'ബീയിങ് ജോര്‍ജ്യസ് വിത്ത് ശ്രീദേവി'... ശ്രീദേവിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭര്‍ത്താവ് ബോണി കപൂറും കുടുംബവും ശ്രീദേവിയുടെ പ്രിയപ്പെട്ട സാരി ലേലം ചെയ്തത് 1.30 ലക്ഷം രൂപയ്ക്ക്...
ശ്രീദേവി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. താരറാണിയുടെ അകാല വിയോഗ വാര്‍ത്ത ഞട്ടലോടെയാണ് ഇന്ത്യന്‍ സിനിമാലോകവും ആരാധകരും കേട്ടത്. ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിവച്ചാണ് ശ്രീദേവി ഈ മണ്ണില്‍ നിന്ന് പോയത്. ഇന്നേക്ക് ഒരു വർഷം തികയുമ്പോൾ നടി ശ്രീദേവിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അവരുടെ സാരി ലേലം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭര്‍ത്താവ് ബോണി കപൂറും കുടുംബവുമാണ് സാരി ലേലം ചെയ്തത്. 'ബീയിങ് ജോര്‍ജ്യസ് വിത്ത് ശ്രീദേവി' എന്നാണ് ലേലത്തിന്റെ പേര്. മജന്ത ബോര്‍ഡറും വെള്ളയില്‍ കറുത്ത വരകളുമുള്ള കോട്ട സാരി 1.30 ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. 40000 രൂപ മുതലാണ് ലേലം ആരംഭിച്ചത്. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷന് നല്‍കാനാണ് തീരുമാനം.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'പാരിസെര' എന്ന ഓണ്‍ലൈന്‍കൈത്തറി ശൃംഖലായാണ് ലേലം നടത്തിയിരുന്നത്.2018 ഫെബ്രുവരി 24 ന് ദുബായിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ശ്രീദേവി മരിച്ചത്. ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയതായിരുന്നു ശ്രീദേവി. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയും ഒപ്പം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴും ശ്രീദേവിയുടെ മരണം ഇതുവരെ ഭര്‍ത്താവായ ബോണി കപൂറിനോ മക്കളായ ജാന്‍വിക്കും ഖുശിക്കും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha