Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...


സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...


ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...


കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

എന്റെ പൊന്നണ്ണാ... ഇതൊക്കെ എന്റെ ഒരു നമ്പറല്ലേ" പക്ഷേ, ഒരിക്കലും സഹിക്കാൻ ആവാത്ത 'നമ്പർ ' ആയിപ്പോയി അവന്റെ മരണം:- സീരിയല്‍ നടന്‍ ശരത് കുമാര്‍ വാഹനാപകടത്തില്‍ മരിച്ച് നാലുവർഷം തികയുമ്പോൾ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ ഓർമ്മയിൽ രഞ്ജിത്ത് രാജ്

15 FEBRUARY 2019 01:35 PM IST
മലയാളി വാര്‍ത്ത

23 വയസ്സിനിടെ പതിനെട്ടോളം സീരിയലുകളിൽ അഭിനയിച്ച യുവനടനായിരുന്നു ഓട്ടോഗ്രാഫ് എന്ന സീരിയളിലൂടെ ഏറെ ശ്രദ്ധ നേടിയ ശരത് കുമാര്‍. ഓട്ടോഗ്രാഫിലെ കഥാപാത്രത്തിന്റെ പേരായ രാഹുല്‍ എന്നാണ് പലരും ശരതിനെ വിളിച്ചിരുന്നത്. സീരിയല്‍ ഷൂട്ടിങിന് പോകുന്നതിനിടെയായിരുന്നു 2015, ഫെബ്രുവരി 26ന് സീരിയല്‍ ഷൂട്ടിങിന് പോകുന്നതിനിടെ ബൈക്ക് അപകടത്തിൽപ്പെട്ട് മരിക്കുന്നത്. ശരത് കുമാര്‍ ഓർമ്മയായി നാലുവർഷം തികയുമ്പോൾ പ്രിയ സുഹൃത്തും നടനുമായ രഞ്ജിത്ത് രാജ്, ശരത്തിനെ ഓർമിക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നെടുവീർപ്പോടെ ശരത്തിനെക്കുറിച്ച് പറയുന്നത്.

‘‘ഓട്ടോഗ്രാഫ് എന്ന സീരിയലിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. പ്ലസ് ടു കുട്ടികളുടെ കുസൃതികളുടെയും കുരുത്തക്കേടുകളുടെയും കഥ പറയുന്ന സീരിയലിൽ 'ഫൈവ് ഫിംഗേഴ്സ്' എന്നറിയപ്പെടുന്ന ഒരു ടീം ആണ് ഞങ്ങൾ അഞ്ചു പേർ. ഞാൻ, ശരത്, അംബരീഷ്, സോണിയ, ശ്രീക്കുട്ടി എന്നിവർ. എന്റെ കഥാപാത്രത്തിന്റെ പേര് ജയിംസ് എന്നായിരുന്നു. ശരത് രാഹുലും .സെറ്റിൽ വന്നാൽ പിന്നെ "അണ്ണാ.. " എന്നു വിളിച്ച് ശരത് എന്റെ പിന്നാലെ ഉണ്ടാവും. ആദ്യമൊക്കെ എനിക്ക് ആ വിളി ദേഷ്യമായിരുന്നു. ഞാൻ പറയും; "എടേ ... നീ എന്നെ അണ്ണാ എന്നു വിളിക്കണ്ട. പേര് വിളിച്ചാൽ മതി എന്ന്" അതു കേൾക്കുമ്പം അവൻ പരിഭവത്തിൽ ചിണുങ്ങും. പിന്നെ , എന്നെ ചൂട് പിടിപ്പിക്കാനായി ഒരു മറുപടിയുണ്ട്. "അണ്ണാ.. ഞാനങ്ങനെ വിളിച്ചു പോയില്ലേണ്ണാ. ഒന്നു ക്ഷമിക്കണ്ണാ, ഒന്നു സമ്മതിക്കണ്ണാ "

അവന്റെ ഭാവം കാണുമ്പോൾ നമ്മള് ചിരിച്ചു പോവും. പിന്നെപ്പിന്നെ, ആ വിളി എനിക്കും ഇഷ്ടമായി. ഒരു കുടുംബം പോലെ, എപ്പോഴും സന്തോഷം നിറഞ്ഞ ഒരു ക്യാംപസ് പോലെ ആയിരുന്നു ആ ലൊക്കേഷൻ. ഷൂട്ടിങ് ബ്രേക്ക് ആവരുതേ എന്നു പ്രാർഥിച്ചിരുന്ന സമയം. ഒരു ദിവസം, ഒരു ഫൈറ്റ് സീൻ ആണ് എടുക്കേണ്ടത്. വില്ലൻമാരുമായി റിഹേഴ്സൽ ഒക്കെ കഴിഞ്ഞു.

