ഗോൾഡൻ പട്ടുസാരിയും നിറയെ ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെയായി നവവധുവായി അണിഞ്ഞൊരുങ്ങി അഭയ ഹിരണ്‍മയി.. ഇനി പുതിയ ജീവിതത്തിലേക്ക്.. മേക്കപ്പ് ആര്‍ടിസ്റ്റായ സൗമ്യ ശ്യാം അണിയിച്ചൊരുക്കി; ഇന്‍സ്റ്റഗ്രാമിലൂടെ സന്തോഷം പങ്കുവെച്ച് പ്രിയഗായിക; പിന്നാലെ കുറിച്ചത് കണ്ടോ?

അമൃത സുരേഷിനെയും ഗോപി സുന്ദറിനെയും വിട്ട് കളിക്കാന്‍ സോഷ്യല്‍ മീഡിയ തയ്യാറല്ല. തങ്ങളുടെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയില്‍ തുറന്ന് കാട്ടിയ താര ജോഡികളാണ് അമൃതയും ഗോപി സുന്ദറും. അതുകൊണ്ട് തന്നെ ഇരുവരെയും സംബന്ധിച്ച എല്ലാ കാര്യവും സോഷ്യല്‍ മീഡിയയിലും സജീവമാണ്. എന്നാൽ ഇരുവരെയും പറയുമ്പോൾ മറ്റൊരാളെ കൂടി സോഷ്യൽമീഡിയ കുത്തിപ്പൊക്കാറുണ്ട്. അത് മറ്റാരുമല്ല അഭയ ഹിരണ്‍മയി ആണ്. കാരണം ഗോപിസുന്ദർ അമൃതയ്ക്ക് മുൻപ് ലിവിങ് ടുഗതർ ബന്ധം തുടങ്ങിയത് അഭയ്‌ക്കൊപ്പം ആയിരുന്നു. തന്നേക്കാള്‍ 13 വയസ് പ്രായവ്യത്യാസമുണ്ടെന്നും അദ്ദേഹം നേരത്തെ വിവാഹിതനായിരുന്നുവെന്നും അഭയ അന്ന് പറഞ്ഞിരുന്നു. കുടുംബംകലക്കി എന്ന വിളികളൊക്കെ കേട്ട് മടുത്തതാണെന്നും ഗായിക കുറിച്ചിരുന്നു. 19ാമത്തെ വയസിലായിരുന്നു അഭയ ഗോപി സുന്ദറിനെ കണ്ടുമുട്ടിയത്. കരിയറിലും ജീവിതത്തിലും വഴിത്തിരിവായി മാറിയ കൂടിക്കാഴ്ചയായിരുന്നു അത്.
സോഷ്യൽമീഡിയയിൽ സജീവമായ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ സ്റ്റോറിയും വിശേഷങ്ങളുമാണ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. പട്ടുസാരിയും നിറയെ ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെയായി നവവധുവായി അണിഞ്ഞൊരുങ്ങുന്നതിന്റെ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം അഭയ പങ്കുവെച്ചത്. മേക്കപ്പ് ആര്‍ടിസ്റ്റായ സൗമ്യ ശ്യാമായിരുന്നു അഭയയെ അണിയിച്ചൊരുക്കിയത്. ബ്രൈഡല്‍ ലുക്കില്‍ അതീവ സുന്ദരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ വീഡിയോയായിരുന്നു അഭയ പങ്കുവെച്ചത്. അഭയയ്ക്ക് വേണ്ടി ബ്രൈഡല്‍ മേക്കപ്പ് ചെയ്യാനായതിന്റെ സന്തോഷം പങ്കുവെച്ച് സൗമ്യയും എത്തിയിരുന്നു. ഷൂട്ട് ഡേ എന്ന ക്യാപ്ഷനോടെയായാണ് അഭയ വീഡിയോകള്‍ പങ്കുവെച്ചത്.
അഭയ ഹിരണ്‍മയി പുതിയ ജീവിതത്തിലേക്ക്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ഈ സന്തോഷം പങ്കുവെച്ചത്. പ്രാര്‍ത്ഥനയുമായി ആരാധകര്‍ എന്നതായിരിക്കും ഇനി വരാന്‍ പോവുന്ന ക്യാപ്ഷന്‍ എന്നായിരുന്നു അഭയയോട് കസിന്‍ പറഞ്ഞത്. അത് ഉറപ്പല്ലേയെന്നായിരുന്നു അഭയ മറുപടി കൊടുത്തത്. താന്‍ പറഞ്ഞുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ നിരവധി കാര്യങ്ങള്‍ പ്രചരിക്കുന്നത് കണ്ടിട്ടുണ്ട്. പ്രതികരിക്കണമെന്ന് തോന്നിയാല്‍ പ്രതികരിക്കാനറിയാം. തന്റെ പേര് വന്നത് കൊണ്ട് അത് താന്‍ പറഞ്ഞതായിരിക്കണമെന്നില്ലെന്നായിരുന്നു മുന്‍പ് ഗായിക പറഞ്ഞത്.
https://www.facebook.com/Malayalivartha

























