നടൻ പിടിയിലായപ്പോൾ പോലീസിന് സംശയം സിനിമാക്കാർക്കിടയിൽ പോഞ്ചയുണ്ടോ?
മാരക ലഹരിമരുന്നുകളുമായി എക്സൈസിന്റെ പിടിയിലായ സിനിമാ സീരിയൽ താരത്തെ മുൻനിർത്തി സിനിമാ സീരിയൽ മേഖലയിൽ മയക്കുമരുന്നിന്റെ വ്യാപനമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു. മാരക ലഹരിമരുന്നായ എംഡി എം എ ആണ് താരം മിഹ്റാജിൽ നിന്നും പിടികൂടിയത്. ലഹരി ഗുളിക കളുടെ ശേഖരവും ഇയാളിൽ നിന്നും പിടികൂടിയിരുന്നു. എക്സൈസ് കമീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മരുന്ന് പിടിച്ചത്.
മോളി, എക്സ്റ്റസി എന്നീ പേരുകളിൽ അറിയപ്പെടുന്ന ലഹരി വസ്തു വൻകിട നഗരങ്ങളിൽ നടക്കുന്ന ഡി ജെ പാർട്ടികളിൽ ഉപയോഗിക്കുന്ന ലഹരിമരുന്നാണ് ഇത്. താരതമ്യേന ബന്ധങ്ങൾ കുറഞ്ഞ ഒരു ചെറിയ സിനിമാക്കാരനിൽ ഇതെങ്ങനെ എത്തി എന്നാണ് എക്സൈസ് അന്വേഷിക്കുന്നത്. അങ്ങനെയാണ് സിനിമാക്കാരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
ഇത്തരം മയക്കുമരുന്നുകൾ ഉപയോഗിച്ചാൽ വ്യക്ക തകരാറിലാവുകയും മാനസിക വിഭ്രാന്തിയുണ്ടാവുകയും ചെയ്യും. ചെറിയ അളവിൽപ്പോലും ഇത്തരത്തിലുള്ള മയക്കുമരുന്നുകൾ സൂക്ഷിക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. സ്കൂൾ കുട്ടികൾക്കാണ് താൻ മയക്കൂമരുന്ന് വിൽക്കുന്നതെന്ന് നടൻ എക്സൈസിനോട് പറഞ്ഞു. സിനിമയിലും സീരിയലിലുമുള്ള അഭിനയം ഇത്തരം കച്ചവടങ്ങളെ സഹായിക്കാറുണ്ടെന്ന് നടൻ പറഞ്ഞതായാണ് വിവരം.കോടതി പ്രതിയെ റിമാന്റ് ചെയ്തിരിക്കുകയാണ്.
സിനിമാകാർക്കിടയിലും ലഹരിമരുന്ന് കച്ചവടമുണ്ടെന്ന് ഇയാൾ പറഞ്ഞതായാണ് വിവരം. സിനിമയിൽ ലഹരി ഉപയോഗിക്കുന്ന മറ്റുള്ളവരുടെ വിവരങ്ങളും പോലീസ് തപ്പുന്നുണ്ട്. മാരക ലഹരി മരുന്നുകൾ വാങ്ങാൻ ചെറിയ തോതിൽ സിനിമയിൽ അഭിനയിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് ഇത്രയധികം പണം ചെലവഴിക്കാൻ കഴിയുന്നത് എന്നാണ് പോലീസിന്റെ സംശയം. സിനിമകളിൽ ഡി ജെ പാർട്ടികൾ സാധാരണമാണ്. കൊച്ചി പോലുള്ള നഗരങ്ങളിൽ ഡി ജെ പാർട്ടികൾ സർവസാധാരണമാണ്. അവിടങ്ങളിൽ പോലീസിന് കൃത്യമായി എത്തിച്ചേരാൻ കഴിയാറില്ല. പോലീസിന് ഇത് സംബന്ധിച്ച് പലപ്പോഴും വിവരങ്ങളും ലഭിക്കാറില്ല. അതു കൊണ്ടു തന്നെ ഒരിക്കലും സിനിമാക്കാരുടെ രഹസ്യ താവളത്തിൽ അവർക്ക് എത്തിച്ചേരാൻ സാധിക്കില്ല.
നേരത്തെയും സിനിമാക്കാർക്കെതിരെ മയക്കുമരുന്ന് സംബന്ധമായി ആരോപണം ഉയർന്നിട്ടുണ്ട്. കൊച്ചി നഗരത്തിൽ ചില ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്നിന്റെ ഉപയോഗം നടക്കുന്നത്. സിനിമാകാർക്ക് മയക്കുമരുന്ന് വിറ്റാൽ അതിൽ നിന്നും ലഭിക്കുന്നത്. ലാഭം ലക്ഷ്യമാക്കപ്പെട്ട ബിസിസുകളാണ് സിനിമയിൽ നടക്കുന്നത്. സിനിമാ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട ചിലർക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha