Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


13കാരന്റെ മരണം: പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ: അമ്മയുടെ മടങ്ങിവരവ് കാത്ത് നാടും, ബന്ധുക്കളും...


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍


കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...


പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...


ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്

എന്റെ മകളെ മറന്നില്ലെങ്കില്‍ നിന്റെ തല ഇവിടെ പിടഞ്ഞു വീഴും'; മുരളി എന്ന പ്രതിഭയെ മനോജ് കെ ജയന്‍ തിരിച്ചറിഞ്ഞ നിമിഷം പങ്കുവെക്കുന്നു

09 AUGUST 2017 02:01 PM IST
മലയാളി വാര്‍ത്ത

മുരളി എന്ന നടനെ മലയാള സിനിമ വേണ്ടപോലെ ഉപയോഗിച്ചിട്ടില്ല. ഈ ഡയലോഗ് ഞാന്‍ ജീവിതത്തില്‍ മറക്കില്ല. അദ്ദേഹം അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ആ സീനില്‍. മനോജ് കെ ജയന്‍ പറയുന്നു.
ഈ നാട്ടിലെ ഏതു പെണ്‍കുട്ടിയെയും നിനക്ക് സ്വന്തമാക്കാം…എന്റെ മകളെ ഒഴികെ….അവളെ മറക്കുക….മറക്കാന്‍ തയ്യാറാണെന്ന് ഈ ലോകത്തിന് മുന്നില്‍ തുറന്നു പറയുക. അതല്ലാ നിന്റെ ഭാവമെങ്കില്‍ രാജനീതിയുടെ ഘട്ഗമേറ്റ് നിന്റെ ശിരസ്സിവിടെ പിടഞ്ഞു വീഴുമെന്ന് മുരളി മനോജ് കെ.ജയനോട്. ശേഷം മനോജിന്റെ മുഖത്തൊന്നു പൊട്ടിക്കുകയും ചെയ്തു.
ഇതിന് മറുപടിയായി മനോജ് കെ.ജയന്‍ പറഞ്ഞത് 'ഇല്ല…കൊടുത്തു പോയ സ്‌നേഹം തിരിച്ചെടുക്കാന്‍ എനിക്കാവില്ല…..ഇരുമ്പഴികളുടെ ബന്ധനം കൊണ്ടോ രാജകിങ്കരന്‍മാരുടെ വാള്‍മുനകള്‍ കൊണ്ടോ ഒന്നായി ചേര്‍ന്ന മനസ്സുകളെ പിരിക്കാന്‍ ആകില്ല തിരുമനസ്സേ….രാജപ്രതാപങ്ങളുടെ ഗര്‍വ്വിനുള്ളില്‍ അടിയറവ് പറയാനുള്ളതല്ല ഞങ്ങളുടെ ഈ നിര്‍മ്മല സ്‌നേഹം. 1000 സൂര്യ ചന്ദ്രന്‍മാര്‍ ഒന്നിച്ചസ്തമിച്ചാലും ആത്മാവിന്റെ അവസാനത്തെ അണുവിലെങ്കിലും ജീവന്റെ ഒരു കണിക ബാക്കി നില്‍ക്കും വരെ എന്റെ നാവില്‍ ഒന്നേ മന്ത്രിക്കൂ…ഞാന്‍ ഇവളെ സ്‌നേഹിക്കുന്നു…സ്‌നേഹിക്കുന്നു….സ്‌നേഹിക്കുന്നു…

