പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.. പതിനഞ്ചുകാരിയെ മാസങ്ങളോളം ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു.. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു..

വീണ്ടും ക്രൂരത . അസമിലെ ബിശ്വനാഥ് ജില്ലയിൽ പതിനഞ്ചുകാരിയെ മാസങ്ങളോളം ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് അതിക്രൂരമായ പീഡനങ്ങളിൽ നിന്ന് പെൺകുട്ടിയെ പോലീസ് രക്ഷപ്പെടുത്തിയത്. ബിശ്വനാഥ് ചാരിലാലി പോലീസ് സ്റ്റേഷൻ പരിധിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം നാട്ടുകാർ തടഞ്ഞുവെച്ചതോടെയാണ് മാസങ്ങളായി പെൺകുട്ടി അനുഭവിച്ച നരകയാതന പുറംലോകമറിഞ്ഞത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. വാഹനത്തിനുള്ളിൽ അർദ്ധനഗ്നയായ നിലയിലാണ് പെൺകുട്ടിയെയും പ്രതികളെയും കണ്ടെത്തിയതെന്ന് ബിശ്വനാഥ് അഡീഷണൽ പോലീസ് സൂപ്രണ്ട് (എ.എസ്.പി) ദീപ്തി മാലി മാധ്യമങ്ങളോട് പറഞ്ഞു. മാസങ്ങൾക്ക് മുൻപാണ് ക്രൂരതയുടെ തുടക്കമെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി വഴിയിൽ വെച്ച് രണ്ട് പേർ ചേർന്ന് പെൺകുട്ടിക്ക് ഭക്ഷണം നൽകുകയും തുടർന്ന് കാറിൽ കയറ്റുകയുമായിരുന്നു.
കാറിനുള്ളിലുണ്ടായിരുന്ന രണ്ടു മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ അന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പിന്നീട് പ്രതികൾ ഇത് പതിവാക്കുകയായിരുന്നു. ഓടുന്ന കാറിൽ വെച്ച് പലപ്പോഴായി ഇവർ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ തട്ടിക്കൊണ്ടുപോകൽ (വകുപ്പ് 140(3)), കൂട്ടബലാത്സംഗം (വകുപ്പ് 70(2)) എന്നിവയ്ക്ക് പുറമെ കടുത്ത ശിക്ഷ ലഭിക്കാവുന്ന പോക്സോ നിയമത്തിലെ ആറാം വകുപ്പും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മെയ് 30-നാണ് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. തുടർന്ന് ഇവരെ പ്രാദേശിക കോടതിയിൽ ഹാജരാക്കി സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പീഡനത്തിനായി പ്രതികൾ ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരമായ സംഭവത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരെ മുക്തരാകാത്ത പെൺകുട്ടിയുടെ കുടുംബം പ്രതികൾക്ക് മാതൃകാപരമായ കഠിനശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























