനും ആലി മുസ്ലിയാരുമൊന്നും ധീര ദേശാഭിമാനികളോ വിപ്ലവകാരികളോ അല്ല, ഹിന്ദു വംശഹത്യക്ക് നേതൃത്വം നൽകിയ മതഭ്രാന്തന്മാരായ കൊലയാളികൾ ആയിരുന്നുവെന്ന് പ്രഖ്യാപിക്കാൻ മലയാളത്തിൽ ഒരു സിനിമ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ വ്യത്യസ്തമാക്കുന്നത്. പല നിലകളിൽ ചരിത്രപരമാണ് ഈ ഉദ്യമം. എന്നാൽ ഇതൊരു തുടക്കം മാത്രമാണ്. ഒരു നൂറ്റാണ്ട് കാലത്തെ നുണകളെ തിരുത്താനുള്ള ഒരു ജനതയുടെ മുന്നേറ്റം ഇതുകൊണ്ട് അവസാനിക്കുകയല്ല, ഇവിടെ നിന്ന് ആരംഭിക്കുക മാത്രമാണ്.
കൂടുതൽ മികവും തികവുമുള്ള തുടർച്ചകൾ ഇതിനുണ്ടാവേണ്ടതുണ്ട്. അതുണ്ടാവുകയും ചെയ്യും. ആ വലിയ ലക്ഷ്യത്തിന്റെ മഹാ സാഗരത്തിലേക്ക് ഇനിയുമൊരുപാട് പുഴകൾ ഒഴുകട്ടെ.. എന്നിങ്ങനെയായിരുന്നു ശങ്കു ഫേസ്‌ബുക്കിൽ കുറിച്ചത്.
https://www.facebook.com/Malayalivartha