Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

ഈ പറയുന്ന ലഹരി പദാർത്ഥങ്ങൾ ഒന്നും ഉപയോഗിക്കാറില്ല.. ഇതൊന്നും കേട്ട് മിണ്ടാതെ നിൽക്കേണ്ട കാര്യമില്ല- പൊട്ടിത്തെറിച്ച് പ്രയാഗ മാർട്ടിൻ

08 OCTOBER 2024 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ.....

അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും....

ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...

കഴിഞ്ഞ ദിവസം മലയാള സിനിമാലോകത്തെ ഏറെ ഞെട്ടിച്ച വാര്‍ത്തയാണ് പുറത്തുവന്നത്. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെടുത്തി നടി പ്രയാഗ മാര്‍ട്ടിന്റേയും നടന്‍ ശ്രീനാഥ് ഭാസിയുടേയും പേരുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇവരുള്‍പ്പെടെ ഇരുപതോളം പേര്‍ ഓംപ്രകാശ് നടത്തിയ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി പ്രയാഗ മാർട്ടിൻ. ‘‘ഞാൻ കോഴിക്കോട് നിന്ന് നാലരയ്ക്ക് എത്തി ഒരു ഉറക്കം കഴിഞ്ഞ് എണീറ്റ് ഒരു കോൾ എടുത്ത ഓർമ്മയേ ഉള്ളൂ. അപ്പോഴാണ് എന്റെ അടുത്ത് ഈ ഓം പ്രകാശ് എന്ന ആളെ പറ്റി ഇങ്ങനെ കേൾക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞ് മീഡിയ വിളിച്ചത്. ഇത് എനിക്ക് എന്താണെന്ന് അറിയില്ല, എനിക്ക് പുള്ളിക്കാരനെയും അറിയില്ല. സോഷ്യൽ മീഡിയ സോഷ്യൽ മീഡിയയുടെതായിട്ടുള്ള കഥകൾ മെനഞ്ഞ് ഉണ്ടാക്കിയെടുക്കും. അത് ഞാൻ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. ഓം പ്രകാശ് എന്ന ആളിനെ എനിക്ക് അറിയില്ല. ആ പേര് ഞാൻ കേൾക്കുന്നത് ഒരാൾ എന്നെ വിളിച്ചു ചോദിച്ചപ്പോഴാണ്. എന്റെ സുഹൃത്തുക്കളുമായിട്ട് അവരുടെ സുഹൃത്തുക്കളെ കാണാൻ ആണ് ഞാൻ ക്രൗൺ പ്ലാസയിൽ പോയത്.

രാവിലെ നാലര–അഞ്ച് ആയി അവിടെ എത്തിയപ്പോൾ. എനിക്ക് അന്ന് രാവിലെ എട്ടരയ്ക്കുള്ള വന്ദേഭാരതിന് കോഴിക്കോട് പോകണം. അതു കാരണം, ഞാൻ ആ സ്യൂട്ട് റൂമിൽ തന്നെ അൽപം വിശ്രമിച്ചോട്ടെ എന്നു ചോദിച്ചു. അവിടെ നാലഞ്ചു വയസ്സുള്ള ഒരു കുഞ്ഞുണ്ടായിരുന്നു. ആ കുഞ്ഞിനൊപ്പമാണ് ഞാൻ കുറച്ചു നേരം കിടന്നത്. ഏകദേശം രണ്ടു മണിക്കൂർ കിടന്നു. എന്റെ സമയം മോശമാണ് എന്നതിന് വലിയ ഉദാഹരണമാണ് ഇത്. ഈ ഓം പ്രകാശിനെ സത്യം പറഞ്ഞാൽ ഞാൻ കണ്ടിട്ടില്ല. എനിക്ക് കോഴിക്കോട് ഒരു ഉദ്ഘാടന ചടങ്ങുണ്ടായിരുന്നു. വന്ദേഭാരത് എട്ടരയ്ക്കാണ്. ഞാൻ അവിടെ നിന്ന് 7 മണിയായപ്പോൾ പോയി. വന്ദേഭാരതിൽ കോഴിക്കോട് എത്തി. പിന്നെ അവിടെ നിന്ന് തിരിച്ചു വന്നത് ഇന്നാണ്. ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റപ്പോഴാണ് ഈ വക കാര്യങ്ങളും ന്യൂസും ഫോൺ കോൾസും എല്ലാം ആയിട്ട് ബഹളം ആയിട്ട് ഇരിക്കുന്നത് അറിഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസിന്റെ പണി ആണ്. എന്നെ പറ്റി എന്തെങ്കിലും തെറ്റായ ആരോപണങ്ങൾ ആരെങ്കിലും പറഞ്ഞു നടക്കുന്നുണ്ടെന്നുണ്ടെങ്കിൽ അത് തെറ്റാണ് എന്ന് പറയുക എന്റെ ഉത്തരവാദിത്തമാണ്. പൊലീസ് എന്നെ ചോദ്യം ചെയ്യാനോ ഒന്നും വിളിച്ചിട്ടില്ല. ഇതൊക്കെ തെറ്റായ വാർത്തകളാണ്. അത്തരം തെറ്റായ വാർത്തകൾ പ്രചരിക്കുമ്പോൾ അത് തെറ്റാണ് എന്ന് പറയേണ്ട കടമ എനിക്കുണ്ട്. ഞാൻ കുറച്ചു നാളായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു. ഇനി ജോലിയിലേക്ക് തിരിച്ചു വരാം എന്ന് തീരുമാനിച്ചു. അതിനു മുന്നോടി ആയിട്ടാണ് എന്റെ ആരോഗ്യവും ശരീരവും ഒന്ന് ശ്രദ്ധിക്കാം എന്ന് തീരുമാനിച്ചത്. കുറച്ചു നാളായി വെജിറ്റേറിയൻ ഡയറ്റും യോഗയും ചെയ്ത് വണ്ണമൊക്കെ കുറച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ ഈ പറയുന്ന ലഹരി പദാർത്ഥങ്ങൾ ഒന്നും ഉപയോഗിക്കാറില്ല. എന്നെപ്പറ്റി ഒരു ആരോപണം ഇങ്ങനെ സോഷ്യൽ മീഡിയ വഴി പ്രചരിക്കുമ്പോൾ ഞാൻ അത് കേട്ട് മിണ്ടാതെ നിൽക്കേണ്ട കാര്യമില്ല. പൊലീസ് ഇതുവരെ എന്നെ വിളിച്ചിട്ടില്ല, വിളിച്ചാൽ വിളിക്കട്ടെ, ഞാൻ പോകും. ഇത് തന്നെയാണ് എനിക്ക് പൊലീസിനോടും പറയാനുള്ളത്. അവർ അവരുടെ ജോലി ചെയ്യട്ടെ. ഞാൻ എന്റെ സുഹൃത്തുക്കളോടൊപ്പമാണ് അവിടെ പോയത്. അവർ കാണാൻ പോയ സുഹൃത്തുക്കൾ എവിടെ നിന്ന് വരുന്നു, അവരുടെ പശ്ചാത്തലം, നാട് ഒന്നും ചോദിക്കേണ്ട കാര്യമെനിക്കില്ല. ഞാൻ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന, ഒരുപാട് സുഹൃത്തുക്കൾ ഉള്ള ഒരാളാണ്. ഈ സ്ഥലത്ത് പോയപ്പോൾ അവിടെ ഇങ്ങനെ ഓംപ്രകാശ് ഉണ്ടായിരുന്നല്ലോ എന്നാണ് കഥ. പക്ഷേ, എനിക്ക് ഇയാളെ അറിയില്ല. ഞാൻ ഇയാളുടെ അടുത്ത് ഹലോ പോലും പറഞ്ഞിട്ടില്ല. കണ്ടിട്ട് പോലുമില്ല.