കഷ്ടം, മറക്കാമെന്ന് പറഞ്ഞിരുന്നേല്‍ ജീവനേലും കിട്ടിയേനെ എന്ന് മനോജ് പറയുന്നതിനിടയിലാണ് മുരളി മനോജിനെ തല്ലുന്നത്….'നീ ആരാടാ….എടാ ആരാന്ന്….നീ അടിമ….അടിമക്ക് ചേര്‍ന്ന വര്‍ത്തമാനമാണോ നീ ഈ പറഞ്ഞത്' എന്നായി മുരളി.
മനോജ് ഒരു അടിമയായിരുന്നു, അടിമയെ സ്‌നേഹിച്ച രാജകുമാരി അടിമയോട് പ്രേമാഭ്യാര്‍ത്ഥന നടത്തി. ഞാന്‍ വെറുമൊരു അടിമ, നീയോ രാജകുമാരി. അവള്‍ പിന്തിരിയാന്‍ തയ്യാറായില്ല…. ആര് എതിര്‍ത്താലും ഈ ജന്മത്ത് തനിക്കൊരു കാമുകന്‍ ഉണ്ടെങ്കില്‍ ഒരു പുരുഷനുണ്ടെങ്കില്‍ അത് ഇവനായിരിക്കുമെന്ന് അവള്‍ ശഠിച്ചു. ഇതറിഞ്ഞ രാജാവ് അടിമയെ വധ ശിക്ഷയ്ക്ക് വിധിച്ചു. ഏതു തുറുങ്കിലാണ് തന്റെ പ്രിയതമനെന്നറിയാതെ പാവം രാജകുമാരി അവനെ തേടി നടന്നു. മനസ്സിലായാ…..എന്ന മുരളിയുടെ ചോദ്യവും എസ്തപ്പന്‍ എന്ന മത്സതൊഴിലാളിയെയും പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല.
1993ല്‍ മുരളിയെയും മനോജ് കെ.ജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഭരതന്‍ സംവിധാനം ചെയ്ത ചമയം എന്ന ചിത്രത്തിലെ ഏറ്റവും മികവുറ്റ ഒരു രംഗമാണിത്. അതിലെ മുരളിയുടെയും മനോജിന്റെ സംഭാഷണങ്ങള്‍ മുരളിയുടെ എട്ടാം ചരമവാര്‍ഷികത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്.
അതെ മുരളി എന്ന ഭരത് മുരളിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് വയസ്സ് എട്ട്. മൂന്ന് പതിറ്റാണ്ട് കാലം മലയാള സിനിമാനാടകസാഹിത്യ രംഗത്തെ നിറ സാന്നിദ്ധ്യം. സ്വഭാവ നടന്‍. കരുത്തുറ്റ കഥാപാത്രങ്ങള്‍ ഭാവകത്വം നല്‍കിയ അഭിന കുലപതി തുടങ്ങീ നിരവധിയാണ് ഈ മഹാ നടന്റെ പര്യായങ്ങള്‍. 55 വര്‍ഷത്തെ ചുരുങ്ങിയ നാളില്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് 23 വര്‍ഷങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി 150ല്‍ പരം ചിത്രങ്ങള്‍.
1954 മെയ് 25ന് കൊല്ലം ജില്ലയിലെ കുടവട്ടൂരില്‍ ജനനം. കലാരംഗത്തേയ്ക്കുള്ള പ്രവേശനം നാടകാഭിയത്തിലൂടെ. വില്ലനായി വെള്ളിത്തിരയില്‍ തുടക്കം. പഞ്ചാഗ്‌നി ആദ്യ റിലീസ് ചിത്രം. പീന്നീട് മുരളിയെ തേടിയെത്തിയത് ദശരഥം, നെയ്ത്തുകാരന്‍, ലാല്‍സലാം, അമരം, പുലിജന്മം, ഏയ് ഓട്ടോ, വീരാളിപ്പട്ട്, ചമയം, വെങ്കലം, താലോലം, കാണാക്കിനാവ് തുടങ്ങീ ചിത്രങ്ങള്‍. നെയ്ത്തുകാരനിലെ അഭിനയം ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കി. ആധാരം, കാണാക്കിനാവ്, താലോലം, അമരം, വീരാളിപട്ട്, പ്രണയകാലം എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
മുരളി എന്ന നടന്റെ ജീവിതവും അനുഭവങ്ങളും മഷിത്തണ്ടില്‍ തീര്‍ത്ത് പ്രദീപ് പനങ്ങാട് എഴുതിയ ഭരത് മുരളി എന്ന പുസ്‌കത പ്രകാശനവും അതുല്യ നടന്റെ എട്ടാം ചരമദിനത്തില്‍ നടന്നു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിനപ്പുറം രാഷ്ട്രീയ സാസ്‌കാരിക നിലപാടുകളും ഇടതുപക്ഷ ചിന്താഗതിയുമെല്ലാം അടങ്ങുന്നതാണ്് പുസ്തകം. 1999ല്‍ ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഭരത് മുരളി ഫൗണ്ടേഷന്‍ പുസ്തക പ്രകാശനമുള്‍പ്പെടെ അനുസ്മരണ യോഗവും സംഘടിപ്പിച്ചു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസി. പ്രഫസര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍  (8 minutes ago)

എല്ലാ സേവനങ്ങളിലും മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കുമെന്ന് യുഐഡിഎഐ....  (20 minutes ago)

ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ച സംഭവം..  (45 minutes ago)

കടമ്മനിട്ടയില്‍ സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങള്‍ തകര്‍ന്ന നിലയില്‍...  (1 hour ago)

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്ക്  (1 hour ago)

ബന്ധുവിന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ തൃശൂര്‍ സ്വദേശി...  (1 hour ago)

ഗോത്രം നേരിട്ടിറങ്ങി നിമിഷ പ്രിയയെ തീർക്കുമെന്ന് വില്ലൻ NAVAS JANE,തൂക്കും മലയാളികൾ കൂട്ടത്തോടെ ഒറ്റുന്നു..  (1 hour ago)

രാഹുല്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെത്തി  (1 hour ago)

റെഡ് അലര്‍ട്ട് വയനാട് ജില്ലയില്‍....  (1 hour ago)

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയാണ് രക്ഷപ്പെട്ടത്  (2 hours ago)

13കാരന്റെ മരണം: പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ: അമ്മയുടെ മടങ്ങിവരവ് കാത്ത് നാടും, ബന്ധുക്കളും...  (2 hours ago)

ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍....  (2 hours ago)

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ ...  (2 hours ago)

അമ്മ നാളെയെത്തുമെന്ന് പ്രതീക്ഷ  (2 hours ago)

ഡിജിഇയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് ലഭ്യമാകും  (2 hours ago)

Malayali Vartha Recommends