Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നേതൃത്വത്തിലെ പ്രബലരായ 7 പേരില്‍ ചിലര്‍ക്കാണ് തന്നോട് പ്രശ്‌നമുളളത്... താന്‍ ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ല.. ആര്‍ക്കെങ്കിലും എതിരെ പ്രവര്‍ത്തിക്കുകയോ ആരുടെയെങ്കിലും വേഷം തട്ടിയെടുക്കുകയോ ചെയ്തിട്ടില്ല.. അമ്മയുടെ ഫണ്ട് ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നടപടി വേണം.. അവരെ ഇപ്പോള്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണം.. വീണ്ടും തുറന്നടിച്ച് ഷമ്മി തിലകൻ

30 JUNE 2022 01:57 PM IST
മലയാളി വാര്‍ത്ത

നടന്‍ ഷമ്മി തിലകനും കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നു. ഗണേഷ് കുമാറിന്റെ വാദങ്ങള്‍ക്കെതിരെ ഷമ്മി തിലകനും രംഗത്തെത്തിയിരുന്നു. ഒരു സംഘടനയ്ക്കുള്ളില്‍ കാര്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പുറത്തേക്ക് വിടുന്നത് ആര് ചെയ്താലും ശരിയല്ല. അതിനെ ഷമ്മി ന്യായീകരിക്കുന്നത് നോക്കേണ്ട. അവന്‍ ചെയ്തത് തെറ്റ് തന്നെയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ഷമ്മി തിലകനും രംഗത്തെത്തിയിരുന്നു. എന്നാലിപ്പോഴിതാ അമ്മ സംഘടനയെ വീണ്ടും വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഷമ്മി തിലകന്‍. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഷമ്മിതിലകനെ പുറത്താക്കണം എന്നാണ് ജനറല്‍ ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതെന്ന് അമ്മ നേതൃത്വം പറയുന്നു. ഷമ്മി തിലകന് വിശദീകരണത്തിന് ഒരു അവസരം കൂടി നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും ട്രഷറര്‍ സിദ്ധിഖും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുഹൃത്തുക്കളെ ഒപ്പവും ശത്രുക്കളെ അതിലേറെ ഒപ്പവും നിര്‍ത്തുക എന്നതാണ് അമ്മ ഉദ്ദേശിക്കുന്നതെന്ന് ഷമ്മി തിലകന്‍ പറയുന്നു. അവര്‍ തന്നെ സംഘടനയ്ക്ക് ഉളളില്‍ തന്നെ നിര്‍ത്താന്‍ ശ്രമിക്കുന്നത് തന്നെ നിശബ്ദനാക്കാന്‍ വേണ്ടിയാണ്. പരസ്യമായി അവര്‍ക്ക് എതിരെ ഒന്നും പറയരുത് എന്നതാണ് അവരുടെ ആവശ്യം. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നതിന്റെ പേരില്‍ തനിക്കെതിരെ നടപടിക്ക് ഒരുങ്ങുന്നതിന് പിന്നില്‍ താന്‍ അവര്‍ക്കെതിരെ നീങ്ങുന്നു എന്നുളള ഭയം ആണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

