Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുപ്രീംകോടതിക്ക് കേസില്‍ ഏതെങ്കിലും തരത്തില്‍ വ്യക്തത കുറവുണ്ടായിരുന്നുവെങ്കില്‍ അതും ദുരീകരിക്കപ്പെട്ടിട്ടുണ്ടാകും... സുപ്രീംകോടതിയുടെ മുന്‍പില്‍ എല്ലാ ഭാഗങ്ങളും അവരുടെ വാദങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്... തുറന്ന് പറഞ്ഞ് പ്രിയദര്‍ശന്‍ തമ്പി

07 SEPTEMBER 2022 01:25 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു ദിലീപിനെ സംബന്ധിച്ച് നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയിൽ നിന്നും നിർണായക വഴിത്തിരിവ് പുറത്ത് വന്നത്. ദിലീപിന്റെ ഭാഗത്ത് നിന്നും കേസ് നേരത്തെ തന്നെ തീർക്കാനായിരുന്നു ഹർജി. എന്നാലിപ്പോഴിതാ കേസില്‍ സുപ്രീംകോടതിയില്‍ എല്ലാവരുടേയും വാദങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകും എന്ന് അഡ്വ. പ്രിയദര്‍ശന്‍ തമ്പി പറയുകയാണ്. ദിലീപിനും അതിജീവിതക്കും പ്രോസിക്യൂഷനും വേണ്ടി ഹാജരായത് ഏറ്റവും പ്രഗല്‍ഭരായ അഭിഭാഷകരാണ് എന്ന് പ്രിയദര്‍ശന്‍ തമ്പി പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

മുമ്പ് ചില വ്യക്തത കുറവ് ഉണ്ട് എന്ന അഭിപ്രായക്കാരനായിരുന്നു ഞാന്‍. കാരണം നമുക്കറിയാം സുപ്രീംകോടതിയില്‍ നേരത്തെ ഈ കേസ് കേട്ടിരുന്ന ജഡ്ജി ഇപ്പോള്‍ മാറി. ഈ ബെഞ്ചിനെ നയിക്കുന്ന ജഡ്ജി. അന്ന് ഉണ്ടായിരുന്ന ഉമാ മഹേശ്വരിയാണ് ഇപ്പോള്‍ ഉള്ളത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ സൂചിപ്പിച്ചത് പോലെ തന്നെ മൂന്ന് ആളുകള്‍ക്ക് വേണ്ടിയും പ്രമുഖരായിട്ടുള്ള സീനിയര്‍ അഭിഭാഷകര്‍ തന്നെയാണ് സുപ്രീംകോടതി മുന്‍പാകെ ഹാജരായിട്ടുള്ളത്. മുകുള്‍ റോഹ്തഗി ആണ് എട്ടാം പ്രതിക്ക് വേണ്ടി ഹാജരായത് എങ്കില്‍ തീര്‍ച്ചയായിട്ടും അതിജീവിതയ്ക്ക് വേണ്ടി ഹാജരായത് ഇന്ത്യയില്‍ തന്നെ അഭിഭാഷകരുടെ അതികായന്‍ എന്ന് വിശേഷിപ്പിക്കാവുന്ന കേരള ഹൈക്കോടതി മുന്‍ ജഡ്ജി കൂടിയായിട്ടുള്ള ജസ്റ്റിസ് ആര്‍ ബസന്താണ്. അത്തരത്തില്‍ വളരെ ക്ലാരിറ്റിയോട് കൂടി തന്നെയായിരിക്കണം സുപ്രീംകോടതിയുടെ മുന്‍പില്‍ എല്ലാ ഭാഗങ്ങളും അവരുടെ വാദങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്. അപ്പോള്‍ ഞാന്‍ മനസിലാക്കുന്നത് ഇത് സംബന്ധിച്ച് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഒരു തീര്‍പ്പ് ഉണ്ടായിട്ടില്ല, ഒരു ഇടക്കാല ഉത്തരവുണ്ടായിട്ടില്ല. അത് മാറ്റിവെക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ പറയുന്ന പോലെ ടൈം നീട്ടിക്കൊടുക്കുന്നത് പോലെയുള്ള ഒരു ഉത്തരവാണ് ഒരു നിര്‍ദേശമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ടൈം