ഇത് എന്തൊരു ജാടയായാണ്.. കുറെ ചിരി വെറുതെയായി; സംയുക്തയെ ആദ്യമായി കണ്ട ദിവസത്തെക്കുറിച്ച് ബിജുമേനോൻ
മലയാളത്തിലെ മാതൃകാ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്റെ കാര്യങ്ങള്‍ക്കാണ് താനിപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് സംയുക്ത വര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടുപേരും സിനിമയില്‍ സജീവമായാല്‍ മകന്റെ കാര്യം കൃത്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. മകനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും അവന്റെ സംശയങ്ങള്‍ തീര്‍ത്ത് അവന്റെ അടുത്ത സുഹൃത്തായിരിക്കാനുമാണ് തനിക്ക് താല്‍പര്യമെന്ന് സംയുക്ത വ്യക്തമാക്കിരുന്നു.
സംയുക്തയെന്ന ഭാര്യയെക്കുറിച്ച് ബിജു മേനോന്‍ നിരവധി തവണ വാചാലനായിട്ടുണ്ട്. ഇപ്പോഴിതാ സംയുക്തയെ ആദ്യം കണ്ട ദിവസത്തെ കുറിച്ച് ബിജു മേനോന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജു മേനോന്‍ മനസ് തുറന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത് ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ആദ്യമായി ബിജു മേനോനും സംയുക്ത വര്‍മ്മയും കണ്ടുമുട്ടുന്നത്. 'സംയുക്ത അന്നൊന്നും എന്നെ മൈന്‍ഡ് ചെയ്തിരുന്നില്ല. കുറേ ചിരി വെറുതേ ആയിട്ടുണ്ട്. സെറ്റിലന്ന് കാവ്യയുണ്ട്. ഞങ്ങള്‍ സംസാരിച്ചിരിക്കും. ആ പരിസരത്തേക്ക് സംയുക്ത വരില്ല. ഇതെന്തൊരു ജാഡയാണെന്ന് ഞാന്‍ മനസില്‍ പറഞ്ഞു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ കഴിഞ്ഞ് ഒരു ദിവസം രഞ്ജി പണിക്കര്‍ സാര്‍ ചോദിച്ചു. സംയുക്തയുടെ അഭിനയം എങ്ങനെയുണ്ട്? നല്ല കുട്ടിയാണോ? അഭിനയം കുഴപ്പമൊന്നുമില്ല, പക്ഷേ ഭയങ്കര ജാഡയാണെന്ന് ഞാന്‍ പറഞ്ഞു. ഇങ്ങനെയാവുമെന്ന് അറിയില്ലല്ലോ'. ബിജു മേനോൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha