4 വർഷങ്ങൾ എത്ര പെട്ടെന്നാ പോകുന്നത് എന്ന് ചോദിച്ചാൽ എനിക്കിന്നും അതിനൊരു ഉത്തരമില്ല.. പക്ഷെ കഴിഞ്ഞു പോയ ഓരോ ദിവസവും നീ എന്റെ ഹൃദയത്തിൽ ദിനംപ്രതി പടർന്നു കൊണ്ടേ ഇരിക്കുകയാണ്... 'നീ കൂടെ ഉണ്ടല്ലോ എന്നൊരു ഒറ്റ ചിന്ത മതി ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാൻ.. ഈ അടുത്തും പതറി തോറ്റു പോകാവുന്ന പല അവസ്ഥകളിലും നീ കാണിക്കുന്ന ആത്മവിശ്വാസവും തോറ്റു കൊടുക്കില്ലന്ന വാശിയുമാണ് ജീവിതത്തിൽ പലതിനും എനിക്ക് ശക്തി പകരുന്നത്'.. ഭാര്യയെക്കുറിച്ച് നിരഞ്ജൻ പറഞ്ഞത് കേട്ടോ?

മൂന്നുമണി, ചെമ്പട്ട്, രാത്രിമഴ, സ്ത്രീപദം, കാണാക്കുയിൽ, പൂക്കാലം വരവായി എന്നീ ഹിറ്റ് പരമ്പരകളിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് നിരഞ്ജൻ നായർ. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ താരം തന്നെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ നാലാം വിവാഹവാർഷികത്തോടനുബന്ധിച്ച് പങ്കുവെച്ച ഒരു കുറിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ദിവസങ്ങൾക്ക് മുൻപാണ് ഭാര്യ ഗോപികയുടെ അമ്മ മരിച്ചത്. അതിനാൽത്തന്നെ ആഘോഷങ്ങളുടെ ആരവങ്ങളില്ലാതെയാണ് ഇത്തവണത്തെ ആനിവേഴ്‌സറി എന്ന് താരം കുറിപ്പിലൂടെ പറയുന്നു. കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്...
ചില ഋതുക്കൾക്ക് എന്നും പൂക്കളുടെ ഹൃദ്യമായ ഒരു മണമുണ്ടാകും. അതെന്നും ഉണ്ടാകും. കാലമെത്ര കഴിഞ്ഞാലും പോയിപ്പോകാത്ത പൂക്കാലത്തിന്റെ മണം. '4 വർഷങ്ങൾ എത്ര പെട്ടെന്നാ പോകുന്നത് എന്ന് ചോദിച്ചാൽ എനിക്കിന്നും അതിനൊരു ഉത്തരമില്ല. പക്ഷെ കഴിഞ്ഞു പോയ ഓരോ ദിവസവും നീ എന്റെ ഹൃദയത്തിൽ ദിനംപ്രതി പടർന്നു കൊണ്ടേ ഇരിക്കുകയാണ്. പല പ്രതിസന്ധി ഘട്ടത്തിലും എൻ്റെ കൂടെ നിന്ന് അതിനെ എല്ലാം മറികടക്കാൻ എന്നെ പ്രാപ്തനാക്കി'. 'നീ കൂടെ ഉണ്ടല്ലോ എന്നൊരു ഒറ്റ ചിന്ത മതി ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാൻ. ഈ അടുത്തും പതറി തോറ്റു പോകാവുന്ന പല അവസ്ഥകളിലും നീ കാണിക്കുന്ന ആത്മവിശ്വാസവും തോറ്റു കൊടുക്കില്ലന്ന വാശിയുമാണ് ജീവിതത്തിൽ പലതിനും എനിക്ക് ശക്തി പകരുന്നത്'. 'ഇത്തവണ ആഘോഷങ്ങളുടെ ആരവം ഇല്ലാതെ ആണ് വെഡ്ഡിങ് ആനിവേഴ്സറി കടന്നുവന്നത്. എന്നാലും പ്രതീക്ഷകളും സ്വപ്നങ്ങളും ഇവിടെ അവസാനിക്കുന്നില്ലല്ലോ.
പുതിയ വർഷത്തിലേക്കുള്ള കാൽവെയ്പ്പാണ് ഇനി. എല്ലാം നമുക്കൊരുമിച്ചാണ് നടന്നു പോകേണ്ടത് ഇനിയും ഒരുപാടു പോകേണ്ടതുണ്ട്. പ്രിയപ്പെട്ട ഭാര്യയേ നിനക്കൊരായിരം വിവാഹ വാർഷിക ആശംസകൾ' എന്നായിരുന്നു നിരഞ്ജന്റെ കുറിപ്പ്. നിരവധി താരങ്ങളും ആരാധകരുമുൾപ്പടെ ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























