Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

മമ്മൂട്ടിയുടെ കാന്‍സര്‍: എന്താണ് വസ്തുത..? മുഖ്യമന്ത്രി ഇടപെട്ടു: വിദേശ ചികിത്സയോ..?

18 MARCH 2025 04:50 PM IST
മലയാളി വാര്‍ത്ത

എഴുപത്തി നാലാം വയസിലും സൗന്ദര്യവും യൗവനവും നിലനിറുത്തുന്ന മഹാനടന്‍ മമ്മൂട്ടിക്ക് എങ്ങനെ കാന്‍സര്‍ ബാധിച്ചു എന്നതാണ് എവിടെയും ഉയരുന്ന ചോദ്യം. എണ്ണയില്‍ പൊരിച്ചതും പൊള്ളിച്ചതുതുമൊക്കെ ഒഴിവാക്കി ആവിയില്‍ പുഴുങ്ങിയ ഇലകളും പച്ചക്കറികളുമായി ഷൂട്ടിംഗ് സൈറ്റുകളില്‍ പോയിരുന്നയാളാണ് മമ്മൂട്ടി. ലഹരിയും ഫാസ്റ്റ് ഫുഡുമൊക്കെ ഒഴിവാക്കി ജീവിതത്തില്‍ കര്‍ക്കശതയും കൃത്യതയും പുലര്‍ത്തിയിരുന്ന നടന് കുടലില്‍ അര്‍ബുദം ബാധിച്ചതോടെ ആരാധകര്‍ ഞെട്ടിയിരി്കകുന്നു. എല്ലാവരും ചോദിക്കുകയാണ് മമ്മൂട്ടിക്ക് എങ്ങനെയുണ്ടായി കാന്‍സര്‍ എന്ന്. വന്‍ കുടലില്‍ അര്‍ബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മമ്മൂട്ട് ഉടന്‍ റേഡിയേഷന്‍ ആരംഭിക്കുകയാണ്.

കുറഞ്ഞത് ചികിത്സയ്ക്ക് ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രോഗത്തിന്റെ തീവ്രത എത്രയെന്നും ഏതു തരം ചികിത്സ വേണ്ടിവരു മെന്നും ഉള്‍പ്പെടെ കാര്യങ്ങളാണ് ഇപ്പോള്‍ വിദഗ്ധ സംഘത്തിന്റെ പരിഗണനയിലുള്ളത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയെങ്കിലും ഒന്നര മാസം മുന്‍പു തന്നെ വിദഗ്ധപരിശോധനയില്‍ മമ്മൂട്ടിക്ക് അര്‍ബുദബാധയുടെ തുടക്കമാണെന്ന നിരീക്ഷണങ്ങള്‍ ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്നു.

ആരാധകര്‍ക്കിടെ പ്രചരിക്കുന്നതുപോലെ യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് അദ്ദേഹത്തെ പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയ മെഡിക്കല്‍ വിദഗ്ധര്‍ വ്യക്തമാക്കുമ്പോഴും രോഗത്തിന് എത്രയുണ്ട് തീവ്രതയെന്നതാണ് ഏവരുടെയും ആശങ്ക. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുത്താണ് മമ്മൂട്ടിയുടെ അടിയന്തിര ചികിത്സ. 16 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു മുഴുനീള സിനിമ കൂടിയാണിത്. വിവിധയിടങ്ങളിലായി ചിത്രീകരിക്കേണ്ട ഈ സിനിമയുടെ ഷൂട്ടിംഗ് തല്‍ക്കാലം നിറുത്തിവച്ചിരിക്കുകയാണ്.


റേഡിയേഷന്‍ കഴിഞ്ഞാല്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെങ്കിലും മാസങ്ങളോളം വിശ്രമം വേണ്ടിവരുമെന്നാണ് പൊതുവായ വിലയിരുത്തല്‍. കീമോ ഉള്‍പ്പെടെ തുടര്‍ ചികിത്സ ആവശ്യമായി വന്നാല്‍ മമ്മൂട്ടി തല്‍ക്കാലം സിനിമയില്‍ നിന്നുതന്നെ വിട്ടുനില്‍ക്കുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. അവശ്യസാഹചര്യത്തില്‍ കുടലില്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ കാര്യങ്ങള്‍ ചെയ്യേണ്ടിവന്നേക്കാം. എന്നാല്‍ കുടലിലെ കാന്‍സര്‍ അത്രയേറെ ഭയപ്പെടാനുള്ളതല്ലെന്നാണ് ഓങ്കോളജി വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ രോഗബാധ മമ്മൂട്ടി എന്ന മഹാനടന്റെ കരിയറിനെയും സിനിമയെയും ബാധിക്കുമോ എന്നതിലാണ് പരത്തെ ആശങ്കയുളവാക്കുന്നത്.


