Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

തിരിച്ചയക്കുമ്പോൾ അവൾക്കുണ്ടാകുന്ന നാണക്കേടുണ്ട്; ആ ശാപം നമുക്ക് കിട്ടാൻ പാടില്ല - മോഹൻലാൽ

27 AUGUST 2024 04:49 PM IST
മലയാളി വാര്‍ത്ത

നിരവധി നടിമാരാണ് ഹേമക്കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ തുറന്ന് പറച്ചിലുമായി രംഗത്ത് വന്നത്. സിനിമയിലെ തിളങ്ങുന്ന നക്ഷത്രങ്ങളുടെ കറുത്ത മുഖമൂടി അലിച്ചുകീറിയ ജൂനിയർ ആർട്ടിസ്റ്റുകളുടെ ഒരു കടന്നുവരവാണ്‌ കുറച്ച് ദിവസങ്ങളായി ഉണ്ടാകുന്നത്. സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ബാബുരാജ്, സംവിധാകൻ രഞ്ജിത്ത്, റിയാസ്ഖാൻ അങ്ങനെ പോകുന്നു നീണ്ട നിര. ഹേമ കമ്മിറ്റി റിപ്പോർട്ടാണ് തുറന്ന് പറച്ചിലുകൾക്ക് നടിമാരെ പ്രചോദിപ്പിക്കുന്നത്. ഇതിനിടെ ഇപ്പോൾ ആരോപണം വന്നവരുടെ കൂടെ തനിക്ക് നല്ല അനുഭവമായിരുന്നെന്ന് വെളിപ്പെട്ടുത്തുകയാണ് നടി ശിവാനി.

അവർ എന്നോട് മോശമായി പെരുമാറിയിട്ടില്ല. പക്ഷെ മറ്റൊരു നടനിൽ നിന്നും അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ശിവാനി പറയുന്നു. തമാശയ്ക്കോ കാര്യമായി‌ട്ടോ വാതിലിൽ ത‌ട്ടി ഓടിപ്പോകുന്ന പരിപാടിയുണ്ടായിരുന്നു. എന്റെ റൂമിൽ അമ്മയുണ്ട്. ആരാണെന്ന് കണ്ടുപിടിക്കണമെന്ന് അമ്മ പറഞ്ഞു. ഞങ്ങൾ ആരാണെന്ന് കണ്ടു. ഈ പറയുന്ന ആക്ടർ പകൽ സമയത്ത് വളരെ ഫ്രണ്ട്ലിയാണ്. പക്ഷെ രാത്രിയാകുമ്പോൾ പുള്ളിക്ക് ബാധ കയറിയത് പോലെ ആണെന്ന് തോന്നുന്നു.

ആൾ ആരാണെന്ന് കണ്ടപ്പോൾ ഞങ്ങൾ സംവിധായകനോടും പ്രൊഡ്യൂസറോടും പറഞ്ഞു. പിന്നെ കുറേകാലത്തേക്ക് എനിക്ക് സിനിമയില്ല. ഒന്നരക്കൊല്ലത്തിന് ശേഷം സിദ്ധു പനക്കൽ ചൈന ടൗൺ എന്ന സിനിമയ്ക്ക് വേണ്ടി വിളിച്ചു. ഞാനും അമ്മയും എയർപോർട്ടിൽ എത്തിയപ്പോൾ അവിടെ ഈ ആക്ടറെ കണ്ടു. വൈരാഗ്യം സൂക്ഷിച്ച് ഞങ്ങൾ നടക്കാറില്ല. ഞാനദ്ദേഹത്തോട് സംസാരിച്ചു. ഓൾ ദ ബെസ്റ്റ് പറഞ്ഞ് പുള്ളിയങ്ങോട്ട് മാറി. പുള്ളി ടെൻഷനടിച്ച് ഫോണിൽ സംസാരിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.

 

 

ഞങ്ങൾ ഹൈദരാബാദെത്തി ആദ്യത്തെ ദിവസം ഷൂട്ടില്ലെന്ന് പറഞ്ഞു. മൂന്ന് ദിവസം ഷൂട്ടിംഗ് നടന്നില്ല. നാലാമത്തെ ദിവസം ഷൂട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ പോയി അഭിനയിച്ചു. പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ ആയിരുന്നു. അദ്ദേഹമെന്നോട് നിനക്ക് ആ ആർട്ടിസ്റ്റുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. പഴയ പ്രശ്നം ഞാൻ ഓർത്തില്ല.

പഴയ കാര്യം പറഞ്ഞപ്പോൾ അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്ന് ഞാൻ. നിന്നെ കണ്ട നേരം മുതൽ അദ്ദേഹം സെറ്റിലേക്ക് വിളിച്ച് കൊണ്ടിരിക്കുകയാണ്, അവളെ അഭിനയിപ്പിക്കരുത് എന്ന് പറയുന്നു. അഭിനയിപ്പിച്ചാൽ തിരുവന്തപുരത്ത് തിയറ്ററിൽ കൂവുമെന്നും പറഞ്ഞെന്ന് ആന്റണി പെരുമ്പാവൂർ ചൂണ്ടിക്കാട്ടി. മോഹൻലാൽ കാരണമാണ് തനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതെന്നും ശിവാനി പറയുന്നു.

 

 

തന്നെ മടക്കി അയക്കാൻ ആലോചിച്ചപ്പോൾ മോഹൻലാൽ പറഞ്ഞ വാക്കുകൾ ആന്റണി പെരുമ്പാവൂർ താനുമായി പങ്കുവെച്ചെന്നും ശിവാനി പറയുന്നു. ഒരു പെൺകുട്ടിയാണ്. ഇവിടെ വിളിച്ച് വരുത്തി തിരിച്ചയക്കുമ്പോൾ അവൾക്കുണ്ടാകുന്ന നാണക്കേടുണ്ട്. അവരുടെ സാമ്പത്തിക നില നമുക്ക് അറിയില്ല. ഒരു തുക പറഞ്ഞിട്ടാണ് നമ്മൾ കൊണ്ട് വരുന്നത്. അവർക്ക് ആ തുക കൊണ്ട് പല കാൽക്കുലേഷനും കാണും. ആ പൈസ കിട്ടാതാകുമ്പോൾ ഉണ്ടാകുന്ന വിഷമം. ആ ശാപം നമുക്ക് കിട്ടാൻ പാടില്ല. എന്ന് ലാൽ സർ പറഞ്ഞു. അദ്ദേഹം അങ്ങനെ പറഞ്ഞ് കാെണ്ടാണ് താൻ സിനിമയിൽ അഭിനയിക്കുന്നതെന്നും ശിവാനി പറയുന്നു.

 

 

അതിനിടെ നൂറ് ശതമാനം ആളുകൾ മോശമാണെന്ന് പറയാൻ പറ്റില്ല. മനുഷ്യരിൽ നല്ലതും മോശവുമുണ്ട്. ഒരു ഇൻഡസ്ട്രി മൊത്തം മോശമാണെന്ന് പറയാൻ പറ്റില്ല. റിയാസ് ഖാൻ എന്ന ആക്ടർ എന്റെ ഭർത്താവിന്റെ ഏറ്റവും നല്ല ഫ്രണ്ടാണ്. വർഷങ്ങളായി ഞങ്ങൾക്ക് അറിയാവുന്ന വ്യക്തിയാണ്. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ എനിക്കത്രയും മലയാളം സംസാരിക്കാൻ അറിയാമെന്ന് നിനക്ക് തോന്നുന്നുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്.

 

 

 

തന്റെ അനുഭവത്തിൽ റിയാസ് ഖാൻ വളരെ നല്ല വ്യക്തിയാണെന്നും ശിവാനി പറയുന്നു. ഞങ്ങൾ ഒരുപാട് വർഷമായി അദ്ദേഹത്തെ കാണുന്നതാണ്. പുള്ളിയുടെ രീതിയും എങ്ങനെ സംസാരിക്കും എന്നതൊക്കെ അറിയാം. പുള്ളി ഒരു ഫാമിലി മാൻ ആണ്. ഉമ ചേച്ചിയും പിള്ളേരും തന്നെയാണ് അദ്ദേഹത്തിന് ഏറ്റവും വലുത് എന്നും ശിവാനി പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (16 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (25 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (42 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (49 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (1 hour ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends