എന്റെ ഹൃദയത്തിന് എപ്പോഴും ഭാരമാണ്... എന്നാല്‍ ഞാന്‍ എല്ലായിപ്പോഴും പുഞ്ചിരിക്കാറുണ്ട്; കാരണം എന്റെ പുഞ്ചിരിയില്‍ നീയുണ്ട്'... ഇന്ത്യന്‍ സിനിമയുടെ താരറാണി ശ്രീദേവി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം
ഇന്ത്യന്‍ സിനിമയുടെ താരറാണി ശ്രീദേവി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. താരറാണിയുടെ അകാല വിയോഗ വാര്‍ത്ത ഞട്ടലോടെയാണ് ഇന്ത്യന്‍ സിനിമാലോകവും ആരാധകരും കേട്ടത്. ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിവച്ചാണ് ശ്രീദേവി ഈ മണ്ണില്‍ നിന്ന് പോയത്. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും നായികാ വസന്തമായി പാറി പറന്ന് നടന്ന നടി ശ്രീദേവിയുടെ ഓര്‍മ്മകള്‍ മുഴുവന്‍ ഫെബ്രുവരിയില്‍ നിറഞ്ഞു നില്‍ക്കുന്നു. അപ്രതീക്ഷിതമായി വന്ന ശ്രീദേവിയുടെ മരണവാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.
2018 ഫെബ്രുവരി 24 രാത്രി 11.30 ന് ദുബായിലെ ജുമൈറ ടവേര്‍സ് ഹോട്ടല്‍ മുറിയിലെ ബാത് ടബ്ബില്‍ മുങ്ങിയാണ് ശ്രീദേവി മരിച്ചത്. പുലര്‍ച്ചെയാണ് ശ്രീദേവിയുടെ മരണ വാര്‍ത്ത സ്ഥിരികരിച്ച് കൊണ്ടുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ശ്രീദേവി എങ്ങനെ മരിച്ചു എന്നത് സംബന്ധിച്ച് ദുരൂഹത വന്നതോടെ കൊലപാതകമാണോ ആത്മഹത്യയോ അപകടമരണമോ എന്ന് സ്ഥിരികരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഒടുവില്‍ താലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നെങ്കിലും ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണമെന്ന് ദുബായ് പോലീസില്‍ നിന്നും അറിയിപ്പ് വന്നു. ശരിയായ മരണ കാരണം ഇനിയും പുറത്ത് വന്നിട്ടില്ല.
എന്നാൽ ഇപ്പോഴും ശ്രീദേവിയുടെ മരണം ഇതുവരെ ഭര്‍ത്താവായ ബോണി കപൂറിനോ മക്കളായ ജാന്‍വിക്കും ഖുശിക്കും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ശ്രീദേവി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികഞ്ഞ ഇന്ന് വളരെ വൈകാരികമായ കുറിപ്പാണ് മകള്‍ ജാന്‍വി കപൂര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'എന്റെ ഹൃദയത്തിന് എപ്പോഴും ഭാരമാണ്. എന്നാല്‍ ഞാന്‍ എല്ലായിപ്പോഴും പുഞ്ചിരിക്കാറുണ്ട് കാരണം എന്റെ പുഞ്ചിരിയില്‍ നീയുണ്ട്' എന്നാണ് ജാന്‍വി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. കുറിപ്പിനൊപ്പം അമ്മയുടെ കൈ പിടിച്ച് ഇരിക്കുന്ന ഒരു ചിത്രവും ജാന്‍വി പങ്കുവെച്ചിട്ടുണ്ട്.
1963 ല്‍ തമിഴ്‌നാട്ടില്‍ ജനിച്ച ശ്രീദേവി നാലാം വയസില്‍ ബാല താരമായിട്ടാണ് അഭിനയ ജീവിതം തുടങ്ങിയത്. ബാലതാരമായി തന്നെ പിന്നീടും ചില തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ശ്രീദേവി അഭിനയിച്ചിരുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഉര്‍ദു, തുടങ്ങി വിവിധ ഭാഷകളിലായി മൂന്നുറിലധികം സിനിമകളില്‍ ശ്രീദേവി അഭിനയിച്ചിരുന്നു. ഹിന്ദി സിനിമകളിലെ ആദ്യ വനിതാ സൂപ്പര്‍ താരമായിട്ടാണ് ശ്രീദേവി അറിയപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha