ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി... ജഗതിയെ വീണ്ടും മേക്കപ്പ് ചെയ്ത് ക്യാമറയ്ക്കു മുന്നിലെത്തിച്ചത് പട്ടണം ഷാ

നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജഗതി ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. ജഗതിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ തിരിച്ചു വരവ്. പഴയകാല ജീവിത രീതിയിലൂടെയുള്ള സഞ്ചാരവും സുഹൃത്തുക്കളുമായുള്ള ഇടപഴകലുമെല്ലാം അദ്ദേഹത്തിന്റെ അവസ്ഥയ്ക്ക് കാര്യമായ പുരോഗതിയുണ്ടാക്കുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തുന്ന ജഗതിയെ വീണ്ടും മേക്കപ്പ് ചെയ്ത് ക്യാമറയ്ക്കു മുന്നിലെത്തിച്ചത് പട്ടണം ഷാ ആണ്.
ജഗതി, അഭിനയ രംഗത്തേക്ക് മടങ്ങിവരുന്നതിനു വഴിയൊരുക്കുന്ന പുതിയ പരസ്യ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം ബുധനാഴ്ച വൈകിട്ടാണ് നടന്നത്.ചാലക്കുടിയില്‍ നടന്ന ചടങ്ങില്‍ നടന്‍ മനോജ് കെ ജയനാണ് പരസ്യ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. ജഗതിയുടെ മകന്‍ രാജ്കുമാറിന്റെ പരസ്യകമ്ബനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സ് ചിത്രീകരിക്കുന്ന പരസ്യത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നത്. തൃശൂരിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലാണ് ജഗതി ക്യാമറയ്ക്ക് മുന്നിലെത്തിയത്്. ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ പരസ്യ ചിത്രത്തില്‍ മകന്‍ രാജ്കുമാര്‍, മകള്‍ പാര്‍വതി ഷോണ്‍, മറ്റ് കുടുംബാംഗങ്ങളും അഭിനയിക്കുന്നുണ്ട്.
2012 മാര്‍ച്ചിലാണ് കാര്‍ അപകടത്തില്‍ ജഗതിക്ക് പരുക്കേറ്റത്. ഏഴ് വര്‍ഷത്തെ ചികിത്സക്ക് ശേഷമാണ് ജഗതി ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചുവരുന്നത്. മാര്‍ച്ച് 30 ആകുമ്ബോള്‍ ടിവിയിലും തീയ്യേറ്ററുകളിലും കാണിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം. എന്തായാലും ആരാധകർ വൻ ആവേശത്തോടുകൂടിയാണ് കാത്തിരിക്കുന്നത്. മലയാളികളുടെ മനംകവർന്ന ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്കുമുന്നിലെത്തിയത് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയയും.
https://www.facebook.com/Malayalivartha


























