പൊന്നമ്മബാബുവിന്റെ രോഗം വില്ലനായപ്പോൾ കിഷോറിന് ജീവൻ നൽകാൻ തയ്യാറായി അവനെത്തുന്നു...
മലയാളത്തിന്റെ ചലച്ചിത്ര ലോകത്തേക്ക് വൈകിവന്ന സ്ത്രീ സാന്നിധ്യമാണ് സേതുലക്ഷ്മി. നാടക വേദികളും, ജീവിതത്തിന്റെ പകിട്ടില്ലായ്മയും സമ്മാനിച്ച അഭിനയക്കരുത്തുമായ് സേതുലക്ഷ്മി വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പ്രേക്ഷകന്റെ മനസ് പറിച്ചെടുത്തു അവര്‍. സ്‌ക്രീനില്‍ അഭിനയിച്ചധിലധികവും കണ്ണീരു കലര്‍ന്ന അമ്മ വേഷങ്ങളായിരുന്നു. അതുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും.
വർഷങ്ങളായി രണ്ടു വൃക്കകളും തകരാറിലായ മകന്റെ ജീവന് വേണ്ടി ഫേസ്ബുക്ക് ലൈവ് വന്ന നടി സേതുലക്ഷ്മിയമ്മയുടെ പ്രാർത്ഥനകൾക്ക് ഫലം കണ്ടുതുടങ്ങിയതിനു പിന്നാലെ സഹായ വാഗ്ദാനവുമായി സിനിമയ്ക്കകത്തും പുറത്തുമുള്ളവർ എത്തിയിരുന്നു. അതിനൊക്കെ തൊട്ട് പിന്നാലെയായിരുന്നു സേതുലക്ഷ്മിയമ്മയുടെ പ്രാർത്ഥനകൾക്ക് ഇരട്ടി ശക്തിപകർന്ന് മകന് വൃക്ക നൽകാൻ തയ്യാറായി പൊന്നമ്മ ബാബു രംഗത്തെത്തിയത്. എന്നാൽ പൊന്നമ്മയുടെ രോഗം വില്ലനായി എത്തിയത് നടി സേതുലക്ഷ്മിയുടെ വൃക്കരോഗിയായ മകന് വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്നാണ് പൊന്നമ്മ പറയുന്നത്. ഷുഗറും കൊളസ്ട്രോളും ഉള്ളതാണ് ഇതിന് കാരണം. വൃക്കദാനം ചെയ്യാന്‍ കഴിയാത്തതില്‍ അല്‍പം വിഷമമുണ്ടെന്നും പൊന്നമ്മ ബാബു പ്രതികരിച്ചു. അതിനും പിന്നാലെയാണ് കിഷോറിന് വൃക്ക ദാനം ചെയ്യാൻ സന്നദ്ധനായി വയനാട്ടിൽ നിന്ന് ഒരു യുവാവ് എത്തിയിരിക്കുന്നത്. വയനാട് സ്വദേശിയായ ഇരുപത്തിനാലുകാരനാണ് കിഷോറിന് വൃക്ക നല്കാൻ സന്നദ്ധനായി മുന്നോട്ട് വന്നിട്ടുള്ളത്. വൃക്ക കിഷോറിന് ചേരുന്നതാണോ എന്നറിയാനുള്ള പരിശോധനകള്‍ എറണാകുളം അമൃത ആശുപത്രിയില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഒന്ന്-രണ്ട് ആഴ്ചക്കുള്ളില്‍ പരിശോധനാ ഫലം പുറത്ത് വരുമെന്നും അത് കിഷോറിന് ചേരുന്നതാണെങ്കില്‍ ശാസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുമെന്നും സേതുലക്ഷ്മി പറഞ്ഞു.
തിരുവനന്തപുരത്ത് കിഷോറിനെ ചികിത്സിക്കുന്ന ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയ നടക്കുക. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സകള്‍ക്കുമുള്ള പണം ഇനിയും സേതുലക്ഷ്മിയ്ക്ക് കണ്ടെത്താനായിട്ടില്ല. ശസ്ത്രക്രിയ കഴിഞ്ഞാല്‍ അടിക്കടിയുള്ള പരിശോധനകൾ വേണ്ടതിനാല്‍ കൂടുതല്‍ സൗകര്യമുള്ള വാടക വീട് കണ്ടെത്തുന്നതിനും തുടര്‍ ചികിത്സാ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് ധാരാളം പണം ആവശ്യമാണ്. ഇതുവരെ ലഭിച്ച എല്ലാ സഹായങ്ങള്‍ക്കും സുമനസ്സുകളോട് നന്ദി പറയുന്ന സേതുലക്ഷ്മി എങ്ങനെയെങ്കിലും ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.
https://www.facebook.com/Malayalivartha