'പിള്ളേരിനി മോഡിഫൈ ചെയ്യട്ടേ...'വാക്കു പാലിക്കുകയാണ് വി ഡി സതീശന്‍ സര്‍ക്കാര്‍..വാഹന മോഡിഫിക്കേഷന് അനുമതി നല്‍കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്..

തെരഞ്ഞെടുപ്പു കാലത്ത് പിള്ളേരിനി മോഡിഫൈ ചെയ്യട്ടേ... എന്നു പറഞ്ഞുള്ള വി ഡി സതീശന്റെ റീല്‍ വലിയ തോതിലാണ് വൈറലായത്.ഇപ്പോള്‍ അധികാരത്തില്‍ എത്തിയതോടെ വാക്കു പാലിക്കുകയാണ് വി ഡി സതീശന്‍ സര്‍ക്കാര്‍.വാഹന മോഡിഫിക്കേഷന് അനുമതി നല്‍കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. സ്റ്റിക്കറുകളും ലൈറ്റുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന് എം.വി.ഡി അറിയിച്ചു. സര്‍ക്കാറിന്റെ അഭിപ്രായം അറിഞ്ഞതിന് ശേഷമായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.
വാഹനങ്ങളുടെ നിറം മാറ്റുന്നതിന് പണം അടക്കുകയും പ്രത്യേക അനുമതിയും വാങ്ങുകയും വേണമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. അധിക സ്പീക്കറുകളും ഘടിപ്പിക്കാം. ഇതുസംബന്ധിച്ച് ഗതാഗത കമീഷന്‍ പഠന റിപ്പോര്‍ട്ട് തയാറാക്കി.സീറ്റ് കവര്‍, ഫ്‌ലോര്‍ മാറ്റ്, സ്റ്റീയറിങ് വീല്‍ കവര്‍, ഡാഷ് കാം, റിവേഴ്‌സ് കാം, പാര്‍ക്കിങ് സെന്‍സറുകള്‍, ജി.പി.എസ് ട്രാക്കര്‍, റൂഫ് കാരിയേഴ്‌സ് തുടങ്ങി സണ്‍ ഫിലിംസ് വരെയുള്ളവക്കാണ് മോഡിഫിക്കേഷനുള്ള അനുമതി നല്‍കാന്‍ സാധ്യത പട്ടികയിലുള്ളത്.
18 മോഡിഫിക്കേഷനുകളാണ് അനുമതി ഇല്ലാതെ ചെയ്യാൻ കഴിയുന്നവയായി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്.സ്റ്റിക്കറുകൾ മാന്യമായവയാകണം എന്നും നിർദേശമുണ്ട്. വാഹനത്തിന്റെ നിറം മാറ്റം ഉൾപ്പെടെയുള്ള മോഡിഫിക്കേഷനുകൾക്കാണ് പ്രത്യേക അനുമതി വേണ്ടത്.അനുമതി വേണ്ടാത്ത മോഡിഫിക്കേഷനുകൾ..അധിക സ്പീക്കറുകൾ
ആൻഡ്രോയിഡ് ഇന്റഫോടെയിൻമെന്റ് സിസ്റ്റം
ബോഡി സ്റ്റിക്കറുകൾ
ക്രോം ഗാർണിഷ്
ഡാഷ് കാം
ഡോർ വൈസറുകൾ
ഫ്‌ളോർ മാറ്റുകൾ
ജിപിഎസ് ട്രാക്കർ
ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്
മഡ് ഫ്‌ളാപ്പുകൾ
പാർക്കിങ് സെൻസർ
റിവേഴ്‌സ് ക്യാമറ
റൂഫ് കാരിയറുകൾ
സീറ്റ് കവർ
50 ശതമാനം സുതാര്യമായ സൺ ഫിലിം
സ്റ്റിയറിങ് വീൽ കവർ
ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം
ടോ ഹുക്കുകൾ
ഫീസ് അടച്ച് പ്രത്യേക അനുമതിയോടെ വാഹനങ്ങളുടെ നിറം മാറ്റാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ആർസിയിൽ രേഖപ്പെടുത്തണം. കൂടാതെ എൽപിജി/സിഎൻജി കിറ്റ് വെക്കുന്നത്, ഭിന്നശേഷി സൗഹൃദ വാഹനമാക്കുന്നത്, ഇലക്ട്രിക് ആക്കി മാറ്റുന്നത്, എൻജിൻ മാറ്റുന്നത്, ഷാസി ഫ്രെയിം മാറ്റുന്നത് എന്നിവയും പ്രത്യേക അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളാണ്. ഇവയും ആർസിയിൽ രേഖപ്പെടുത്തണം.
മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് വാഹനപ്രേമികളുടെ ഇടയില്‍ വി.ഡി. സതീശന്റെ പ്രഖ്യാപനം വൈറലായിരുന്നു.
https://www.facebook.com/Malayalivartha

























