Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും

മമ്മൂട്ടിയുടെ കാന്‍സര്‍: എന്താണ് വസ്തുത..? മുഖ്യമന്ത്രി ഇടപെട്ടു: വിദേശ ചികിത്സയോ..?

18 MARCH 2025 04:50 PM IST
മലയാളി വാര്‍ത്ത

എഴുപത്തി നാലാം വയസിലും സൗന്ദര്യവും യൗവനവും നിലനിറുത്തുന്ന മഹാനടന്‍ മമ്മൂട്ടിക്ക് എങ്ങനെ കാന്‍സര്‍ ബാധിച്ചു എന്നതാണ് എവിടെയും ഉയരുന്ന ചോദ്യം. എണ്ണയില്‍ പൊരിച്ചതും പൊള്ളിച്ചതുതുമൊക്കെ ഒഴിവാക്കി ആവിയില്‍ പുഴുങ്ങിയ ഇലകളും പച്ചക്കറികളുമായി ഷൂട്ടിംഗ് സൈറ്റുകളില്‍ പോയിരുന്നയാളാണ് മമ്മൂട്ടി. ലഹരിയും ഫാസ്റ്റ് ഫുഡുമൊക്കെ ഒഴിവാക്കി ജീവിതത്തില്‍ കര്‍ക്കശതയും കൃത്യതയും പുലര്‍ത്തിയിരുന്ന നടന് കുടലില്‍ അര്‍ബുദം ബാധിച്ചതോടെ ആരാധകര്‍ ഞെട്ടിയിരി്കകുന്നു. എല്ലാവരും ചോദിക്കുകയാണ് മമ്മൂട്ടിക്ക് എങ്ങനെയുണ്ടായി കാന്‍സര്‍ എന്ന്. വന്‍ കുടലില്‍ അര്‍ബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മമ്മൂട്ട് ഉടന്‍ റേഡിയേഷന്‍ ആരംഭിക്കുകയാണ്.

കുറഞ്ഞത് ചികിത്സയ്ക്ക് ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രോഗത്തിന്റെ തീവ്രത എത്രയെന്നും ഏതു തരം ചികിത്സ വേണ്ടിവരു മെന്നും ഉള്‍പ്പെടെ കാര്യങ്ങളാണ് ഇപ്പോള്‍ വിദഗ്ധ സംഘത്തിന്റെ പരിഗണനയിലുള്ളത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയെങ്കിലും ഒന്നര മാസം മുന്‍പു തന്നെ വിദഗ്ധപരിശോധനയില്‍ മമ്മൂട്ടിക്ക് അര്‍ബുദബാധയുടെ തുടക്കമാണെന്ന നിരീക്ഷണങ്ങള്‍ ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്നു.

ആരാധകര്‍ക്കിടെ പ്രചരിക്കുന്നതുപോലെ യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് അദ്ദേഹത്തെ പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയ മെഡിക്കല്‍ വിദഗ്ധര്‍ വ്യക്തമാക്കുമ്പോഴും രോഗത്തിന് എത്രയുണ്ട് തീവ്രതയെന്നതാണ് ഏവരുടെയും ആശങ്ക. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുത്താണ് മമ്മൂട്ടിയുടെ അടിയന്തിര ചികിത്സ. 16 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു മുഴുനീള സിനിമ കൂടിയാണിത്. വിവിധയിടങ്ങളിലായി ചിത്രീകരിക്കേണ്ട ഈ സിനിമയുടെ ഷൂട്ടിംഗ് തല്‍ക്കാലം നിറുത്തിവച്ചിരിക്കുകയാണ്.


റേഡിയേഷന്‍ കഴിഞ്ഞാല്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെങ്കിലും മാസങ്ങളോളം വിശ്രമം വേണ്ടിവരുമെന്നാണ് പൊതുവായ വിലയിരുത്തല്‍. കീമോ ഉള്‍പ്പെടെ തുടര്‍ ചികിത്സ ആവശ്യമായി വന്നാല്‍ മമ്മൂട്ടി തല്‍ക്കാലം സിനിമയില്‍ നിന്നുതന്നെ വിട്ടുനില്‍ക്കുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. അവശ്യസാഹചര്യത്തില്‍ കുടലില്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ കാര്യങ്ങള്‍ ചെയ്യേണ്ടിവന്നേക്കാം. എന്നാല്‍ കുടലിലെ കാന്‍സര്‍ അത്രയേറെ ഭയപ്പെടാനുള്ളതല്ലെന്നാണ് ഓങ്കോളജി വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ രോഗബാധ മമ്മൂട്ടി എന്ന മഹാനടന്റെ കരിയറിനെയും സിനിമയെയും ബാധിക്കുമോ എന്നതിലാണ് പരത്തെ ആശങ്കയുളവാക്കുന്നത്.


