Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാലംഗ കമാൻഡോകളുടെ ആക്രമണം.. ലിബിയൻ ഏകാധിപതിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി വെടിയേറ്റ് കൊല്ലപ്പെട്ടു.. ആസൂത്രിതമായ കൊലപാതകം..


കണ്ണീർക്കാഴ്ചയായി... മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പാലക്കാട് മത്സരിച്ചേക്കും..രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണയുണ്ട്..രണ്ട് വ്യത്യസ്ത വോട്ടര്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത്..സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാലും വിജയം ഉറപ്പ്..


മൈ ഫ്രണ്ട് തീരുമാനിച്ചു... വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വാഷിംഗ്ടണിൽ, വ്യാപാര കരാർ ഉടൻ പ്രാബല്യത്തിൽ, മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി, അപ്രതീക്ഷിത ഇടപെടല്‍


  കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ്... അന്വേഷണം കൂടുതല് പേരിലേക്ക്... റിയൽ എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം

25 വര്‍ഷം കൊണ്ട് എന്തു നേടി? പലരും കുത്തി നോവിച്ചപ്പോഴും പതറാതിരുന്നത് അവരുടെ സ്‌നേഹം

24 APRIL 2016 02:09 AM IST
മലയാളി വാര്‍ത്ത.

അഭിനയജീവതത്തിന്റെ 25 ാം വര്‍ഷം പൂര്‍ത്തിയാക്കുന്ന കാവ്യ മാധവന്‍ സ്വയം വിലയിരുത്തുകയാണ്. പലരും കുത്തി നോവിച്ചപ്പോഴും പതറാതിരുന്നത് ആരാധകരുടെ സ്‌നേഹം തന്നെയാണെന്ന് കാവ്യ ഉറച്ച് വിശ്വസിക്കുന്നു. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാവ്യ മനസ് തുറന്നത്.
കുട്ടിക്കാലത്ത് തന്നെ സിനിമയിലേക്ക് വന്നയാളാണ് ഞാന്‍. സിനിമ കരിയര്‍ ആക്കണമെന്നൊന്നും അന്നു ചിന്തിച്ചിരുന്നില്ല. പതിനാലാമത്തെ വയസില്‍ നായികയായി.
പിന്നീട് തുടരെത്തുടരെ സിനിമകള്‍ വന്നു തുടങ്ങി. സിനിമകള്‍ വര്‍ധിച്ചുവരുന്നതിനൊപ്പം ആരാധകരുടെ എണ്ണവും കൂടി വന്നു. അവര്‍ പലതരത്തിലാണ് തങ്ങളുടെ ആരാധന പ്രകടിപ്പിച്ചിരുന്നത്.
അച്ഛനിലൂടെയും അമ്മയിലൂടെയും മാത്രമേ അന്നുമിന്നും ആളുകള്‍ക്ക് എന്നെ സമീപിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എനിക്ക് വരുന്ന കത്തുകള്‍പോലും അവര്‍ വായിച്ച ശേഷമേ എന്റെ കൈയില്‍ തരികയുള്ളായിരുന്നു.
അങ്ങനെ തരുന്ന കത്തുകളില്‍നിന്ന് പ്രണയലേഖനങ്ങള്‍ ഒഴിവാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. അവര്‍ ആ കത്തുകള്‍ കീറിക്കളയുമായിരുന്നു.
പക്ഷേ കീറിക്കളഞ്ഞ കത്തുകള്‍ ഞാന്‍ പെറുക്കിയെടുത്ത് കൂട്ടിച്ചേര്‍ത്ത് വായിക്കാന്‍ ശ്രമിച്ചിരുന്നു എന്നത് മറ്റൊരു സത്യം. സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ കൗതുകം എന്നല്ലാതെ എന്തു പറയാന്‍. ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ ചിരിവരും.
അക്കാലയളവില്‍ കുമളിയില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ ആരാധകനാണെന്നും പറഞ്ഞ് വീട്ടിലേക്ക് സ്ഥിരമായി വിളിക്കുമായിരുന്നു.
ഒരിക്കല്‍ ഞാന്‍ വീട്ടിലുണ്ടായിരുന്ന ദിവസം അയാള്‍ ഫോണ്‍ ചെയ്തു. അമ്മ ഫോണ്‍ എനിക്ക് തന്നു. അപ്പുറത്ത് കനഗംഭീര്യമല്ലാത്ത എന്നാല്‍ തീരെ മൃദുവാകാത്ത ഒരു ശബ്ദം. പതിനെട്ടോ ഇരുപതോ വയസു കാണും. തമിഴിലാണ് മുഴുവന്‍ സംസാരവും.
അമ്മ എന്നാണ് എന്നെ വിളിച്ചത്. പ്രായത്തിന് മൂത്ത ഒരാള്‍ അമ്മ എന്നു വിളിക്കുന്നതിന്റെ ജാള്യം എനിക്കുണ്ട്. എന്നാലും ഞാന്‍ നന്നായിട്ട് തന്നെ അയാളോട് പെരുമാറി.
അമ്മാവേ എനിക്ക് റൊമ്പ ഇഷ്ടം; അമ്മാ ഒടമ്പെല്ലാം നല്ലാ പാക്കണം. ഇന്ന് ഞാന്‍ കോവിലില്‍ പോയി അമ്മാവുക്ക് വേണ്ടി അര്‍ച്ചന പണ്ണിയാച്ച്എന്നിങ്ങനെയുള്ള സംഭാഷണമായിരുന്നു.