എക്സ്റ്റന്‍ഷനുമായിട്ടുള്ള നിര്‍ദേശം ഒരു സ്‌പെസിഫിക്കായിട്ട് ഇന്ന കോടതി തന്നെ അത് കേള്‍ക്കണമെന്നോ ഇന്ന ജഡജി തന്നെ അത് കേള്‍ക്കണമെന്നോ എന്നല്ല. ഏത് കോടതിക്കാണോ നേരത്തെ ടൈം എക്‌സ്റ്റന്‍ഷന്‍ കൊടുത്തത് ആ കോടതിക്ക് തന്നെയാണ് ടൈം കൊടുക്കുന്നത് എന്ന് വേണം നമുക്ക് മനസിലാക്കേണ്ടത്. എന്നാല്‍ ഇത് സംബന്ധിച്ച് ക്ലാരിറ്റി വരേണ്ടത് ഈ പറയുന്ന കോടതി മാറ്റാന്‍ വേണ്ടി അതിജീവിത നല്‍കിയിരിക്കുന്ന ഹര്‍ജി. അതായത് ഈ പറയുന്ന നേരത്തെ ഉണ്ടായിരുന്ന കോടതിയില്‍ നിന്നും ആ കേസ് അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് പ്രകാരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് ആ ജഡ്ജി മാറി പോകുമ്പോള്‍ മാറ്റപ്പെട്ട ഉത്തരവ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെട്ട് നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ തീര്‍ച്ചയായിട്ടും ഒരു ക്ലാരിറ്റി ഉണ്ടാകണം.

കാരണം ഇന്ന് വന്നിരിക്കുന്ന സുപ്രീംകോടതി ഉത്തരവ് യാതൊരു സംശയവും വേണ്ട അത് തീര്‍ച്ചയായിട്ടും പ്രോസിക്യൂഷന്റെ അല്ലെങ്കില്‍ അതിജീവിതയുടെ കോടതി മാറ്റവുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ ഒന്ന് പ്രോസിക്യൂഷന്‍ നല്‍കിയിട്ടുള്ള ക്ലാരിറ്റി വേണം. അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയായാലും ശരി, ജഡ്ജിയില്‍ വിശ്വാസമില്ല ആ കോടതി തന്നെ മാറ്റണം എന്ന് അതിജീവിത രണ്ടിന്റേയും പ്രയോര്‍ ഒന്നു തന്നെയാണ്. കാരണം കോടതി ഇപ്പോള്‍ നടക്കുന്ന വിചാരണ കോടതിയില്‍ നിന്ന് മാറണമെന്നുള്ള രണ്ട് പെറ്റീഷന്റേയും നട്ട് ഷെല്‍. രണ്ട് കാരണങ്ങള്‍ ആണ് എന്ന് മാത്രം. തീര്‍ച്ചയായും ഈ രണ്ട് കാരണങ്ങള്‍ ഉയര്‍ത്തി കൊണ്ട് വന്നിരിക്കുന്ന പെറ്റീഷനകത്ത് പ്രോഫിറ്റബിള്‍ ആയിട്ടുള്ള ഡിസിഷനാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് വന്നിട്ടുള്ളത് എന്ന് യാതൊരു അര്‍ത്ഥശങ്കക്കുമിടയില്ലാത്ത വിധം മനസിലാക്കാന്‍ കഴിയും. സിബി ഐ കോടതിയിലേക്ക് വരേണ്ട കേസാണ് ഇത് എന്നൊക്കേ പറയുമ്പോള്‍ പോലും കോടതി പ്രധാനമായും നോക്കുന്നത് പ്രതിഭാഗം തന്നെ അതേ ജഡ്ജി തന്നെ നടത്തിയാല്‍ മതി എന്നാണ്. അതിന് അവര്‍ക്ക് പല ഘടകങ്ങളും ഉണ്ട്. ഒന്ന് ഈ ജഡ്ജി തന്നെയായിരുന്നു അവര്‍ക്ക് കേസ് കേട്ടോണ്ട് ഇരുന്നത് എന്നൊക്കെ പറയാം. അപ്പോളും പ്രോസിക്യൂഷനും അതിജീവിതയും പറയുന്ന ആരോപണങ്ങളില്‍ കഴമ്പുണ്ട് എന്ന് തോന്നിയാല്‍ തീര്‍ച്ചയായും ആ കേസ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടേണ്ടത് തന്നെയാണ്. പ്രത്യേകിച്ച് പ്രോസിക്യൂഷന്‍ മാത്രമല്ല, പ്രോസിക്യൂഷനേക്കാള്‍ ഇതുപോലത്തെ സെക്ഷ്വല്‍ അസോള്‍ട്ട് കേസുകളില്‍ വിക്ടിമിന് കൂടുതല്‍ അവകാശ അധികാരങ്ങളാണുള്ളത്. പ്രോസിക്യൂഷന്‍ എന്ന തലത്തില്‍ മാത്രമെ സെക്ഷ്വല്‍ അസോള്‍ട്ട് കേസിലെ വിക്ടിമിനെ കാണാന്‍ കഴിയൂ. അത് മാത്രമല്ല സാധാരണ സെക്ഷ്വല്‍ അസോള്‍ട്ട് കേസ് 376 റേപ്പ് കേസ് അല്ല ഇത്. കാരണം ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ബലാത്സംഗത്തിന് വേണ്ടി ക്വട്ടേഷന്‍ കൊടുക്കപ്പെട്ടു എന്നുള്ളത് പ്രോസിക്യൂഷന്‍ തന്നെ ആരോപിക്കുന്ന അനിതരസാധാരണമായ ഒരു കേസാണിത്. ആ കേസിലെ വിക്ടിം തന്നെ പുറത്തേക്ക് വരികയും എനിക്ക് നീതി ലഭിക്കുകയും ചെയ്യുകയില്ലെന്ന് പറയുമ്പോള്‍ അതില്‍ സബസ്റ്റന്‍സ് ഉണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തവും കടമയും കോടതികള്‍ക്ക് ഉണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അങ്ങനെ ഉത്തരവാദിത്തം ഏത് അര്‍ത്ഥത്തിലും നിറവേറ്റിക്കൊണ്ട് പരിശോധിക്കുകയാണെങ്കില്‍ അതില്‍ കഴമ്പുണ്ട് എന്ന് തോന്നിയാല്‍ തീര്‍ച്ചയായും അത് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടേണ്ടതാണ്. അതാണ് അതിന്റെ ഏറ്റവും കാതലായ എനിക്ക് തോന്നുന്നത് ഈ കേസിന്റെ ടെക്‌നിക്കാലിറ്റിയേക്കാള്‍ കൂടുതലായി കാതലായ വസ്തുത. അത് സുപ്രീംകോടതി അപ്രീഷിയേറ്റ് ചെയ്യുകയാണെങ്കില്‍ ആ ഒബ്‌സര്‍വേഷനില്‍ തന്നെ ഈ കേസ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടാനുള്ള പ്രധാനമായ ഒരു കാര്യമായി മാറാനുള്ള എല്ലാ വിധ സാധ്യതയും കാണുന്നുണ്ടെന്നും പ്രിയദര്‍ശന്‍ തമ്പി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (59 minutes ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (1 hour ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (1 hour ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (2 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (3 hours ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (3 hours ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (4 hours ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (4 hours ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (4 hours ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (4 hours ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (4 hours ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (4 hours ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (5 hours ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (5 hours ago)

Malayali Vartha Recommends