Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വർക്കലയിലെ ബീച്ച് റിസോട്ടിൽ ആടിത്തിമിർത്ത് ജൂഹി!! ഇത് ലച്ചു തന്നെയാണോ?.. കണ്ണ് തള്ളി ആരാധകർ

21 JULY 2019 10:57 AM IST
മലയാളി വാര്‍ത്ത

ജനപ്രിയ പരമ്ബരയിലെ ലെച്ചുവെന്ന കഥാപാത്രമായി മുന്നേറുകയാണ് ജൂഹി. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് തരംഗമായി മാറുന്നത്. അടുത്തിടെ ഒരു സുഹൃത്തിനൊപ്പം നില്‍ക്കുന്ന ജൂഹിയുടെ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ജൂഹിയും പ്രണയത്തിലാണോ എന്ന തരത്തില്‍ പലരും പ്രചരിപ്പിച്ചെങ്കിലും അത് തന്റെ അടുത്ത സുഹൃത്താണെന്ന് നടി തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. വളരെ പെട്ടെന്നാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്ബര ഹിറ്റായത്.

പരമ്ബര മാത്രമല്ല അതിലെ കാഥാപാത്രങ്ങളും പരമ്ബരയ്‌ക്കൊപ്പം തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. നീലുവിന്റെയും ബാലുവിന്റെയും രണ്ടാമെത്ത മകളായിയെത്തിയ സുന്ദരിക്കുട്ടിയാണ് പ്രേക്ഷരുടെ ലെച്ചുവായ ജൂഹി റുസ്തകി. 1998 ജൂലൈ പത്തിന് രാജാസ്ഥാനിലായിരുന്നു ജൂഹി രുസ്തഗി ജനിച്ചത്. അച്ഛന്‍ രാജാസ്ഥാന്‍ സ്വദേശിയും അമ്മ എറണാകുളത്ത് നിന്നും പോയ തമിഴ്‌നാട്ടുകാരിയുമായിരുന്നു. ജനിച്ചത് രാജസ്ഥാനില്‍ ആണെങ്കിലും വളര്‍ന്നത് എറണാകുളത്തായിരുന്നു. സ്‌കുളില്‍ പഠിക്കുമ്പോള്‍ സ്റ്റേറ്റ് തലത്തില്‍ നിരവധി മത്സരങ്ങളില്‍ ജൂഹി പങ്കെടുത്തിരുന്നു. കേരള കലാമണ്ഡലത്തില്‍ നിന്നും ക്ലാസികല്‍ ഡാന്‍സ് പഠിച്ച ജൂഹി 2015 ലാണ് കരിയര്‍ ആരംഭിക്കുന്നത്. ഉപ്പും മുളകും പരമ്പരയില്‍ എത്തിയതിന് ശേഷമാണ് ലെച്ചു എന്ന പേരില്‍ അറിയപ്പെടുന്നത്.

ജൂഹി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ജൂഹി പുറത്ത് വിടുന്ന ചിത്രങ്ങള്‍ അതിവേഗം തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് വൈറലാവുന്നത്. തനിക്ക് എറ്റവും പ്രിയപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നാണ് എന്ന് സൂചിപ്പിച്ച്‌ കൊണ്ടുള്ള വീഡിയോ ആണ് ജൂഹി പങ്കുവെച്ചിരിക്കുന്നത്. വര്‍ക്കലയിലെ ക്ലിഫ് സ്റ്റോറീസില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമായിരുന്നു പുറത്ത് വന്നത്. പിന്നാലെ തന്നെ തരംഗമായി മാറിയിരിക്കുകയാണ്. ജൂഹി രാജസ്ഥാനിലാണ് ജനിച്ചതെങ്കിലും വളര്‍ന്നത് എറണാകുളത്തായിരുന്നു. സ്‌കുളില്‍ പഠിക്കുമ്ബോള്‍ സ്റ്റേറ്റ് തലത്തില്‍ നിരവധി മത്സരങ്ങളില്‍ ജൂഹി പങ്കെടുത്തിരുന്നു. കേരള കലാമണ്ഡലത്തില്‍ നിന്നും ക്ലാസികല്‍ ഡാന്‍സ് പഠിച്ച ജൂഹി 2015 ലാണ് ടെലിവിഷന്‍ പരമ്ബരയിലൂടെ കരിയര്‍ ആരംഭിക്കുന്നത്. ഉപ്പും മുളകും പരമ്ബരയില്‍ എത്തിയതിന് ശേഷമാണ് കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