നേരത്തെ 2019ലെ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ബൈലോയുമായി ബന്ധപ്പെട്ട് താന്‍ നേതൃത്വത്തെ ചോദ്യം ചെയ്തിരുന്നു. സംഘടനയ്ക്കുളളിലെ ഘടനാപരമായ മാറ്റങ്ങലും അച്ചടക്ക നടപടികളും സംബന്ധിച്ച് ബൈലോയില്‍ ചില മാറ്റങ്ങള്‍ വരുത്താനുളള നീക്കത്തിന്റെ നിയമസാധുതയെ കുറിച്ചാണ് താനും പാര്‍വ്വതി, രേവതി അടക്കം നാല് നടിമാരും ചോദ്യം ചെയ്തത്. ഭേദഗതി കൊണ്ട് വരണമെങ്കില്‍ അതിന് നിയമപരമായ ചില നടപടി ക്രമങ്ങളുണ്ട്. മാത്രമല്ല ഭേദഗതി ഐടി കമ്മീഷണറുടെ അംഗീകാരത്തോടെ മാത്രമേ പാസ്സാക്കാന്‍ സാധിക്കുകയുമുളളൂ. അത് വാങ്ങിയിരുന്നില്ല. താന്‍ അക്കാര്യം യോഗത്തില്‍ ചൂണ്ടിക്കാട്ടി. 2004 മുതല്‍ ബൈലോയില്‍ വരുത്തിയ മാറ്റങ്ങള്‍ നിയമത്തിന് മുന്നില്‍ നിലനില്‍ക്കില്ലെന്ന് താന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ താന്‍ എഴുതി നല്‍കിയതിന് പിന്നാലെ ബൈലോയില്‍ ഭേദഗതി വരുത്താനുളള നീക്കം മരവിപ്പിച്ചു. തന്റെ അച്ഛനെ അമ്മ പുറത്താക്കിയത് ഈ നിയമസാധുത ഇല്ലാത്ത ബൈലോയിലെ വകുപ്പ് പറഞ്ഞാണ്. അക്കാര്യം അമ്മ നേതൃത്വത്തെ ബോധ്യപ്പെടുത്തണം എന്നുണ്ടായിരുന്നുവെന്നും ഷമ്മി തിലകന്‍ പറഞ്ഞു. അമ്മ ഒരു സംഘടന എന്ന നിലയ്ക്ക് തനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ നേതൃത്വത്തിലുളള 7 പേരില്‍ ചിലര്‍ ഒരു മാഫിയ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും അക്കാര്യം പറയുന്നുണ്ട്. അവരുടെ പേര് ഹേമ കമ്മീഷന്‍ വെളിപ്പെടുത്തണം എന്ന് അമ്മ നേതൃത്വം എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തത്. താനത് ചെയ്യാന്‍ അവര്‍ പറയുന്നത് എന്തുകൊണ്ടാണ്. നേതൃത്വത്തിലെ പ്രബലരായ 7 പേരില്‍ ചിലര്‍ക്കാണ് തന്നോട് പ്രശ്‌നമുളളത്. താന്‍ ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും എതിരെ പ്രവര്‍ത്തിക്കുകയോ ആരുടെയെങ്കിലും വേഷം തട്ടിയെടുക്കുകയോ ചെയ്തിട്ടില്ല.

മോഹന്‍ലാല്‍ ഒരിക്കല്‍ തന്നോട് ചോദിച്ചത് അമ്മ സംഘടന എന്ത് ചെയ്യണം എന്നാണ് താന്‍ ആവശ്യപ്പെടുന്നത് എന്നാണ്. അതിന് മറുപടിയായി ഏഴ് പേജുളള ഒരു റിപ്പോര്‍ട്ട് താന്‍ കൊടുത്തു. അതിലെ കാര്യങ്ങള്‍ നടപ്പില്‍ വരികയാണ് തനിക്ക് വേണ്ടത്, ഷമ്മി തിലകന്‍ വ്യക്തമാക്കി. എല്ലാ അംഗങ്ങള്‍ക്ക് ഗുണകരമായിട്ടുളള, ജനാധിപത്യപരമായിട്ടുളള ഒരു സംവിധാനമായി അമ്മ മാറണം എന്നാണ് താന്‍ പറയുന്നത്. അമ്മയുടെ ഫണ്ട് ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നടപടി വേണം. അവരെ ഇപ്പോള്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണം. പണം ദുരുപയോഗത്തിനുളള തെളിവ് താന്‍ കൊടുത്തിട്ടുണ്ട്. ഇതൊക്കെ പറയുന്നത് കൊണ്ടാണ് അവര്‍ക്ക് തന്നോട് ദേഷ്യം. ഇത്തരം കാര്യങ്ങള്‍ താന്‍ ചോദിച്ച് കൊണ്ടേയിരിക്കും. സുതാര്യതയോടെ വേണം സംഘടന പ്രവര്‍ത്തിക്കാന്‍ എന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 minute ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (25 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (56 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends