പ്രണയിനിക്ക് ആദ്യം കൊടുത്ത സമ്മാനം പെർഫ്യൂം ആയിരുന്നു.. അന്ന് ആ പ്രായത്തിൽ എന്തു കൊടുക്കണമെന്ന് അറിയില്ലായിരുന്നു... പ്രണയ വേദനയുണ്ടായിട്ടുണ്ട്... വലിയ ലേണിംഗ് അനുഭവമായിരുന്നു... ആ സമയത്ത് വേദനയായിരുന്നു... പക്ഷെ അതില്‍ നിന്നെല്ലാം മൂവ് ഓണ്‍ ആയി... പ്രണയത്തിന്റെ മൂല്യം അളക്കാന്‍ സാധിക്കില്ല... ആദ്യമായി തുറന്ന് പറച്ചിൽ നടത്തി കാളിദാസ് ജയറാം

മലയാളികളുടെ പ്രിയതാരമാണ് കാളിദാസ് ജയറാം. പാര്‍വതിയുടെയും ജയറാമിന്റേയും മകനായ കാളിദാസ് അവരുടെ പാതയിലൂടെ തന്നെ സിനിമയിലെത്തുകയായിരുന്നു. മലയാളത്തിലും തമിഴിലുമെല്ലാം നിറ സാന്നിധ്യമാണ് ഇന്ന് കാളിദാസ്. പാവ കഥൈകള്‍ എന്ന ചിത്രത്തിലെ സത്താറായി എത്തി കയ്യടി നേടിയിരുന്നു കാളിദാസ്. പിന്നാലെ വന്ന സിനിമകളെല്ലാം തന്നെ മിന്നും വിജയങ്ങളായി മാറുകയും ചെയ്തു. മലയാളത്തിലും തമിഴിലും കാളിദാസ് ഒരുപോലെ സജീവമാണ്. ഇപ്പോഴിത തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കാളിദാസ്. ആദ്യത്തെ പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർ സന്തോഷമായി കുട്ടിയും കുടുംബവുമായി ജീവിക്കുന്നുവെന്നാണ് കാളിദാസ് പറയുന്നത്. ആദ്യമായി കൊടുത്ത പ്രണയ സമ്മാനത്തെക്കുറിച്ചും കാളിദാസ് പറയുന്നുണ്ട്. ആദ്യം കൊടുത്ത സമ്മാനം പെർഫ്യൂം ആയിരുന്നെന്നും അന്ന് ആ പ്രായത്തിൽ എന്തു കൊടുക്കണമെന്ന് അറിയില്ലായിരുന്നെന്നും കാളിദാസ് പറഞ്ഞു. പ്രണയിനിയെ കുറിച്ച് കൂടുതൽ ചോദിച്ചപ്പോൾ പാവം അവരുടെ കുടുംബം എന്നു പറഞ്ഞ് കാളിദാസ് ഒഴിഞ്ഞുമാറുകയും ചെയ്തു. പ്രണയ വേദനയുണ്ടായിട്ടുണ്ട്. വലിയ ലേണിംഗ് അനുഭവമായിരുന്നു. ആ സമയത്ത് വേദനയായിരുന്നു. പക്ഷെ അതില്‍ നിന്നെല്ലാം മൂവ് ഓണ്‍ ആയി. പ്രണയത്തിന്റെ മൂല്യം അളക്കാന്‍ സാധിക്കില്ല. എല്ലാവരുടേയും ജീവിതത്തില്‍ പ്രണയം വേണമെന്നും താരം പറയുന്നു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലെത്തിയ ബാലതാരമാണ് കാളിദാസൻ. സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രങ്ങളിലെ അഭിനയ മികവിന് 2003-ലെ മികച്ച ബാലനടനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരവും കാളിദാസൻ നേടി. തമിഴ് ചിത്രങ്ങളിലൂടെയാണ് കാളിദാസ് നായക നിരയിലേക്ക് എത്തിയത്. ഇതിനോടകം തമിഴിലും മലാളത്തിലും നിരവധി സിനിമകള്‍ ചെയ്തു കഴിഞ്ഞു. ജയറാമിന്റെ മകള്‍ ചക്കിയും പരസ്യ ചിത്രങ്ങളിലൂടെ അഭിനയത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നച്ചിത്തരം നഗര്‍ഗിരതു ആണ് കാളിദാസിന്റെ പുതിയ സിനിമ.
https://www.facebook.com/Malayalivartha

























