തെന്നിന്ത്യൻ താരം വിജയലക്ഷ്മിയുടെ നില ഗുരുതരം; ഉയർന്ന രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു; ചികിത്സയ്ക്കായി പണമില്ലെന്ന് സഹോദരി
തെന്നിന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന നടി വിജയലക്ഷ്മിയെ ഉയർന്ന രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗലുരുവിലെ മല്യ ആശുപത്രിയിലാണ് നദിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ സജീവമായിരുന്നു നടി വിജയലക്ഷ്മി. കന്നഡ ചിത്രത്തിലൂടെയായിരുന്നു സിനിമ രംഗത്തെത്തയ്ക്ക് വിജയലക്ഷ്മി തുടക്കം കുറിച്ചത്. മോഹന്‍ലാലും ജയപ്രദയും ഒരുമിച്ചെത്തിയ സിനിമയായ ദേവദൂതനില്‍ വിജയലക്ഷ്മി അഭിനയിച്ചിരുന്നു. പ്രധാനപ്പെട്ട വേഷമായിരുന്നു താരത്തിന് ലഭിച്ചത്. ജയറാം-മുകേഷ്-ശ്രീനിവാസന്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഫ്രണ്ട്‌സിന്റെ തമിഴ് പതിപ്പിലും വിജയലക്ഷ്മി അഭിനയിച്ചിരുന്നു. സൂര്യ, വിജയ് എന്നിവരായിരുന്നു തമിഴ് പതിപ്പില്‍ അഭിനയിച്ചത്. അമുത എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഹിപ്പ് ഹോപ്പ് ആദിയുടെ മീസയാ മുറുക്കു എന്ന സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്.
ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്നാണ് വിജയലക്ഷ്മി സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. എന്നാൽ നടിയുടെ ചികിത്സയ്ക്ക് പണമില്ലെന്നാണ് സഹോദരി ഉഷ ദേവി പറയുന്നത്. ഞങ്ങളുടെ അമ്മയ്ക്ക് കഴിഞ്ഞ വര്‍ഷം ഒരു രോഗം ബാധിച്ചു. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന പണമെല്ലാം അമ്മയുടെ ചികിത്സക്കുവേണ്ടി ചെലവഴിച്ചു. ഇപ്പോള്‍ ഞങ്ങളുടെ പക്കല്‍ ഒന്നുമില്ല. സിനിമാമേഖലയില്‍ നിന്ന് ഞങ്ങള്‍ സഹായം അഭ്യര്‍ഥിക്കുകയാണെന്നും അവർ പറയുന്നു.
https://www.facebook.com/Malayalivartha