പോയ വര്‍ഷം സ്വപ്‌നതുല്യമായിരുന്നെന്ന് ജയസൂര്യ

അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌ക്കാരം, അതും ദേശീയ തലത്തില്‍. പ്രേതം പോലൊരു സിനിമയില്‍ ഇതുവരെ മലയാളത്തില്‍ ആരും ചെയ്യാത്ത കഥാപാത്രത്തെ അവതരിപ്പിച്ചു. ഇടി പോലൊരു ആകഷന്‍ ചിത്രത്തില്‍ പൊലീസായി അഭിനയിച്ചു. വര്‍ഷാവസാനം സിദ്ധിഖിന്റെ സിനിമയില്‍ നായകനായി. ലുക്ക്മാന്‍ ഫുക്രി എന്ന കഥാപാത്രം സരസനായത് കൊണ്ട് തനിക്ക് അനായാസം ചെയ്യാനായെന്ന് ജയസൂര്യ പറഞ്ഞു. എന്നാല്‍ ഈ കഥാപാത്രം വലിയ വെല്ലുവിളിയാണ് താനും.
എനിക്കും കോമഡി ഇഷ്ടമാണ്. പക്ഷെ, കഥാപാത്രത്തിന്റെ ഹ്യൂമര്‍ സെന്‍സും തന്റേതും കൂട്ടിക്കുഴച്ചിട്ടില്ലെന്നും താരം പറഞ്ഞു. നന്നായി കോമഡി പറയാനും എഴുതാനും അതിനേക്കാള്‍ മനോഹരമായി ചിത്രീകരിക്കാനും സിദ്ധിഖിന് അറിയാം. അതാണ് അദ്ദേഹത്തിന് ദൈവം നല്‍കിയ സമ്മാനം. നൂറ് കോടി കളക്ട് ചെയ്ത ബോഡിഗാഡ് സംവിധാനം ചെയ്ത ശേഷം അദ്ദേഹം ഏതോ ചാനലിലെ കോമഡി പരിപാടിയുടെ ജഡ്ജായി പോയി. ചിലരതിനെ കുറ്റപ്പെടുത്തി.
എന്നാല്‍ താന്‍ മിമിക്രിയില്‍ നിന്നാണ് വന്നതെന്നും അതിന്റെ ജഡ്ജായി പോകുന്നതില്‍ അഭിമാനമേ ഉള്ളൂ എന്നുമാണ് സിദ്ധിഖ് മറുപടി പറഞ്ഞത്. നല്ല മനസുള്ള ഒരാള്‍ക്കേ ഇങ്ങിനെ പറയാനാകൂ. സംവിധായകന്‍ എന്ന നിലയില്‍ ആര്‍ട്ടിസ്റ്റുകളുടെയും ടെക്‌നീഷ്യന്‍മാരുടെയും സംശയങ്ങള്‍ക്ക് അദ്ദേഹം കൃത്യമായി മറുപടി നല്‍കും. ബോളിവുഡിലൊക്കെ സിനിമ ചെയ്തത് കൊണ്ട് ടെക്‌നിക്കലി വളരെ പെര്‍ഫക്ടുമാണ്.

സിനിമ സ്വപ്‌നം കണ്ട് തുടങ്ങിയ കാലത്തേ സിദ്ധിഖ് ലാല്‍ സിനിമകളുടെ ലൊക്കേഷനില്‍ ജയസൂര്യ പോകുമായിരുന്നു. ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്‌നാം കോളനി, ഹിറ്റ്‌ലര്‍, കാബൂളിവാല അങ്ങനെ എത്ര ലൊക്കേഷനുകള്‍. വിയറ്റ്‌നാം കോളനിയുടെ ലൊക്കേഷനില്‍ കാത്ത് നിന്നിട്ടും കോളനിക്കാരില്‍ ഒരാളായിട്ട് പോലും ജയസൂര്യയെ പരിഗണിച്ചില്ല. ആലപ്പുഴയിലായിരുന്നു ചിത്രീകരണം അതുകൊണ്ട് അവിടുത്തുകാരെ മാത്രമേ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിപ്പിച്ചുള്ളൂ. എന്നാല്‍ ഫുക്രിയില്‍ നായകനാകാന്‍ സിദ്ധിഖ് വിളിച്ചപ്പോള്‍ അന്ന് നടന്നതിന്റെ ഗുണം ഇന്നാണ് ലഭിച്ചതെന്ന് ഓര്‍ത്തു. ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















