Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

നമ്മള്‍ കാണാത്ത മുഖം പുറത്ത്... യേശുദാസിന്റെ ദേവരാജന്‍ മാസ്റ്ററോടുള്ള സമീപനം തുറന്ന് പറഞ്ഞ് പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനും ഗായിക ലതികയുടെ സഹോദരനുമായ എസ്.രാജേന്ദ്ര ബാബു

16 DECEMBER 2018 06:13 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്ന ഗായകനാണ് യേശുദാസ്. ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും യേശുദാസിന്റെ പാട്ടു കേള്‍ക്കാത്ത മലയാളികളില്ല. അത്രയ്ക്ക് ശക്തമാണ് മലയാളികളും യേശുദാസും തമ്മിലുള്ള ബന്ധം. യേശുദാസിന്റെ സമകാലികനായി ജീവിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യമായാണ് അദ്ദേഹത്തിന്റെ ആരാധകര്‍ കാണുന്നത്. എന്നാല്‍ മലയാളത്തിന്റെ സംഗീത സാമ്രാട്ട് ദേവരാജന്‍ മാസ്റ്ററോട് യേശുദാസിന്റെ സമീപനം നീതീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല എന്ന് പറയുകയാണ് പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനും ഗായിക ലതികയുടെ സഹോദരനുമായ എസ്.രാജേന്ദ്ര ബാബു. ഒരു പ്രമുഖ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മലയാള ചലച്ചിത്ര സംഗീതത്തിന്റെ അമ്പതാം വര്‍ഷം ആഘോഷിക്കണമെന്നത് ദേവരാജന്‍ മാസ്റ്ററുടെ വലിയ ആഗ്രഹമായിരുന്നു. സംഗീത രംഗത്ത് അന്ന് ജീവിച്ചിരിക്കുന്ന എല്ലാ സംഗീതജ്ഞരെയും ഗാനരചയിതാക്കളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് പൂര്‍ണമായ ഒരു സംഗീത ഉത്സവം. അതായിരുന്നു മാഷിന്റെ ആശയം. വളരെ കാലം സംഗീത രംഗത്ത് പ്രവര്‍ത്തിച്ച്, പിന്നീട് അവശത അനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് ഒരു പെന്‍ഷന്‍ പദ്ധതി, ഇതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇതിനെ തുടര്‍ന്ന് എല്ലാ ഒരുക്കളും പൂര്‍ത്തിയായി. എന്നാല്‍ ഒരാഘാതം എന്ന പോലെ അദ്ദേഹത്തിന് ഒരു സന്ദേശം ലഭിച്ചു. ദാസേട്ടന്റേതായിരുന്നു ആ സന്ദേശം. ചില പരിപാടികളുമായി ബന്ധപ്പെട്ട് ഞാന്‍ ഗള്‍ഫില്‍ പോവുകയാണ്. ഈ ഡേറ്റ് മാഷൊന്ന് മാറ്റണം... ഇതായിരുന്നു സന്ദേശം. 

പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതിന് ശേഷമായിരുന്നു ദാസേട്ടന്‍ ഇത് പറയുന്നത്. ഈ സമയം, പരിപാടിയുമായി ബന്ധപ്പെട്ട ഒരു എക്‌സിക്യൂട്ടീവ് മീറ്റിംഗ് നടക്കുകയായിരുന്നു. മുന്‍ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ.ജയകുമാര്‍, ബിച്ചു തിരുമല എന്നിവരൊക്കെ അവിടെയുണ്ട്. സംഗീത പരിപാടിയുടെ പ്രധാന കണ്ണി യേശുദാസാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഒട്ടും ഒഴിവാക്കാന്‍ കഴിയാത്തതാണ്. 