സത്യത്തിൽ ഈ ഓം പ്രകാശിനെ ഞാൻ ഗൂഗിൾ ചെയ്താണ് കണ്ടത്. ഒരു മീഡിയ എന്നെ വിളിച്ചപ്പോൾ ഓം പ്രകാശോ, അത് ആരാണ്, നിങ്ങൾ എന്താണ് പറയുന്നത് എന്നാണ് ചോദിച്ചത്. പിന്നെ എനിക്ക് ഫോൺ താഴെ വയ്ക്കാൻ സമയം കിട്ടിയിട്ടില്ല. ഞാൻ ആകെ അന്തം വിട്ടു. ആരാണ് ഈ ഓംപ്രകാശ് എന്നാണ് ഞാൻ ചിന്തിച്ചത്. പിന്നെ ഞാൻ വാർത്തകൾ ഒക്കെ നോക്കി. ഇയാൾ ആരാണ്, എന്റെ പേര് വരാൻ കാരണം എന്താണ് എന്നൊക്കെ തിരഞ്ഞു നോക്കി. അങ്ങനെയാണ് അയാളെപ്പറ്റി അറിഞ്ഞത്. ഞാൻ വളരെ സ്ട്രൈറ്റ് ഫോർവേർഡ് ആയിട്ട് സംസാരിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് എനിക്ക് എന്നെപ്പറ്റി ഒരു ആരോപണം വന്നപ്പോൾ നേരിട്ട് തന്നെ പ്രതികരിക്കണം എന്ന് തോന്നി. അതാണ് ഇപ്പോൾ പ്രതികരിക്കാൻ തയാറായതെന്നും പ്രയാഗ പറഞ്ഞു. അതേസമയം ഈ സംഭവത്തിന് പിന്നാലെ പ്രയാഗ മാര്‍ട്ടിനുനേരെ സൈബര്‍ ആക്രമണം നടക്കുകയാണ്. പ്രയാഗ ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും താഴെയാണ് ആളുകള്‍ മോശം കമന്റുകള്‍ പങ്കുവെച്ചത്. 'ചുമ്മാതല്ല കിളി പാറി നടന്നിരുന്നത് അല്ലെ', 'ഭാസിയും നീയും അകത്താകുമോ', 'ഹാപ്പി ജേര്‍ണി ടു ജയില്‍' , 'ഇനി പ്രകാശന്‍ പറക്കട്ടെ', ' പ്രയാഗയുടെ മുടിയും ഡ്രസ്സിങ് സ്റ്റൈലും കണ്ടപ്പോ മുന്‍പേ ഡൗട്ട് തോന്നിയിരുന്നു' എന്നിങ്ങനെ നീളുന്നതാണ് കമന്റുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (37 minutes ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (56 minutes ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (1 hour ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (1 hour ago)

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര  (2 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (5 hours ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (5 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (5 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (5 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (5 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (5 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (5 hours ago)

ബൈക്ക് അപകടത്തിൽപ്പെട്ട് അന്തിക്കാട് അഞ്ചാം വാർഡ്  (6 hours ago)

നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു...  (6 hours ago)

കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും  (6 hours ago)

Malayali Vartha Recommends