ഞാൻ ആ വേഷം ചെയ്യുന്നത് എംടിക്ക് ഇഷ്ടമില്ലായിരുന്നു; മമ്മൂട്ടിക്കു വേണ്ടി എഴുതിയതായിരുന്നു അത്
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നാണ് 'ആരണ്യകം '. അതിലെ ഗാനരംഗങ്ങൾ ടി.വി സ്ക്രീനിൽ ഒന്നു മിന്നിമാഞ്ഞാൽ നടൻ ദേവന്റെ മനസ്സിൽ ഒരു ടെലിഫോണ് മണി മുഴങ്ങും. നെഞ്ചിൽ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിന്റെ വിങ്ങൽ വന്നു നിറയും.
അതും മുപ്പത്കൊല്ലം മുൻപത്തെ ഒരു കഥയാണ്. ഒരു ദിവസം കാലത്ത് ദേവന്റെ വീട്ടിലേയ്ക്ക് സംവിധായകൻ ഹരിഹരന്റെ ഫോൺ . 'എടോ ഞങ്ങൾ പ്രസാദ് സ്റ്റുഡിയോയിലുണ്ട്. സിനിമയുടെ ഫസ്റ്റ് പ്രിന്റ് കാണാൻ പോവുകയാണ്. ഒന്നു പ്രാർ ഥിച്ചോളു'. ഇതും പറഞ്ഞ് ഹരിഹരൻ ഫോൺ വെച്ചപ്പോൾ ഇടനെഞ്ചിൽ ഒരു ആളലാണ് ആദ്യമുണ്ടായതെന്ന് ദേവൻ . അടുത്ത കോളിനായുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പിനൊടുവിൽ പന്ത്രണ്ട് മണിക്ക് വീണ്ടും ബെല്ലടിച്ചു. നെഞ്ചിൽ തീയുമായാണ് പോയെടുത്തത്. ഹരിഹരൻ തന്നെ മറുതലയ്ക്കൽ .
ഞങ്ങൾ പടം കണ്ടു, ഒരു നിമിഷം...' പറയുന്നത് മുഴുമിപ്പിക്കുന്നതിന് മുൻ പ് ഫോൺ മറ്റാർ ക്കോ കൈമാറി. അങ്ങേതലയ്ക്കൽ എം.ടി. ഞങ്ങൾ പടം കണ്ടു കഴിഞ്ഞു. മമ്മൂട്ടിയെ കൊണ്ട് പടം ചെയ്യിക്കാനായിരുന്നു എനിക്ക് പരിപാടി ഉണ്ടായിരുന്നത്. അനുഭവസമ്പത്തുള്ള ഒരു നടൻ ചെയ്യണമെന്ന ഒരു ആഗ്രഹം ഉണ്ടായിരുന്നു. നിങ്ങൾ അത് ചെയ്യുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ പടം കണ്ടപ്പോൾ എനിക്ക് എന്റെ കഥാപാത്രത്തെ സ്ക്രീനിൽ കാണാൻ പറ്റി. നേരെ മറിച്ച് അത് മമ്മൂട്ടി ആയിരുന്നെങ്കിൽ ഞാൻ മമ്മൂട്ടിയെ സ്ക്രീനിൽ കണ്ടേനെ. എം.ടി പറഞ്ഞുനിർ ത്തുമ്പോൾ സന്തോഷം അടക്കാനായില്ല നായകനായും നായകനേക്കാൾ സുന്ദരനായ വില്ലനുമെല്ലാമായി വിലസിയ ദേവന്. അഭിനയജീവിതത്തിലെ ഏറ്റവും വലിയ അവാർ ഡായിരുന്നു ആ വാക്കുകളെന്ന് പറയുമ്പോൾ മൂന്ന് പതിറ്റാണ്ടിനിപ്പുറവും സന്തോഷവും അഭിമാനവും അടക്കാനാവുന്നില്ല ദേവന്.
https://www.facebook.com/Malayalivartha