"വലതു കയ്യു കൊണ്ട് ഫസ്റ്റ് പഞ്ച് " ശരത് ഇടയ്ക്കിടെ എന്നെ ഓർമ്മിപ്പിക്കുന്നുണ്ട്. സംവിധായകൻ ആക്‌ഷ‌ൻ പറഞ്ഞതും ഞങ്ങൾക്ക് നിർദ്ദേശം തന്നിരുന്ന ശരത് പറഞ്ഞതിന് കടകവിരുദ്ധമായി ഇടതു കാല് കൊണ്ട് വില്ലൻമാരിൽ ഒരാളെ ആഞ്ഞൊരു തൊഴി.അതോടെ അവിടൊരു കൂട്ടത്തല്ല് ആയി. ഒടുവിൽ, സംവിധായകൻ 'കട്ട്' പറഞ്ഞപ്പോൾ ഞാൻ കിതച്ചു കൊണ്ട് ശരത്തിനെ നോക്കി; "എന്തോന്നെടേ, ഇത്? മൊത്തം ടൈമിങ്ങും നീ തെറ്റിച്ചില്ലേ "

അവൻ നിഷ്ക്കളങ്കമായി ചിരിച്ചു; "എന്നാലെന്താ, വില്ലൻമാർക്ക് ആവശ്യത്തിനു കൊടുത്തില്ലേ. എന്റെ പൊന്നണ്ണാ... ഇതൊക്കെ എന്റെ ഒരു നമ്പറല്ലേ." പക്ഷേ, ഒരിക്കലും സഹിക്കാൻ ആവാത്ത 'നമ്പർ ' ആയിപ്പോയി അവന്റെ മരണം. നാലു വർഷം ആവുമ്പോഴും ആ നടുക്കം എന്നെ വിട്ടു പോയിട്ടില്ല. ‘അണ്ണാ’ എന്ന ആ വിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട് ഇപ്പോഴും. നിനക്കുവേണ്ടി പ്രാർത്ഥിക്കാൻ അല്ലാതെ മറ്റൊന്നിനും എനിക്ക് കഴിയില്ലല്ലോ ചങ്ങാതി- രഞ്ജിത്ത് രാജ് പറയുന്നു.

സിനിമയോടായിരുന്നു എന്നും ശരത്തിന് ഭ്രമം. സീരിയലുകളില്‍ ലഭിച്ച മികച്ച വേഷങ്ങള്‍ സിനിമയിലേക്ക് വഴി തുറന്ന് തരുമെന്ന് ശരത്ത് കുമാർ എന്നും വിശ്വസിച്ചിരുന്നു. പതിനാറാം വയസ്സിലാണ് ശരത് ആദ്യമായി അഭിനയിക്കുന്നത്. കൃഷ്ണകൃപാസാഗരം എന്ന സീരിയലിലൂടെ ആയിരുന്നു തുടക്കം. ചുരുങ്ങിയ കാലം കൊണ്ട് ശരത് 18 ഓളം സീരി.ലുകളിലാണ് അഭിനയിച്ചത്. മിക്കവയിലും മികച്ച വേഷം തന്നെ ലഭിച്ചു. പിന്നീട്, ‘ഓട്ടോഗ്രാഫ്, ചന്ദനമഴ, സരയൂ, പട്ടുസാരി, ദത്തുപുത്രി’ എന്നീ സീരിയലുകളിൽ അഭിനയിച്ചു. കൊല്ലത്തെ സീരിയൽ ലൊക്കേഷനിലേക്ക് പോവും വഴി ശരത് ഓടിച്ചിരുന്ന ബൈക്ക് പാരിപ്പള്ളിക്ക് സമീപം മൈലക്കാട് വച്ച് നിയന്ത്രണം വിട്ട് ഒരു ടിപ്പർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി; ശ്രീക്കുട്ടിയേയും ബന്ധുക്കളേയും സന്ദര്‍ശിച്ചു  (1 hour ago)

സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള സമഗ്ര റഫറല്‍ പ്രോട്ടോകോള്‍ പുറത്തിറക്കി; റഫറല്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം  (1 hour ago)

ഡല്‍ഹി സ്‌ഫോടനത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അമിത് ഷാ  (1 hour ago)

ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ചത് ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍  (1 hour ago)

ചെങ്കോട്ട സ്‌ഫോടന പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം  (1 hour ago)

ശരീരമാസകലം മുറിവുകളേറ്റ നിലയില്‍ മോഡലിനെ ആശുപത്രിയിലാക്കി കാമുകന്‍ മുങ്ങി; മോഡലിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്  (2 hours ago)

ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം  (2 hours ago)

ദുബായില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം: നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് പൊട്ടിത്തെറിച്ചത്  (3 hours ago)

നേപ്പാളിന്റെ 1,000 രൂപ നോട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് ചൈനീസ് കമ്പനി  (3 hours ago)

തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക എല്‍.ഡി.എഫ് പുറത്തുവിട്ടു  (4 hours ago)

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറിൽ സ്ഫോടനം; 2 മരണം, ബോംബ് സ്ക്വാഡെത്തി, അതീവ ജാ​ഗ്രതയിൽ ‍ഡൽഹി  (4 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനേയും റിമാന്‍ഡ് ചെയ്തു  (4 hours ago)

ദുർമന്ത്രവാദ പ്രവൃത്തികൾ തടയുന്നതിന് നിയമം അനിവാര്യം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി  (4 hours ago)

ആര്യ രാജേന്ദ്രനെ ചവിട്ടി പുറത്തിട്ട cpmന് മറുപടി  (5 hours ago)

Malayali Vartha Recommends