മമ്മൂട്ടി ഇപ്പോള്‍ ചെന്നൈയിലെ വസതിയിലാണുള്ളത്. ഇവിടെനിന്നു ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ നിത്യവും പോയി മടങ്ങത്തക്കവിധമാണു ചികിത്സ ക്രമീകരിച്ചിരിക്കുന്നത്. റേഷിഡേഷന്‍ ഫലപ്രദമല്ലെന്നു കണ്ടാല്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രസിദ്ധമായ അമേരിക്കയിലെ മയോ ക്ലീനിക്കില്‍ പോയി വിദഗ്ധപരിശോധന നടത്താനും ആലോചനയുള്ളതായി അറിയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സോണിയാ ഗാന്ധിയുമുള്ളവര്‍ ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. ഈ നിലയില്‍ മമ്മൂട്ടിയുടെ ആരോഗ്യനില മുഖ്യമന്ത്രി നേരിട്ട് അന്വേഷിക്കുന്നുമുണ്ട്. തുടക്കഘട്ടത്തില്‍തന്നെ രാഗനിര്‍ണയം നടന്നതിനാല്‍ പ്രാഥമിക ചികിത്സകൊണ്ട് പൂര്‍ണആരോഗ്യവാനായി മമ്മൂട്ടിക്ക് മടങ്ങിയെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തില്‍. എന്നാല്‍ ആറു മാസമായി മമ്മൂട്ടിക്ക് വിശപ്പുകുറവും ഛര്‍ദിയും ക്ഷണവുമുണ്ടായിരുന്നതായാണ് സംസാരം.


ഇതോടെ പരിശോധനകള്‍ നടത്തിയപ്പോള്‍ കുടല്‍ കാന്‍സറിന്റെ നേരിയ തുടക്കമെന്നാണ ഡയഗ്‌നോസ് ചെയ്തത്. കുറച്ചുദിവസങ്ങളായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് അര്‍ബുദം സ്ഥിരീകരിച്ചുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയോ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഇത് സംബന്ധിച്ച് യാതൊരു വിവരങ്ങളും പങ്കുവെച്ചിരുന്നില്ല.


പ്രാഥമിക ചികില്‍സകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നതെന്നും താമസിയാതെ തന്നെ സിനിമയില്‍ സജീവമാകുമെന്നും മമ്മൂട്ടിയുടെ പിആര്‍ ടീം പറയുന്നു. ആരോഗ്യത്തിലെ ഗുരുതരാവസ്ഥയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ആശങ്കകളെല്ലാം അടിസ്ഥാന രഹിതമാണെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങളും അറിയിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊൻമുടി ടൂറിസം കേന്ദ്രത്തിലേക്ക് ...  (20 minutes ago)

ഒരു വർഷത്തിൽ രണ്ട് ആണുങ്ങളെ ചതിച്ച് കുത്തുപാള എടുപ്പിച്ച പെണ്ണ്..! അതിജീവിതയെ വലിച്ച് കീറി ഉപ്പിലിട്ട് രാഹുൽ ഈശ്വർ...!  (32 minutes ago)

ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം 56 മരണം..  (42 minutes ago)

മ​ല​യാ​ളി നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മരണമടഞ്ഞു  (58 minutes ago)

മിന്നുമണിയെ സ്വന്തമാക്കി ‍ഡൽഹി  (1 hour ago)

. അമ്മാവൻ തട്ടിക്കൊണ്ടുപോയി 90,000 രൂപയ്‌ക്ക്  (1 hour ago)

മലയാളിയും ​ഗോൾ കീപ്പർ ഇതിഹാസവുമായ  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

ശ്രീലങ്ക ജയിച്ചതോടെ സിംബാബ്‌വെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി...  (1 hour ago)

പാസിലെ സമയക്രമം കൃത്യമായി പാലിക്കണം.... വ്യാജ പാസുമായി എത്തുന്നവരെ കടത്തിവിടരുത്.  (2 hours ago)

ഉടുതുണിയില്ലാതെ രാഹുലിനെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസ് പ്ലിംഗ്..!CM ഓഫീസിൽ തലകറങ്ങി വീണ് യുവതി..പാലക്കാട് പൊട്ടിത്തെറി ..!!  (2 hours ago)

കല്ലറ സരസമ്മ അന്തരിച്ചു.... സംസ്‌കാരം 29ന് വൈകിട്ട് മൂന്നിന്  (2 hours ago)

വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാഷണൽ ​ഗാർഡ് അം​ഗം മരിച്ചു  (3 hours ago)

പേരും പ്രശസ്തിയും ലഭിക്കുവാനും പാരിതോഷികം കരസ്ഥമാകുവാനും ഇന്ന്അവസരം ലഭിക്കും  (3 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 75ന്റെ നിറവില്‍  (3 hours ago)

Malayali Vartha Recommends