ഇതല്ലേ നടൻ; മേരിക്കുട്ടി കൊടുത്ത അലർജിക്ക് ജയസൂര്യ ഇപ്പോഴും മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ്; ആ കഷ്ടപ്പാടുകൾ വെളിപ്പെടുത്തി രഞ്ജിത്ത് ശങ്കർ
മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി വീണ്ടും മലയാള സിനിമയുടെ അത്ഭുതമാണ് താനെന്നു തെളിയിച്ച ജയസൂര്യ സിനിമയ്ക്ക് വേണ്ടി എടുക്കുന്ന കഷ്ടപ്പാടുകൾ വെളിപ്പെടുത്തി സുഹൃത്തും അവാർഡ് നേടി കൊടുത്ത ഞാൻ മേരിക്കുട്ടി എന്ന സിനിമയുടെ സംവിധായകനുമായ രഞ്ജിത്ത് ശങ്കർ.
രഞ്ജിത്ത് ശങ്കറിന്റെ ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മികച്ച നടനുള്ള പുരസ്കാരം നേടിയത്. രണ്ട് ചിത്രത്തിന് വേണ്ടിയും ജയസൂര്യ ഒരുപാട് ബുദ്ധിമുട്ടി എന്നാണ് ഫേയ്സ്ബുക് പോസ്റ്റിലൂടെ രഞ്ജിത്ത് ശങ്കർ പറഞ്ഞത്. ഫുട്ബോൾ എന്താണെന്നറിയാത്ത ഈ മനുഷ്യൻ ക്യാപ്റ്റനു വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്ബോൾ പഠിച്ചു. മേരിക്കുട്ടി കാരണം കിട്ടിയ skin allergy ക്ക് ഇയാൾ ഇപ്പോഴും മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു. ചില അംഗീകാരങ്ങൾ ഒരു ആശ്വാസമാണ്' രഞ്ജിത്ത് ശങ്കർ കുറിച്ചു.
കേരള ഫുട്ബോൾ ക്യാപ്റ്റൻ വി.പി സത്യനായിട്ടാണ് ക്യാപ്റ്റനിൽ ജയസൂര്യ അഭിനയിച്ചത്. ട്രാൻ സ്ജെൻ ഡറായിട്ടാണ് മേരിക്കുട്ടിയിൽ എത്തിയത്. രണ്ട് ചിത്രത്തിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
https://www.facebook.com/Malayalivartha