ഇപ്പോള്‍ ഒരുപാട് പേര്‍ ദിലീപ് അനുകൂലികളായി മാറുന്നത് കണ്ട് തനിക്ക് സന്തോഷമുണ്ട്... നാളെ ഒരുകാലത്ത് പറയാമല്ലോ, ശബരിമല പ്രക്ഷോഭം പോലെ ആദ്യം ദിലീപിനെ അനുകൂലിച്ചത് ഞാനാണ്... ഇന്ന് ഈ ജയിക്കുന്ന പാതയിലേക്ക് ആദ്യം പോയ വ്യക്തി ഞാനാണെന്ന് എനിക്ക് പിന്നീട് പറയാമല്ലോ... ഒരു വ്യക്തി അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം വേട്ടയാടപ്പെട്ടു എന്ന നിലപാടാണ് തങ്ങള്‍ക്കുളളത്... അതിജീവിതയുടെ ദൃശ്യങ്ങള്‍ യൂസേ ഉളളൂ, ചോര്‍ന്നിട്ടില്ല! തുറന്ന് പറഞ്ഞ് രാഹുൽ ഈശ്വർ

നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ നടിയെ സംബന്ധിച്ച് അത് വലിയ തിരിച്ചടി തന്നെയാണ്. ജഡ്ജി ഹണി എം വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നായിരുന്നു അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. കൂടാതെ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തണമെന്ന ഉത്തരവും ഹൈക്കോടതി പുറപ്പെടുവിക്കുകയും ചെയ്തു. കൂടാതെ, നടിയെ ആക്രമിച്ച കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ മാസം 2 നാണ് സിബിഐ പ്രത്യേക കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിട്ടത്. കേസ് വിചാരണയിലേക്ക് കടക്കാനിരിക്കുകയാണ് ഈ നിർണായക തിരിച്ചടി. അതേസമയം ഹണി എം വർഗീസ് തന്നെ കേസ് പരിഗണിക്കുന്നു എന്നതിൽ ദിലീപ് അനുകൂലികൾ സന്തോഷത്തിലാണെന്ന തുറന്ന് പറച്ചിലുമായി രാഹുൽ ഈശ്വർ രംഗത്തെത്തി.
രാഹുല്‍ ഈശ്വരിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു...
'വനിതാ ജഡ്ജിയെ കുറിച്ച് അതീജിവിതയെ അനുകൂലിക്കുന്നവര്‍ക്ക് ആക്ഷേപങ്ങള്‍ കാണാം. പക്ഷേ ആരാണെങ്കിലും സിബിഐ മൂന്നാം കോടതിയില്‍ ഒരു വനിതാ ജഡ്ജി വന്നിട്ടുണ്ടായിരുന്നുവെങ്കില്‍ അതിജീവിതയെ അനുകൂലിക്കുന്നവര്‍ പറയുന്ന വാദത്തിന് നിലനില്‍പ്പുണ്ടായേനെ. പക്ഷേ താന്‍ അടക്കമുളള ദിലീപ് അനുകൂലികളുടെ ഭാഗ്യത്തിനും അതിജീവിതയെ അനുകൂലിക്കുന്നവരുടെ നിര്‍ഭാഗ്യത്തിനും അങ്ങനെ അല്ല സംഭവിച്ചത്. അവിടേക്ക് ഒരു വനിത ജഡ്ജി അല്ല വന്നത് എന്നത് തങ്ങള്‍ക്ക് ആശ്വാസകരവും സന്തോഷകരവുമാണ്. മിനി മാഡത്തിന്റെ ഭാഷയില്‍ പ്രകൃതിയുടെ പ്രതിഭാസവും അജകുമാര്‍ സാറിന്റെ ഭാഷയില്‍ ദൈവത്തിന്റെ കയ്യൊപ്പും ദിലീപിനെ അനുകൂലിക്കുന്ന തന്നെ പോലുളളവര്‍ക്ക് ദിലീപിന് അനുകൂലമായി വന്നൊരു കാര്യവുമാണ്. താന്‍ ദിലീപിനെ അനുകൂലിക്കുന്ന വ്യക്തിയാണ്. അതില്‍ അഭിമാനമേ ഉളളൂ. ആദ്യം താന്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. ഇപ്പോള്‍ ഒരുപാട് പേര്‍ ദിലീപ് അനുകൂലികളായി മാറുന്നത് കണ്ട് തനിക്ക് സന്തോഷമുണ്ട്. നാളെ ഒരുകാലത്ത് പറയാമല്ലോ, ശബരിമല പ്രക്ഷോഭം പോലെ ആദ്യം ദിലീപിനെ അനുകൂലിച്ചത് ഞാനാണ്.
ഇന്ന് ഈ ജയിക്കുന്ന പാതയിലേക്ക് ആദ്യം പോയ വ്യക്തി ഞാനാണെന്ന് എനിക്ക് പിന്നീട് പറയാമല്ലോ. ഒരു വ്യക്തി അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം വേട്ടയാടപ്പെട്ടു എന്ന നിലപാടാണ് തങ്ങള്‍ക്കുളളത്. അതിജീവിതയുടെ ദൃശ്യങ്ങള്‍ യൂസേ ഉളളൂ, ചോര്‍ന്നിട്ടില്ല. റിപ്പോര്‍ട്ടിലുളള കാര്യമേ തനിക്ക് പറയാനാകൂ. എന്തുകൊണ്ട് അതിജീവിത ഹൈക്കോടതിയിലേക്ക് നീങ്ങുന്നില്ല. അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നവര്‍ കിട്ടുന്ന അവസരത്തില്‍ ഹണി എം വര്‍ഗീസിനെ മാറ്റാനും കരി വാരി തേക്കാനും ശ്രമം നടത്തുകയാണ്. അത് വിജയിക്കില്ല. ആറാം തിയ്യതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കോടതി തന്നെ ഈ കേസ് പരിഗണിക്കും. കാലാകാലം സിബിഐ മൂന്നാം കോടതി കേസ് കേള്‍ക്കണം എന്ന് ഉത്തരവില്ല. വനിതാ ജഡ്ജി ഇരിക്കുന്ന കോടതി എന്നേ ഉളളൂ. വനിതാ ജഡ്ജിയിലേക്കാണ് കേസ് പോയത്. സിബിഐ മൂന്നാം കോടതിയിലേക്കല്ല. ഇത് ഹണി എം വര്‍ഗീസിലേക്കല്ല. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയി വിധി വന്നു. ഇനി എങ്ങനെ ഹണി എം വര്‍ഗീസിനെ മാറ്റാന്‍ പറ്റും. രാമന്‍ പിളള അടക്കമുളള ചില അഭിഭാഷകര്‍ ചില കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു എന്ന് പറഞ്ഞാല്‍ അവര്‍ ക്രാന്ത ദര്‍ശികളോ ദീര്‍ഘദര്‍ശികളോ ആണെന്നല്ലേ പറയാനാവുക. ഹൈക്കോടതിയെ അതിജീവിത സമീപിക്കുക. നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തിട്ടുണ്ട്, ഈ തരത്തിലൊരു കണ്‍ഫ്യൂഷനുണ്ട് എന്ന് പറഞ്ഞ് ഹൈക്കോടതിയിലേക്ക് പോകണം എന്നതാണ് അതിജീവിതയ്ക്ക് മുന്നിലുളള സാധ്യതഎന്നും തുറന്ന് പറയുകയാണ് രാഹുൽ.
https://www.facebook.com/Malayalivartha

























