വണ്ടിയുമായി റോഡിലേക്ക് ഇറങ്ങുമ്പോൾ എല്ലാവരും തെറി വിളിക്കും- ഇനി ഞാനും വിളിക്കട്ടെയെന്ന് ചോദിച്ചിരുന്നു, പ്രണയ വിശേഷങ്ങൾ പങ്കുവച്ച് താരങ്ങൾ
വിവാഹ ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് നവ്യ നായര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകരില്‍ പലരെയും തനിക്ക് നേരത്തെ അറിയാമെന്നും താരം പറയുന്നു. മേക്കോവറിലൂടെയായി ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് താരം. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് ഈ പറക്കും തളികയിലെ നിത്യാ ദാസിന്റെ വേഷം.
വാരാന്ത്യങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ അതിഥികളായെത്തിയത് നവ്യാ നായരും, നിത്യാദാസുമായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയ വിശേഷങ്ങൾ ആരാധകർക്കായി ഷോയിൽ പങ്കുവച്ചിരുന്നു. ഇരുവരുടെയും വാക്കുകൾ ഇങ്ങനെ...
വിവാഹത്തിന് ശേഷം ചേട്ടന്‍ ഫുള്‍ സപ്പോര്‍ട്ടാണ് നല്‍കുന്നത്. ചേട്ടന്റെ അമ്മയും പിന്തുണയ്ക്കാറുണ്ട്. ഇപ്പോഴും താന്‍ നൃത്ത പരിപാടികളില്‍ പങ്കെടുക്കുമ്ബോള്‍ അച്ഛനും അമ്മയും ഒപ്പം വരാറുണ്ടെന്നും താരം പറയുന്നു. സിനിമയിലുള്ള എല്ലാവരേയും തനിക്ക് ഇഷ്ടമാണെന്നും ഡീപ്പ് ഫ്രണ്ട്‌സായി ആരുമില്ല. നിത്യേന വിളിച്ച് കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന സുഹൃത്തുക്കളൊന്നും തനിക്കില്ലെന്നും നവ്യ പറയുന്നു.
ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമയാണ് നിത്യാ ദാസിന്റെ ഈ പറക്കും തളിക. അന്നത്തെ കാക്കാത്തി ഇന്നും അതേ പോലെ നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു റിമിയുടെ കമന്റ്. 15 ഓളം സിനിമകളില്‍ താന്‍ അഭിനയിച്ചിരുന്നുവെന്ന് താരം പറയുന്നു. ഇപ്പോള്‍ കോഴിക്കോടാണ്. സന്തോഷത്തോടെ കഴിയുന്നുവെന്നും നിത്യ ദാസ് പറയുന്നു.
വിഎം വിനുവിനോടും രഞ്ജിത്തിനോടുമാണ് തനിക്ക് നന്ദി പറയാനുള്ളതെന്നും നിത്യ പറയുന്നു. വിവാഹത്തിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു നിത്യ ഇത് പറഞ്ഞത്. ഫ്‌ളൈറ്റ് യാത്രയ്ക്കിടയില്‍ വെച്ചായിരുന്നു അദ്ദേഹത്തെ കണ്ടുമുട്ടിയത്. ഇടയ്ക്കിടയ്ക്ക് തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായി ഇവള്‍ ചെന്നൈയിലേക്ക് പോയെന്നും അതിനിടയിലാണ് അവനെ വിളിച്ചതെന്നുമായിരുന്നു നവ്യയുടെ കഥ. അതിന് പിന്നാലെയായാണ് നിത്യ തന്നെ ആ കഥ പറഞ്ഞത്.
സംവിധായകരായ വിഎം വിനുവും രഞ്ജിത്തും ഈ സംഭവം ഓര്‍ത്തിരിക്കുന്നുണ്ടോയെന്ന് അറിയില്ലെന്ന് താരം പറയുന്നു. ചെന്നൈയില്‍ നിന്നും കോഴിക്കോടേക്ക് വരുന്നതിനിടയില്‍ ഫ്‌ളൈറ്റില്‍ വെച്ചായിരുന്നു അവരെക്കണ്ടത്. ഇതില്‍ കാണാന്‍ കൊള്ളാവുന്ന എയര്‍ഹോസ്റ്റസൊന്നുമില്ലെന്നായിരുന്നു അവരുടെ കമന്റ്. അതിനിടയിലാണ് എന്തിനാണ് സുന്ദരികളെ തേടുന്നത്, നല്ലൊരു സുന്ദരനല്ലേ അവിടെ നില്‍ക്കുന്നതും, ഇത് കേട്ടതിന് പിന്നാലെയായാണ് രഞ്ജിത്തേട്ടന്‍ അദ്ദേഹത്തെ അടുത്തുവിളിച്ചത്. ഇവള്‍ക്ക് നിങ്ങളുടെ പേരറിയണമെന്ന് പറഞ്ഞു. പിന്നീട് ചെന്നൈ റ്റു കോഴിക്കോട് പോവുന്നതിനിടയിലെല്ലാം അദ്ദേഹത്തെ കണ്ടിരുന്നു. 20 തവണ പോയപ്പോഴും അദ്ദേഹം തന്നെയായിരുന്നു ക്രൂവിലുണ്ടായിരുന്നത്.
തങ്ങളുടെ ബന്ധം വിവാഹത്തിലേത്തുകയാണെങ്കില്‍ ഗുരുവായൂരില്‍ വെച്ച് നടത്താമെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. പഞ്ചാബിക്കാരനും അത് പ്രാര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന് മലയാളം സംസാരിക്കാനറിയാം, മലയാളത്തിലെ തെറികളൊക്കെ അറിയാം, താന്‍ വണ്ടിയുമായി റോഡിലേക്ക് ഇറങ്ങുമ്ബോള്‍ എല്ലാവരും തെറി വിളിക്കുന്നല്ലോ, ഇനി ഞാനും വിളിക്കട്ടെയെന്ന് ചോദിച്ചിരുന്നു, എന്നാല്‍ അത് താന്‍ മയൂര എന്നാക്കി തിരുത്തിയതോടെ അദ്ദേഹത്തിന്റെ തെറി കേട്ട് എല്ലാവരും ചിരിക്കുകയായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തെ പട്ടി എന്ന് വിളിച്ചപ്പോള്‍ അദ്ദേഹം തിരിച്ചും വിളിച്ചിരുന്നു.
നവ്യയും നിത്യയും അടുത്ത സുഹൃത്തുക്കളാണ്. ഒരു പ്രാവശ്യം നിത്യയുടെ പിറന്നാള്‍ ആഘോഷിച്ചത് നവ്യയുടെ വീട്ടില്‍ വെച്ചായിരുന്നു. അന്നവരോട് വീട്ടില്‍ നില്‍ക്കാനാവശ്യപ്പെട്ടിരുന്നുവെന്നും അത് കേള്‍ക്കാതെ പോവുകയായിരുന്നു ഇരുവരും, പിന്നീട് വണ്ടി ബ്രേക്ക് ഡൗണായതിന് പിന്നാലെ തിരിച്ചെത്തുകയായിരുന്നു താന്‍ കോഴിക്കോട് പോവുമ്ബോഴൊക്കെ നിത്യയുടെ വീട്ടിലേക്ക് പോവാറുണ്ടെന്നും നവ്യപറയുന്നു. നിത്യയുടെ മകളും മകനും പരിപാടിയില്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha