പള്‍സർ സുനിയുടെ കത്തുമായി ബന്ധപ്പെട്ട് അറിയാത്ത ഒരു സാഹചര്യം ഉണ്ടായി! കേസിന്റെ ഒരു ഘട്ടം എത്തിയപ്പോള്‍ അഭിഭാഷകരെ തന്നെ സാക്ഷികളായി കൊണ്ടുവരേണ്ട അവസ്ഥയുമുണ്ടായി... പലപ്പോഴും പറഞ്ഞ് കേട്ട മാഡം ആരാണെന്നും അറിയില്ല... അത്തരത്തില്‍ ഒരുപാട് ന്യൂനതകള്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ട്.. അഭിഭാഷകയുടെ വെളിപ്പെടുത്തൽ..

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനെ പലരും അനുകൂലിച്ചും വിമർശിച്ചുമൊക്കെ രംഗത്തെത്തിരുന്നു. സിനിമ മേഖലയിൽ നിന്നും പറയുന്നവർ വളരെ കുറവാണ്. ഇപ്പോഴിതാ കേസില്‍ ഇക്കാലത്തിനിടയില്‍ ഒരുപാട് ന്യൂനതകള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രമുഖ അഭിഭാഷക ബബില ഉമർഖാന്‍ പറഞ്ഞുകൊണ്ട് രംഗത്തെത്തുകയാണ്. പള്‍സർ സുനിയുടെ കത്തുമായി ബന്ധപ്പെട്ട കാര്യം തന്നെയാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. അതേകുറിച്ച് അറിയാത്ത ഒരു സാഹചര്യം ഉണ്ടായി. കേസിന്റെ ഒരു ഘട്ടം എത്തിയപ്പോള്‍ അഭിഭാഷകരെ തന്നെ സാക്ഷികളായി കൊണ്ടുവരേണ്ട അവസ്ഥയുമുണ്ടായി. പലപ്പോഴും പറഞ്ഞ് കേട്ട മാഡം ആരാണെന്നും അറിയില്ല. അത്തരത്തില്‍ ഒരുപാട് ന്യൂനതകള്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ടെന്നും ബബില പറയുന്നു. നടിയേക്കാള്‍ പിന്തുണ കൂടുതല്‍ കിട്ടിയിരുന്നത് പ്രതിയായ നടനായിരുന്നു. അതുപോലെ തന്നെ കേസിലെ തെളിവുകള്‍ മായ്ച്ച് കളയാനുള്ള പ്രാഗല്‍ഭ്യവും അവർക്കായിരുന്നു കൂടുതല്‍. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ പരിഗണനയിലിരിക്കെ കോടതി സമയത്തല്ലാതെയും തുറന്നു എന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടും വന്നുവെന്നും ബബില ഉമർഖാന്‍ പറയുന്നു.
കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ കഴിയാത്തത് പൊലിസിന്റെ കഴിവില്ലായ്മ കൊണ്ടാണെന്ന് ഞാന്‍ പറയുന്നില്ല. പൊലീസ് ചില കഥകള്‍ കെട്ടിച്ചമച്ചിട്ട് ഈ നടനെതിരെ മാത്രം വരാനായിട്ട് എന്തെങ്കിലും കാരണമുണ്ടെന്ന് അദ്ദഹേത്തെ അനുകൂലിക്കുന്നവർക്ക് പറയാന്‍ സാധിക്കുമോ. കേരള പൊലീസ് എന്ന് പറയുന്നത് ഒരിക്കലും തെളിവ് കെട്ടിച്ചമച്ച് ഉണ്ടാക്കേണ്ട ആള്‍ക്കാർ അല്ല. 48 മണിക്കൂറിന്റെ പണി 24 മണിക്കൂറുകൊണ്ട് എടുക്കുന്നവരാണ് പൊലീസിലുള്ളത്. ഇത്തരത്തില്‍ തിരക്കുള്ള പൊലീസിലെ ഒരു ശതമാനം ആളുകള്‍ തെളിവുകള്‍ കെട്ടിച്ചമച്ച് ഒരാള്‍ക്കെതിരെ ഇറങ്ങിയിരിക്കുന്നു. ബാക്കിയുള്ള 99 ശതമാനം ആളുകള്‍ നല്ല കൂറുള്ളവർ എന്നും പറയാന്‍ എങ്ങനെ സാധിക്കുന്നുവെന്നും അഭിഭാഷക ചോദിക്കുന്നു. വിചാരണ നീണ്ടു പോകുന്നതോടെ തെളിവുകള്‍ നശിച്ച് പോകാനുള്ള സാധ്യത കൂടുതലാണ്. ഇത് എപ്പോഴും പറയുന്ന കാര്യങ്ങളാണെങ്കിലും നമ്മുടെ സംവിധാനങ്ങളുടേയും രീതികളുടേയും കാര്യത്തില്‍ യാതൊരു മാറ്റവും വന്നില്ലെങ്കില്‍ ഒരു കാര്യവുമില്ല. എത്രയും പെട്ടെന്ന് തന്നെ കേസ് തീർക്കണമെന്ന നിർദേശം വരണം.
അങ്ങനെയെങ്കില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുന്നത് കുറയും. അതോടൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വരുന്ന കുഞ്ഞ് വീഴ്ചകള്‍ പോലും ആ കേസിനെ ഒരുപാട് ബാധിക്കാറുണ്ട്. ഏത് ഉദ്യോഗസ്ഥന്‍ വേണം കേസ് അന്വേഷിക്കാന്‍, അവരുടെ യോഗ്യതയെന്ത് തുടങ്ങിയ കാര്യങ്ങളിലൊക്കെ പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊക്കെ പ്രാവർത്തികമാകുന്നുണ്ട് എന്നറിയില്ല. ചെറിയ വീഴ്ചകളൊക്കെ ഈ കേസിനെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് തോന്നാറുണ്ട്. തെളിവുകള്‍ അതാത് സമയത്താണ് ഹാജരാക്കുക. അല്ലാതെ മൊത്തം കേസില്‍ യാതൊരു തെളിവും ഇല്ലെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. പള്‍സർ സുനിയടക്കം മുന്നിലേക്ക് വന്ന് പറഞ്ഞ കാര്യങ്ങളൊക്കെ നമ്മുടെ മുന്നിലുണ്ട്. ഞാന്‍ ഒരു ഭാഗത്തിന്റേയും വക്താവല്ല. കാര്യങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കപ്പെടാതെ ഒരു നിശ്ചിത സമയ പരിധിക്കുള്ളില്‍ കേസിന്റെ വിചാരണ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ബബില ഉമർഖാന്‍ കൂട്ടിച്ചേർക്കുന്നു.
https://www.facebook.com/Malayalivartha
