മമ്മൂട്ടി ഇപ്പോള്‍ ചെന്നൈയിലെ വസതിയിലാണുള്ളത്. ഇവിടെനിന്നു ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ നിത്യവും പോയി മടങ്ങത്തക്കവിധമാണു ചികിത്സ ക്രമീകരിച്ചിരിക്കുന്നത്. റേഷിഡേഷന്‍ ഫലപ്രദമല്ലെന്നു കണ്ടാല്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രസിദ്ധമായ അമേരിക്കയിലെ മയോ ക്ലീനിക്കില്‍ പോയി വിദഗ്ധപരിശോധന നടത്താനും ആലോചനയുള്ളതായി അറിയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സോണിയാ ഗാന്ധിയുമുള്ളവര്‍ ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. ഈ നിലയില്‍ മമ്മൂട്ടിയുടെ ആരോഗ്യനില മുഖ്യമന്ത്രി നേരിട്ട് അന്വേഷിക്കുന്നുമുണ്ട്. തുടക്കഘട്ടത്തില്‍തന്നെ രാഗനിര്‍ണയം നടന്നതിനാല്‍ പ്രാഥമിക ചികിത്സകൊണ്ട് പൂര്‍ണആരോഗ്യവാനായി മമ്മൂട്ടിക്ക് മടങ്ങിയെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തില്‍. എന്നാല്‍ ആറു മാസമായി മമ്മൂട്ടിക്ക് വിശപ്പുകുറവും ഛര്‍ദിയും ക്ഷണവുമുണ്ടായിരുന്നതായാണ് സംസാരം.


ഇതോടെ പരിശോധനകള്‍ നടത്തിയപ്പോള്‍ കുടല്‍ കാന്‍സറിന്റെ നേരിയ തുടക്കമെന്നാണ ഡയഗ്‌നോസ് ചെയ്തത്. കുറച്ചുദിവസങ്ങളായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് അര്‍ബുദം സ്ഥിരീകരിച്ചുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയോ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഇത് സംബന്ധിച്ച് യാതൊരു വിവരങ്ങളും പങ്കുവെച്ചിരുന്നില്ല.


പ്രാഥമിക ചികില്‍സകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നതെന്നും താമസിയാതെ തന്നെ സിനിമയില്‍ സജീവമാകുമെന്നും മമ്മൂട്ടിയുടെ പിആര്‍ ടീം പറയുന്നു. ആരോഗ്യത്തിലെ ഗുരുതരാവസ്ഥയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ആശങ്കകളെല്ലാം അടിസ്ഥാന രഹിതമാണെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങളും അറിയിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസിലെത്തി  (24 minutes ago)

രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ്  (1 hour ago)

എംഎൽഎ ഓഫിസിൽ വിവരം ലഭിച്ചത് 15 മിനിറ്റ് മുൻപ്..സുരക്ഷ ഒരുക്കി. ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂർ എത്തി അവിടെ നിന്ന് പാലക്കാട്ട്...ഒറ്റകുഞ്ഞിങ്ങൾ അറിഞ്ഞില്ല..!  (1 hour ago)

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (1 hour ago)

യു കെയിൽ ശക്തമായ മഴയും കാറ്റും ആഞ്ഞുവീശുന്നു എല്ലാം തകർത്ത് ബ്രാം കൊടുംകാറ്റ് ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് ഓഫിസ്  (1 hour ago)

സഹപ്രവർത്തകയെബലാത്സംഗം ചെയ്തമലയാളി നഴ്സിന്7 വർഷം തടവ്സ്ത്രകൾക്ക് സഹായം ചെയ്യുകയായിരുന്നുവെന്ന് !!  (1 hour ago)

സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

നെറികെട്ട പാകിസ്ഥാൻ !സ്ത്രീകളെയും കുട്ടികളെയും ചാവേറുകളാക്കി !!! ഓലപ്പാമ്പുകാട്ടി ഇന്ത്യയെ വിറപ്പിക്കാൻ അസീം മുനീർ...ചുരുട്ടിക്കൂട്ടി മോദി അഫ്ഗാൻ അതിർത്തിയിൽ സംഭവിക്കുന്നത്  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ച് കെ.കെ.രമ  (2 hours ago)

പോലിസ് കള്ളക്കേസ് എടുത്തതിനെതിരെ പരാതി നല്‍കി പത്തൊന്‍പതുകാരി  (2 hours ago)

അധ്യാപികയെ സ്‌കൂളില്‍ കയറി ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ടു ചെയ്യാനെത്തി  (5 hours ago)

15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്  (5 hours ago)

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം  (5 hours ago)

അതിജീവിതയ്‌ക്കൊപ്പമെന്ന ക്‌ളീഷേ ഡയലോഗിന് നില്‍ക്കുന്നില്ല; ഗൂഢാലോചനയുണ്ടെന്ന് ദിലീപിന് തോന്നിയിട്ടുണ്ടെങ്കില്‍ 85 ദിവസം അദ്ദേഹത്തെ ജയിലിലിട്ട നടപടിക്കെതിരെ കേസിന് പോകണമെന്ന് ജോയ് മാത്യു  (6 hours ago)

Malayali Vartha Recommends