ഷെയ്ന്‍ നിഗം സ്ഥിരം ശല്യക്കാരനെന്ന് നിര്‍മ്മാതാക്കള്‍; പല സിനിമകളുടെയും ഷൂട്ടിംഗ് വേളകളില്‍ പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും, സിനിമയില്‍ കണ്ടിന്യൂറ്റിക്ക് തടസ്സമാകുന്ന തരത്തിലുള്ള ഹെയര്‍സ്റ്റൈലും താടി വളര്‍ത്തലും പതിവാക്കിയ ഷെയ്ൻ സിനിമയുടെ പ്രതിഫലത്തെ ചൊല്ലിയും തര്‍ക്കമുണ്ടാക്കാറുണ്ടെന്ന് വെളിപ്പെടുത്തൽ:- പറഞ്ഞുറപ്പിച്ച അഡ്വാന്‍സ് വാങ്ങി അഭിനയം തുടങ്ങിയിട്ട് പ്രതിഫലം കൂട്ടിച്ചോദിച്ച് തലവേദന സൃഷ്ടിക്കുന്ന നടീനടന്മാര്‍ക്കെതിരെ കടുത്ത നടപടികളിലേയ്ക്ക് കടക്കുമെന്ന് നിർമ്മാതാക്കൾ
ഷെയ്ന്‍ നിഗം സ്ഥിരം ശല്യക്കാരനെന്ന് നിര്‍മ്മാതാക്കള്‍. പല സിനിമകളുടെയും ഷൂട്ടിംഗ് വേളകളില്‍ പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടെന്നാണ് അവര്‍ പറയുന്നത്. സിനിമയില്‍ കണ്ടിന്യൂറ്റിക്ക് തടസ്സമാകുന്ന തരത്തിലുള്ള ഹെയര്‍സ്റ്റൈലും താടി വളര്‍ത്തലുമൊക്കെ പതിവാണ്. ഇതിനിടയില്‍ ഒരു സിനിമയുടെ പ്രതിഫലത്തെ ചൊല്ലിയും തര്‍ക്കമുണ്ടായി. ക്രിസ്റ്റി എന്ന നിര്‍മ്മാതാവിന്റെ പരാതി നിര്‍മ്മാതാക്കളുടെ സംഘടന ഇടപെട്ടാണ് പരിഹരിച്ചത്. സിനിമയ്ക്കു വേണ്ടി ഇരുപത്തിയഞ്ചു ലക്ഷം രൂപ പ്രതിഫലം പറഞ്ഞുറപ്പിച്ചു അഡ്വാന്‍സ് വാങ്ങി അഭിനയം തുടങ്ങുകയും പിന്നീട് ഇടയ്ക്ക് വച്ച് അറുപത് ലക്ഷം വേണമന്ന് ആവശ്യപ്പെടുകയുമായിരുന്നു. നടീനടന്മാര്‍ ഇങ്ങനെ തുടങ്ങിയാല്‍ തങ്ങള്‍ കടുത്ത നടപടികളിലേക്കു കടക്കും എന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്.
ഈ സംഭവത്തെക്കുറിച്ച് ഷെയിൻ പറയുന്നത് ഇങ്ങനെ "പനിയും വയറ്റിളക്കവും പിടിച്ചിരിക്കുകയായിരുന്നു, ഈ പടത്തിന്റെ ഷൂട്ട് ഇരുപത് ദിവസം കഴിഞ്ഞേ ഉണ്ടാവുകയുള്ളുവെന്ന് നിർമ്മാതാവ് അറിയിച്ചു. തുടർന്ന് അടുത്ത പടമായ കുര്‍ബാനിയുടെ സെറ്റിലേക്ക് പോവുകയായിരുന്നു. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാങ്കുളത്താണ് നടക്കുന്നത്. ഈ രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഞാന്‍ വരുന്നത്.വെയിലിനായി, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാല്‍ കുര്‍ബാനി മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി.
ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയില്‍ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് എനിക്കെതിരെ വധ ഭീഷണി മുഴക്കുകയാണ്. തന്നോടും, കുര്‍ബാനിയുടെ നിര്‍മ്മാതാവിനോടും വളരെ മോശമായ ഭാഷയിലാണ് ജോബി പെരുമാറിയതെന്നും ഷെയ്ൻ വ്യക്തമാക്കുന്നു. നവംബര്‍ 15ന് ശേഷമാണ് വെയിലിന്‍റെ അടുത്ത ഷെഡ്യൂള്‍. അപ്പോഴത്തേക്കും മുടി വളരുമെന്നാണ് താൻ കരുതിയതെന്നും ഷെയ്ൻ പറയുന്നു.
സോഷ്യല്‍ മീഡിയയിലെ ലൈവ് വീഡിയോയ്ക്ക് പിന്നാലെ ഷെയ്ൻ താര സംഘടന അമ്മയ്ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് നിര്‍മ്മാതാവ് സംഭവത്തില്‍ വിശദീകരണവുമായി വരുന്നത്. ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നത്. 4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയില്‍. ഇതിന്‍റെ ബാക്കി ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 30 ലക്ഷം ഷെയ്ന്‍ നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഷെയ്ന്‍ കാരണം ചിത്രത്തിലെ നായികയുടെ പഠിപ്പ് മുടങ്ങിയെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറയുന്നു.
https://www.facebook.com/Malayalivartha