Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

മമ്മൂട്ടിയുടെ കാന്‍സര്‍: എന്താണ് വസ്തുത..? മുഖ്യമന്ത്രി ഇടപെട്ടു: വിദേശ ചികിത്സയോ..?

18 MARCH 2025 04:50 PM IST
മലയാളി വാര്‍ത്ത

എഴുപത്തി നാലാം വയസിലും സൗന്ദര്യവും യൗവനവും നിലനിറുത്തുന്ന മഹാനടന്‍ മമ്മൂട്ടിക്ക് എങ്ങനെ കാന്‍സര്‍ ബാധിച്ചു എന്നതാണ് എവിടെയും ഉയരുന്ന ചോദ്യം. എണ്ണയില്‍ പൊരിച്ചതും പൊള്ളിച്ചതുതുമൊക്കെ ഒഴിവാക്കി ആവിയില്‍ പുഴുങ്ങിയ ഇലകളും പച്ചക്കറികളുമായി ഷൂട്ടിംഗ് സൈറ്റുകളില്‍ പോയിരുന്നയാളാണ് മമ്മൂട്ടി. ലഹരിയും ഫാസ്റ്റ് ഫുഡുമൊക്കെ ഒഴിവാക്കി ജീവിതത്തില്‍ കര്‍ക്കശതയും കൃത്യതയും പുലര്‍ത്തിയിരുന്ന നടന് കുടലില്‍ അര്‍ബുദം ബാധിച്ചതോടെ ആരാധകര്‍ ഞെട്ടിയിരി്കകുന്നു. എല്ലാവരും ചോദിക്കുകയാണ് മമ്മൂട്ടിക്ക് എങ്ങനെയുണ്ടായി കാന്‍സര്‍ എന്ന്. വന്‍ കുടലില്‍ അര്‍ബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മമ്മൂട്ട് ഉടന്‍ റേഡിയേഷന്‍ ആരംഭിക്കുകയാണ്.

കുറഞ്ഞത് ചികിത്സയ്ക്ക് ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രോഗത്തിന്റെ തീവ്രത എത്രയെന്നും ഏതു തരം ചികിത്സ വേണ്ടിവരു മെന്നും ഉള്‍പ്പെടെ കാര്യങ്ങളാണ് ഇപ്പോള്‍ വിദഗ്ധ സംഘത്തിന്റെ പരിഗണനയിലുള്ളത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയെങ്കിലും ഒന്നര മാസം മുന്‍പു തന്നെ വിദഗ്ധപരിശോധനയില്‍ മമ്മൂട്ടിക്ക് അര്‍ബുദബാധയുടെ തുടക്കമാണെന്ന നിരീക്ഷണങ്ങള്‍ ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്നു.

ആരാധകര്‍ക്കിടെ പ്രചരിക്കുന്നതുപോലെ യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് അദ്ദേഹത്തെ പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയ മെഡിക്കല്‍ വിദഗ്ധര്‍ വ്യക്തമാക്കുമ്പോഴും രോഗത്തിന് എത്രയുണ്ട് തീവ്രതയെന്നതാണ് ഏവരുടെയും ആശങ്ക. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുത്താണ് മമ്മൂട്ടിയുടെ അടിയന്തിര ചികിത്സ. 16 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു മുഴുനീള സിനിമ കൂടിയാണിത്. വിവിധയിടങ്ങളിലായി ചിത്രീകരിക്കേണ്ട ഈ സിനിമയുടെ ഷൂട്ടിംഗ് തല്‍ക്കാലം നിറുത്തിവച്ചിരിക്കുകയാണ്.


റേഡിയേഷന്‍ കഴിഞ്ഞാല്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെങ്കിലും മാസങ്ങളോളം വിശ്രമം വേണ്ടിവരുമെന്നാണ് പൊതുവായ വിലയിരുത്തല്‍. കീമോ ഉള്‍പ്പെടെ തുടര്‍ ചികിത്സ ആവശ്യമായി വന്നാല്‍ മമ്മൂട്ടി തല്‍ക്കാലം സിനിമയില്‍ നിന്നുതന്നെ വിട്ടുനില്‍ക്കുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. അവശ്യസാഹചര്യത്തില്‍ കുടലില്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ കാര്യങ്ങള്‍ ചെയ്യേണ്ടിവന്നേക്കാം. എന്നാല്‍ കുടലിലെ കാന്‍സര്‍ അത്രയേറെ ഭയപ്പെടാനുള്ളതല്ലെന്നാണ് ഓങ്കോളജി വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ രോഗബാധ മമ്മൂട്ടി എന്ന മഹാനടന്റെ കരിയറിനെയും സിനിമയെയും ബാധിക്കുമോ എന്നതിലാണ് പരത്തെ ആശങ്കയുളവാക്കുന്നത്.


മമ്മൂട്ടി ഇപ്പോള്‍ ചെന്നൈയിലെ വസതിയിലാണുള്ളത്. ഇവിടെനിന്നു ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ നിത്യവും പോയി മടങ്ങത്തക്കവിധമാണു ചികിത്സ ക്രമീകരിച്ചിരിക്കുന്നത്. റേഷിഡേഷന്‍ ഫലപ്രദമല്ലെന്നു കണ്ടാല്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രസിദ്ധമായ അമേരിക്കയിലെ മയോ ക്ലീനിക്കില്‍ പോയി വിദഗ്ധപരിശോധന നടത്താനും ആലോചനയുള്ളതായി അറിയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സോണിയാ ഗാന്ധിയുമുള്ളവര്‍ ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. ഈ നിലയില്‍ മമ്മൂട്ടിയുടെ ആരോഗ്യനില മുഖ്യമന്ത്രി നേരിട്ട് അന്വേഷിക്കുന്നുമുണ്ട്. തുടക്കഘട്ടത്തില്‍തന്നെ രാഗനിര്‍ണയം നടന്നതിനാല്‍ പ്രാഥമിക ചികിത്സകൊണ്ട് പൂര്‍ണആരോഗ്യവാനായി മമ്മൂട്ടിക്ക് മടങ്ങിയെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തില്‍. എന്നാല്‍ ആറു മാസമായി മമ്മൂട്ടിക്ക് വിശപ്പുകുറവും ഛര്‍ദിയും ക്ഷണവുമുണ്ടായിരുന്നതായാണ് സംസാരം.


ഇതോടെ പരിശോധനകള്‍ നടത്തിയപ്പോള്‍ കുടല്‍ കാന്‍സറിന്റെ നേരിയ തുടക്കമെന്നാണ ഡയഗ്‌നോസ് ചെയ്തത്. കുറച്ചുദിവസങ്ങളായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് അര്‍ബുദം സ്ഥിരീകരിച്ചുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയോ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഇത് സംബന്ധിച്ച് യാതൊരു വിവരങ്ങളും പങ്കുവെച്ചിരുന്നില്ല.


പ്രാഥമിക ചികില്‍സകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നതെന്നും താമസിയാതെ തന്നെ സിനിമയില്‍ സജീവമാകുമെന്നും മമ്മൂട്ടിയുടെ പിആര്‍ ടീം പറയുന്നു. ആരോഗ്യത്തിലെ ഗുരുതരാവസ്ഥയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ആശങ്കകളെല്ലാം അടിസ്ഥാന രഹിതമാണെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങളും അറിയിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (42 minutes ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (1 hour ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (1 hour ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (1 hour ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (2 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (2 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (2 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (3 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (3 hours ago)

ഗാസ ചാരക്കൂമ്പാരം  (3 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (3 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (3 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (4 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (4 hours ago)

Malayali Vartha Recommends