സീരിയൽ താരത്തിന്റെ മരണത്തിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ദിവ്യയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം ഭര്‍ത്താവിന്റെ പീഡനമാണെന്ന് ദെവ്‍ലീന, ഭര്‍ത്താവ് പീഡനക്കേസില്‍ അറസ്റ്റിലാകുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള ആളാണെന്നും നിരന്തരമായി ദിവ്യയെ മര്‍ദിക്കുമായിരുന്നെന്നും ദെവ്‍ലീന

പ്രശസ്ത ഹിന്ദി സീരിയല്‍ താരം ദിവ്യ ഭട്നാഗറിന്റെ അകാല മരണത്തിനു പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി സുഹൃത്തും നടിയുമായ ദെവ്‍ലീന ഭട്ടാചാര്‍ജി രംഗത്ത്. കോവിഡ് ബാധിച്ചാണു മരിച്ചതെങ്കിലും ദിവ്യയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം ഭര്‍ത്താവിന്റെ പീഡനമാണെന്ന് ദെവ്‍ലീന മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു ഞാട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദെവ്‍ലീന എത്തിയിട്ടുള്ളത്. ദിവ്യയുടെ ഭര്‍ത്താവ് ഗജന്‍ ഗബ്രു പീഡനക്കേസില്‍ അറസ്റ്റിലാകുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള ആളാണെന്നും നിരന്തരമായി ദിവ്യയെ മര്‍ദിക്കുമായിരുന്നെന്നും ദെവ്‍ലീന ആരോപിക്കുകയുണ്ടായി. ഭര്‍ത്താവിന്റെ ഇത്തരത്തിലുള്ള പീഡനങ്ങളെത്തുടര്‍ന്ന് ശാരീരകവും മാനസികമായും തകര്‍ന്ന നിലയിലായിരുന്നു ദിവ്യ. അതിനാലാണ് കോവിഡിനോടു പോരാടാന്‍ അവര്‍ക്കു കരുത്തുണ്ടായിരുന്നില്ല എന്നും ദെവ്‍ലീന ആരോപിച്ചത്. ഏറ്റവും ഒടുവിൽ നടിയുടെ ഒരു ശബ്ദസന്ദേശമാണ് തെളിവായി ഹാജരാക്കുന്നത്.
ദിവ്യയും ദെവ്‍ലീനയും തമ്മിലുള്ള സംഭാഷണമാണ് ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കം എന്നത്. ഈ സംഭാഷണത്തില്‍ ഭര്‍ത്താവ് ഗജന്‍ ഗാബ്രുവിന്റെ പീഡനങ്ങളെക്കുറിച്ചാണ് ദിവ്യ വ്യക്തമാക്കുന്നത്. ഷൂസും ബെല്‍റ്റും ഉപയോഗിച്ചായിരുന്നത്രേ ഗജന്‍ ദിവ്യയെ ഇപ്പോഴും മര്‍ദിച്ചിരുന്നത്. ദിവ്യയുടെ സഹോദരനെ കൊല്ലുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. ഈ ശബ്ദസന്ദേശമാണ് മുംബൈ പൊലീസിന് ദെവ്‍ലീന അയച്ചുകൊടുത്തിരിക്കുന്നത്.
‘ദിവ്യയുടെ ജീവിതത്തില്‍ ദൗര്‍ഭാഗ്യകരമായത് എന്തോ സംഭവിക്കുമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. ഇപ്പോഴിതാ അതു സംഭവിച്ചിരിക്കുന്നു. ഇനിയെങ്കിലും കുറ്റവാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നാം മടിക്കരുത്. ഇപ്പോഴും ആരെയും ഉപദ്രവിക്കാവുന്ന സ്ഥിതിയിലാണ് ദിവ്യയുടെ ഭര്‍ത്താവ് ഗജന്‍. അയാള്‍ക്കെതിരെ എത്രയും പെട്ടെന്നു നടപടി വേണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു: ഇതാണ് ദെവ്‍ലീനയുടെ മുംബൈ പൊലീസിനോടുള്ള അഭ്യര്‍ഥന എന്നത്.
https://www.facebook.com/Malayalivartha
