അച്ഛന് ബിസിനസ് ആയിരുന്നതുകൊണ്ട് സ്ഥിരം യാത്രകളായിരുന്നു. അതുകൊണ്ട് ജനിച്ചത് കേരളത്തിലാണെങ്കിലും ഞാനും ചേട്ടനും വളർന്നത് കന്യാകുമാരി മുതൽ ദൽഹി വരെയുള്ള പല വാടകവീടുകളിൽ ആയിരുന്നു. ഇതിനിടയ്ക്കായിരുന്നു അച്ഛന്റെ മരണം. അതൊരു വലിയ ശൂന്യതയായിരുന്നു. കുറച്ചുകാലമെടുത്തു അതുമായി പൊരുത്തപ്പെടാൻ. താമസിച്ച വീടുകളിൽ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത് ചോറ്റാനിക്കരയ്ക്കടുത്ത് എരുവേലി എന്ന സ്ഥലത്ത് താമസിച്ച വീടാണ്. ഒരു നാട്ടുമ്പുറമായിരുന്നു. നല്ല സ്നേഹമുള്ള അയൽക്കാർ. സമയപ്രായത്തിലുള്ള നിരവധി കൂട്ടുകാർ. കളികൾ. വീട്ടിൽ ആ സമയത്ത് ആടും കോഴിയുമൊക്കെയുണ്ടായിരുന്നു. അതു വിട്ടുപിരിയുമ്പോൾ നല്ല വിഷമമായിരുന്നു. താരത്തിന്റെ വലിയൊരു സ്വപ്നമാണ് സ്വന്തമായൊരു വീട്. പിന്നെ കേരളം വിടണം. മറ്റേതെങ്കിലും നഗരത്തിൽ കൂടുകൂട്ടണം. ജീവിതത്തിലെ ഭൂരിഭാഗവും ഇവിടുത്തെ വാടകവീടുകളിൽ ആയിരുന്നല്ലോ ചെലവഴിച്ചത്. ഇത്രയും കാലം ചെറിയ സൗകര്യങ്ങളിൽ കഴിഞ്ഞതുകൊണ്ട് ചെറിയ വീടുകളോടാണ് ഇഷ്ടം. ഫ്ളാറ്റുകളോട് താൽപര്യമില്ല. മണ്ണിൽ ചവിട്ടി നടക്കാനാകണം. ധാരാളം കാറ്റും വെളിച്ചവും കയറണം. ചുറ്റിലും പച്ചപ്പും മരങ്ങളും ഉണ്ടാകണം. ഇടയ്ക്കിടയ്ക്ക് കേരളത്തിൽ വരണം. അങ്ങനെ ചെറിയ ആഗ്രഹങ്ങൾ... കുറച്ചു കാശ് സമ്പാദിച്ചു അതുപോലെ ഒരുവീട് പണിയുന്നതിനായി കാത്തിരിക്കുകയാണ് ഞാനും അമ്മയും ചേട്ടനും. ജൂഹി പറയുന്നു.ഉപ്പും മുളകിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷമായി. കാക്കനാട് വാഴക്കാലയുള്ള ഒരു വീട്ടിലാണ് ഷൂട്ട്. ഇപ്പോൾ ആ വീടും കുടുംബവും സ്വന്തം വീടുപോലെയാണ്. ഞാനും അമ്മയും ചേട്ടനും ഇപ്പോൾ താമസിക്കുന്നത് ഇരുമ്പനത്താണ്. ഷൂട്ടിങ്ങിന്റെ സൗകര്യത്തിനായി ഞങ്ങൾ കാക്കനാടുള്ള വാടകവീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (5 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (5 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (5 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (7 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (7 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (8 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (8 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (8 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (9 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (9 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (10 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (10 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (10 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (10 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (11 hours ago)

Malayali Vartha Recommends