ദിഷ മരിച്ച് ഏഴാംനാൾ സുശാന്തും... സി.ബി.ഐ സംഘം കണ്ടെത്തിയത് സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷയുടെ മരണത്തിലേക്കുള്ള ഞെട്ടിക്കുന്ന കണ്ടെത്തൽ... ആത്മഹത്യ ചെയ്ത ദിഷയുടെ ഫോണ്‍ ഒന്‍പത് ദിവസത്തോളം പ്രവര്‍ത്തിച്ചിരുന്നു... ദുരൂഹതയേറുന്നു...

സുശാന്ത് സിംഗ് രാജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷ സലിയന്റെ മൊബൈല്‍ ഫോണ്‍ അവരുടെ മരണത്തിന് ശേഷവും പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തി. സുശാന്തിന്റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്.
ജൂണ്‍ എട്ടിന് ആത്മഹത്യ ചെയ്ത ദിഷയുടെ ഫോണ്‍ ഒന്‍പത് ദിവസത്തോളം പ്രവര്‍ത്തിച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ദിഷ മരിച്ച് ആറ് ദിവസം കഴിഞ്ഞ ജൂണ്‍ 14ന് സുശാന്തും ജീവനൊടുക്കി.
ദിഷയുടെ മരണ ശേഷം ജൂണ്‍ 9നും 17നും ഇടയ്ക്ക് അവരുടെ ഫോണില്‍ നിന്ന് നിരവധി ഇന്‍്‌റര്‍നെറ്റ് ഫോണ്‍ കോളുകള്‍ ചെയ്തിരുന്നതായി കണ്ടെത്തി. മരണത്തിന് തലേന്ന് ജൂണ്‍ ഏഴിന് ദിഷയുടെ ഫോണില്‍ നിന്ന് 36 കോളുകളാണ് ചെയ്തിരിക്കുന്നത്.
സുഹൃത്ത് ഏക്ത അടക്കമുള്ളവരെയാണ് അന്ന് ദിഷ വിളിച്ചത്. ദിഷയുടെ മരണം നടന്ന് മിനിറ്റുകള്‍ക്കകം സംഭവ സ്ഥലത്ത് എത്തിയ പോലീസ് അവരുടെ ഫോണ്‍ പിടിച്ചെടുത്തിരുന്നില്ലെന്നും ഇപ്പോള്‍ വ്യക്തമാകുന്നു.
ഒരാഴ്ചത്തെ ഇടവേളയ്ക്കിടയില്‍ ദിഷയും സുശാന്തും ജീവനൊടുക്കിയത് ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമാണ്. ഇതില്‍ സുശാന്തിന്റെ മരണം ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
സുശാന്തിന്റെ മരണത്തില്‍ പിതാവിന്‍െ്‌റ പരാതിയില്‍ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് ദിഷയുടെ മരണത്തിലെ ദുരൂഹതകളിലേക്കും സി.ബി.ഐ പോകുന്നത്.
https://www.facebook.com/Malayalivartha
























