ഞാൻ കല്യാണം കഴിച്ച് അമേരിക്കയിൽ പോയി, പീഡനമൊക്കെ അനുഭവിച്ചു, സീരിയലിലൊന്നും അഭിനയിക്കാൻ സമ്മതിക്കാത്തത് കൊണ്ടാണ് ഞാൻ മലയാളം സീരിയൽ ചെയ്യാത്തത് എന്നൊക്കെ പറഞ്ഞ് ഏതോ ഒരു മഹാൻ യൂട്യൂബിലൊരു ഇട്ടു... ആദ്യമായി തുറന്ന് പറച്ചിലുമായി ചന്ദ്രലക്ഷ്മൺ

ഒരു കാലത്ത് സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി ഇപ്പോഴും സീരിയൽ രംഗത്ത് ശക്തമായ സാന്നിദ്യമായി തുടരുന്ന താരസുന്ദരിയാണ് നടി ചന്ദ്രാ ലക്ഷമണൻ. സീരിയൽ നടൻ ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര ലക്ഷമണ്ഡ വിവാഹം കഴിച്ചിരിക്കുന്നത്. അതേ സമയം ആരാധകർക്ക് ഇടയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട താര വിവാഹങ്ങളിൽ ഒന്നായിരുന്നു ചന്ദ്ര ലക്ഷ്മണി ന്റേയും സീരിയൽ താരം ടോഷ് ക്രിസ്റ്റിയുടേയും വിവാഹം. തന്നെ മനസിലാക്കുന്ന, തന്റെ തൊഴിലിനെ ബഹുമാനിക്കുന്ന, കുടുംബത്തെ സ്‌നേഹിക്കുന്ന ഒരു പങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് ഇടയിലാണ് ചന്ദ്ര ടോഷിനെ കണ്ടുമുട്ടുന്നതും പ്രണയത്തിൽ ആകുന്നതും. ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത സീരിയലിന്റെ സെറ്റിൽ വെച്ചാണ് ടോഷും ചന്ദ്രയും കണ്ടുമുട്ടുന്നത്. ഇപ്പോൾ സ്വന്തം സുജാത പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇരുവരും ചേർന്നാണ്. പരസ്പരം കണ്ട് ഇഷ്ടപ്പെട്ടശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇക്കഴിഞ്ഞ നവംബറിൽ ഇരുവരും വിവാഹിതരായത്.
ഇപ്പോഴിതാ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ഇരുവരും. 'സുജാതയുടെ ലൊക്കേഷനിൽ വച്ചാണ് ഞങ്ങൾ കാണുന്നത്. ടോഷിയേട്ടന്റെ ഫസ്റ്റ് സീൻ എടുത്തോണ്ടിരിക്കുമ്പോൾ, ഡയറക്ടർ സാർ പരിചയപ്പെടുത്തി. അന്ന് ഞങ്ങൾക്കൊരു കോമ്പിനേഷൻ സീൻ വന്നു. ടോഷിയേട്ടൻ പെട്ടെന്ന് ഫ്രണ്ട്ലി ആകും. പിന്നെ ഞങ്ങൾ ഫ്രണ്ട്സായി.ആർക്കാണ് ആദ്യം ഇഷ്ടം തോന്നിയതെന്ന ചോദ്യത്തിന് ഇപ്പോഴും ഞങ്ങൾക്ക് ഉത്തരം അറിയില്ല. ഞങ്ങൾക്ക് വില്ലന്മാരൊന്നുമില്ലായിരുന്നു. വീട്ടുകാർക്ക് ഇഷ്ടമാണെങ്കിൽ മാത്രം വിവാഹം എന്ന് തീരുമാനിച്ചിരുന്നു. വീട്ടിൽ രണ്ട് പേരും ഒരേ ദിവസമാണ് ഇക്കാര്യം അവതരിപ്പിച്ചത്. രണ്ട് റിലീജിയനാണെങ്കിലും വീട്ടിൽ കുഴപ്പമൊന്നുമില്ലായിരുന്നുവെന്നും താരദമ്പതികൾ പറഞ്ഞു. താനുമായി ബന്ധപ്പെട്ട് വന്ന ഫേക്ക് ന്യൂസിനെക്കുറിച്ചും ചന്ദ്ര ലക്ഷ്മൺ വെളിപ്പെടുത്തി. 'ഞാൻ കല്യാണം കഴിച്ച് അമേരിക്കയിൽ പോയി, പീഡനമൊക്കെ അനുഭവിച്ചു, സീരിയലിലൊന്നും അഭിനയിക്കാൻ സമ്മതിക്കാത്തത് കൊണ്ടാണ് ഞാൻ മലയാളം സീരിയൽ ചെയ്യാത്തത് എന്നൊക്കെ പറഞ്ഞ് ഏതോ ഒരു മഹാൻ യൂട്യൂബിലൊരു ഇട്ടു. അങ്ങനെ ഞാൻ ഇവിടെ പോപ്പുലറായതെന്നും താരം പറയുകയാണ്.
https://www.facebook.com/Malayalivartha

