സംഭവം അറിഞ്ഞതും നിന്നനില്‍പ്പില്‍ മാസ്റ്റര്‍ തളര്‍ന്നു വീണു. ഉടന്‍ തന്നെ ശ്രീചിത്രയില്‍ എത്തിച്ച് അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചെങ്കിലും ഏറെ നാള്‍ മാഷിന് ചികിത്സയ്ക്ക് വിധേയനാകേണ്ടി വന്നു. അതുകഴിഞ്ഞ് തിരുച്ചു വന്ന മാഷ് വീണ്ടും പരിപാടി നടത്താന്‍ തീരുമാനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ മൂന്ന് ദിവസം നീണ്ട പരിപാടി അതിഗംഭീരമായി തന്നെ നടന്നു. ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തിയായിരുന്ന നൗഷാദ് അലിയായിരുന്നു പരിപാടിയുടെ ക്യാപ്ടന്‍.

എന്നാല്‍ പ്രോഗ്രാം അവസാനിച്ചതിനു ശേഷമായിരുന്നു ദേവരാജന്‍ മാസ്റ്ററെ ഏറെ വേദനിപ്പിച്ച ഒരു സംഭവം അറിയാന്‍ കഴിഞ്ഞത്. പരിപാടിയില്‍ നിന്ന് സമാഹരിക്കുന്ന തുക പാവപ്പെട്ട കലാകാരന്മാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുക എന്നതായിരുന്നു മാസ്റ്ററുടെ ലക്ഷ്യം. ഇതിന്‍ പ്രകാരം ജോണി സാഗരിക പരിപാടിയുടെ ആഡിയോ വീഡിയോ റൈറ്റ്‌സ് 16 ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ തയ്യാറായി. പക്ഷേ പരിപാടിയുടെ ദിവസങ്ങള്‍ക്ക് മുമ്പ് ആ അവകാശം വേറെ ആര്‍ക്കും കൊടുക്കാന്‍ പാടില്ല, അത് തനിക്ക് തന്നെ വേണമെന്ന ആവശ്യവുമായി യേശുദാസ് ദേവരാജന്‍ മാസ്റ്ററെ സമീപിച്ചു. എട്ട് ലക്ഷം രൂപ നല്‍കാം, സ്വീകരണിക്കണമെന്നും അല്ലാത്ത പക്ഷം സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും ദാസേട്ടന്‍ മാഷിനെ അറിയിച്ചു. വേറെ വഴിയില്ലാതെ 16 ലക്ഷത്തിന്റെ ജോണി സാഗരികയുടെ കരാര്‍ റദ്ദാവുകയായിരുന്നു.

എന്നാല്‍ പിന്നീട് കുറേ കാലത്തേക്ക് ദാസേട്ടന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവുമുണ്ടായില്ല. ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ് അദ്ദേഹം മാഷേ കാണാന്‍ എത്തി. ഒരു കവര്‍ മാഷിന് മുന്നില്‍ വച്ചു. അന്ന് പറഞ്ഞപോലൊന്നും ചെയ്യാന്‍ പറ്റുന്നില്ല മാഷേ. സാമ്പത്തികമായി വല്യ പ്രശ്‌നങ്ങളുണ്ട്. ഇത് സ്വീകരിക്കണം ദാസേട്ടന്‍ പറഞ്ഞു. മാഷ് ഒന്നും മിണ്ടാതെ കവര്‍ എടുത്ത് നോക്കി. രണ്ട് ലക്ഷം രൂപയുടേതായിരുന്നു ചെക്ക്. പിന്നീട് ദാസേട്ടന്‍ ഇറങ്ങാന്‍ നേരത്ത് മാഷ് ദാസേട്ടനോടായി ഇങ്ങനെ പറഞ്ഞു. 'പോകുമ്പോള്‍ ആ കവര്‍ കൂടി എടുത്തോ, നിനക്ക് കുറച്ച് ബുദ്ധിമുട്ടാണെന്നല്ലേ പറഞ്ഞത് അത് സഹായിക്കും'. അത്രയും പറഞ്ഞ് ദേവരാജന്‍ മാസ്റ്റര്‍ തന്റെ മുറിയിലേക്ക് പോവുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (1 hour ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (1 hour ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (1 hour ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (2 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (2 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (2 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (2 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (4 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (5 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (5 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (5 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (5 hours ago)

Malayali Vartha Recommends