ചിലപ്പോള്‍ ഒറ്റയ്ക്കുള്ളപ്പോഴും ആ തോന്നല്‍ വരും.. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ ഇതൊരു ദുര്‍ഘട ഘട്ടമാണ്, ഇതിനെ അതിജീവിക്കണം എന്നൊന്നും പറയാറില്ല.. എങ്ങനെയൊക്കെയോ അതിനെ അങ്ങ് മറികടന്ന് പോവും.. അതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല.. അത് അതിൻ്റെ ഒഴുക്കിന് അനുസരിച്ച് പോകുമ്പോൾ താനും അതിനൊപ്പം പോവുകയാണ്! ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം.. മറച്ചുവെച്ചതെല്ലാം ഒടുക്കം പുറത്ത്

മലയാളികളുടെ ഇഷ്ടതാരമാണ് മഞ്ജു വാര്യർ. മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിലാണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്. കലോത്സവ വേദിയിൽ നിന്നാണ് മഞ്ജു അഭിനയ മേഖലയിലേക്ക് എത്തുന്നത്. 1995 ൽ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞിരുന്നു. സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി എത്തുകയും ചെയ്തു. സിനിമയിൽ മഞ്ജുവിന്റെ 'രാധ' എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. 1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം മഞ്ജു മലയാള സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു. പലപ്പോഴും മഞ്ജുവിൻ്റെ തിരിച്ച് വരവ് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. പതിനാല് വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നിന്നതിന് ശേഷമാണ് നടി ശക്തമായ തിരിച്ച് വരവ് നടത്തിയത്. അപ്പോഴും ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ജീവിതത്തില്‍ പല പ്രതിസന്ധികളും മറികടന്ന് വിജയകരമായൊരു ജീവിതം പടുത്തുയര്‍ത്താന്‍ മഞ്ജു വാര്യര്‍ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് മഞ്ജുവിപ്പോള്‍. സിനിമാ നടിയാവുമെന്ന് ഞങ്ങളുടെ വീട്ടിലൊന്നും ചര്‍ച്ച നടന്നിട്ടില്ല. യുവജനേത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ കലാതിലകം ആകുന്നവര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്ന പ്രവണത അക്കാലത്ത് ഉണ്ടായിരുന്നു. അങ്ങനെ പ്രതീക്ഷിച്ചിട്ടല്ല, ഡാന്‍സിനോടുള്ള ഇഷ്ടം കൊണ്ടാണ് കലോത്സവത്തിലൊക്കെ പങ്കെടുത്തതെന്ന് മഞ്ജു പറയുന്നു. സിനിമ നിര്‍ത്തിയാലും ഡാന്‍സ് നിര്‍ത്തരുതെന്ന് അച്ഛന്‍ പറയുമായിരുന്നു. സിനിമയുടെ പരിപാടികള്‍ക്ക് വിടുന്നതിനെക്കാളും നൃത്തം സംബന്ധിച്ചുള്ള പരിപാടികള്‍ക്കാണ് അച്ഛന് എന്നെ വിടാന്‍ ഇഷ്ടമുണ്ടായിരുന്നത്. ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വേര്‍പാട് തന്നെയാണ്. എന്തൊക്കെ ജീവിതത്തിലുണ്ടായാലും ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം എന്നും അങ്ങനെ തന്നെ ഉണ്ടാവുമെന്നാണ് എനിക്ക് തോന്നുന്നത്. അച്ഛനെ ഓര്‍മ്മ വരുന്നതിന് പ്രത്യേക സമയം ഒന്നുമില്ല.
ചിലപ്പോള്‍ വലിയ ആള്‍ക്കുട്ടത്തില്‍ നില്‍ക്കുമ്പോഴായിരിക്കും അച്ഛന്‍ ഇല്ലല്ലോ എന്ന ഓര്‍മ്മ വരിക. ചിലപ്പോള്‍ ഒറ്റയ്ക്കുള്ളപ്പോഴും ആ തോന്നല്‍ വരുമെന്നും മഞ്ജു പറയുന്നു. ലൂസിഫര്‍ സിനിമയിലെ അച്ഛനെ ചിത കത്തിക്കുന്ന സീനില്‍ ഞാന്‍ അച്ഛനെ ഓര്‍ത്തിരുന്നു. ഉള്ളില്‍ ആ വിഷമത്തോടെയാണ് ആ സീന്‍ ചെയ്തത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ ഇതൊരു ദുര്‍ഘട ഘട്ടമാണ്, ഇതിനെ അതിജീവിക്കണം എന്നൊന്നും പറയാറില്ല. എങ്ങനെയൊക്കെയോ അതിനെ അങ്ങ് മറികടന്ന് പോവും. അതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. അത് അതിൻ്റെ ഒഴുക്കിന് അനുസരിച്ച് പോകുമ്പോൾ താനും അതിനൊപ്പം പോവുകയാണ് ചെയ്യുന്നതെന്നാണ് മഞ്ജു വാര്യർ പറയുന്നത്. പതിനാല് കൊല്ലം സിനിമയില്‍ നിന്നും മാറി നിന്നു. ഇത്രയും കാലത്തിനിടയ്ക്ക് ഒരിക്കല്‍ പോലും ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. 14 വര്‍ഷത്തിന് ശേഷമാണ് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ഡാന്‍സ് കളിച്ചത്. ഒരു വഴിപ്പാട് പോലെയാണ് അത് ചെയ്തത്. അവിടെ വരുന്ന ആരെങ്കിലും അത് കാണുമെന്ന് മാത്രമേ അന്ന് കരുതിയുള്ളു. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതിലും ആയിരക്കണക്കിന് ആളുകള്‍ വന്നു. അതോടെ പേടിയായി. എങ്കിലും ഒരുവിധം ചെയ്തുവെന്ന് മഞ്ജു പറയുകയാണ്.
https://www.facebook.com/Malayalivartha
