പിന്നീട് കൂടെക്കൂടെ എന്നെ വിളിക്കുമായിരുന്നു. അമ്മാ എവളോ നാളാച്ച് ഉങ്ക കുരല്‍ ഒന്നു കേട്ടിട്ട് എന്നും പറഞ്ഞ്.
കുറച്ചുകാലം കടന്നുപോയി.
ഒരു ദിവസം വിളിച്ചപ്പോള്‍ എന്നെ നേരില്‍ കാണണമെന്ന ആവശ്യം ഉന്നയിച്ചു. ഞാന്‍ വീട്ടിലുണ്ടാകാന്‍ സാധ്യതയുള്ള ദിവസമന്വേഷിച്ചു. അങ്ങനെ ഒരു ദിവസം അയാള്‍ ഞങ്ങളുടെ പഴയ വീട്ടിലേക്കു വന്നു.
അച്ഛനും അമ്മയും അയാളെ വീടിനുള്ളിലേക്ക് ക്ഷണിച്ചുവെങ്കിലും ഞാന്‍ ഇവിടെത്തന്നെ നിന്നോളാം, അമ്മാേവ ഒരുതവണ പാത്താല്‍ പോതും എന്നു പറഞ്ഞു. അമ്മ അകത്തുവന്ന് എന്നെ വിളിച്ചു. ഞാന്‍ പുറത്തേയ്ക്ക് വന്നതും അയാള്‍ എന്നെ തൊഴുത് വണങ്ങുംപോലെയൊക്കെ ചെയ്തു.
എനിക്കതിശയമായി ആദ്യമായിട്ടാണ് ഒരാള്‍ എന്നെ തൊഴുത് വണങ്ങുന്നത്. അതിനുള്ള യോഗ്യത എനിക്കുണ്ടോയെന്ന് ഒരുനിമിഷം ഞാന്‍ ചിന്തിച്ചു. ഞാന്‍ അകത്തേയ്ക്ക് ക്ഷണിച്ചുവെങ്കിലും അയാള്‍ അതിന് തയാറായില്ല.
അമ്മാവുടെ ഫോട്ടോ വച്ച് ഞാന്‍ എന്നും ആരാധിക്കും. അമ്മാ എനിക്ക് കടവുകള്‍ മാതിരി. അമ്മാവുടെ ഒരു ചെരിപ്പ് എനിക്ക് തരുമോ; എന്നും എനിക്ക് പൂജിക്കാനാണ്. എന്നു പറഞ്ഞു.
അതുവരെ ചിരിച്ചുകൊണ്ടിരുന്ന ഞാ ന്‍ ശരിക്കും ഞെട്ടി. അയ്യോ ചെരിപ്പൊന്നും തരാന്‍ പറ്റില്ല. അതൊക്കെ മോശമാണ്. എന്നു പറഞ്ഞു.
ഇല്ല അമ്മാ ഒരു ചെരിപ്പ് തന്നാലേ ഞാന്‍ പോകൂ.എന്ന് അയാള്‍ തറപ്പിച്ചു പറഞ്ഞു.
ഇതുകേട്ട് അച്ഛനും അമ്മയും അങ്ങോട്ടു വന്നു. അവര്‍ പറഞ്ഞിട്ടും അയാള്‍ കൂട്ടാക്കിയില്ല.
എനിക്ക് രണ്ടു ചെരുപ്പ് വേണ്ടാ ഒരു ചെരുപ്പെങ്കിലും വേണമെന്ന് ശാഠ്യം പിടിച്ചു.
അത് പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലാത്തതുകൊണ്ട് ഞങ്ങള്‍ തരില്ല എന്നു തറപ്പിച്ചു പറഞ്ഞു. അവസാനം അയാള്‍ കാലില്‍ വീഴാനും കരയാനുമൊക്കെ തുടങ്ങി. ഒടുവില്‍ എന്റെ ഒരു ജോഡി പഴയ ചെരുപ്പവിടെ കിടന്നതുംകൊണ്ട് അയാള്‍ പോയി.
ഇതെന്താ ഇങ്ങനെ എന്നുള്ള ചിന്തയായിരുന്നു എന്റെ മനസില്‍.
പിന്നീടങ്ങോട്ട് വിചിത്രമായി പെരുമാറുന്ന പല ആരാധകരും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.
ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ആരാധന എന്നത് ഒരു വ്യക്തിയുടെ മാത്രം വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കും എന്ന് മനസിലാക്കാന്‍ കഴിയുന്നു. അവര്‍ ഇങ്ങനെ ആയിരിക്കണമെന്ന് നമുക്കൊരിക്കലും വാശിപിടിക്കാന്‍ സാധിക്കുകയില്ല.
എന്റെ സിനിമ കണ്ടിട്ട് എന്നെ ഇഷ്ടമല്ലാത്തവരും ഇഷ്ടമുള്ളവരും ഉണ്ട്. അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്.
പക്ഷേ ഈ ചെരുപ്പ് സംഭവത്തില്‍ എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യമുണ്ട്. നടി അസിന്‍ തോട്ടുങ്കലിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
അതെന്നെ ശരിക്കും ഞെട്ടിച്ചു. എന്റെ അടുത്ത് ചെരുപ്പിനായി വന്നയാളാണോ അസിന്റെ അടുത്തും ചെന്നത്?
സംശയനിവാരണം ചെയ്യാന്‍ ഒരു നിവൃത്തിയുമില്ല. കാരണം ആ ചെരുപ്പ് കൊണ്ടുപോയശേഷം അയാള്‍ എന്നെ വിളിക്കുകയോ പിന്നീട് വീട്ടില്‍ വരികയോ ചെയ്തിട്ടില്ല.
ഇതൊക്കെ പറഞ്ഞാലും ആരാധകരാണ് എന്റെ ഏറ്റവും വലിയ ശക്തി. ഒരു നടിയെന്ന നിലയില്‍ എന്റെ പോസിറ്റീവും നെഗറ്റീവും എല്ലാം കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നത് അവരാണ്.
അവരുടെ ആരോഗ്യപരമായ വിമര്‍ശനമാണ് എന്നെ വളര്‍ത്തിയത്. അതിന് എപ്പോഴും ഞാന്‍ അവരോട് കടപ്പെട്ടിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്ഷരം ആരോഗ്യം നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്; യുവതലമുറയുടെ സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി  (10 minutes ago)

കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നുവെന്ന് ഗതാഗതമന്ത്രി  (22 minutes ago)

ശബരിമല സ്വർണക്കൊള്ള; അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പ്രതിഷേധം; പ്രതിപക്ഷം സഭ വിട്ടിറങ്ങി  (23 minutes ago)

നീ വല്ലാത്തൊരു സാധനമാണല്ലോ ഡീ കൊച്ചേ; വഴക്കാളി; 2017 ൽ രാഹുൽ അയച്ച ചാറ്റുകൾ പുറത്ത്; സ്ത്രീ പീഡനവീരന്മാരാണ് കോൺഗ്രസിന്റെ യുവ മുഖമുദ്ര; ആഞ്ഞടിച്ച് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി  (25 minutes ago)

548 മതപണ്ഡിതരും ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളും സനദ് സ്വീകരിക്കും  (30 minutes ago)

പീപ്പിൾസ് റെസ്റ്റ് ഹൗസുകളിൽ നിന്നും നാല് വർഷം കൊണ്ട് 32 കോടിയുടെ അധിക വരുമാനം ലഭിച്ചു; കേരളം പശ്ചാത്തല വികസനത്തിൻ്റെ ഹബ്ബായി മാറിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്  (37 minutes ago)

പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുക തന്നെ ചെയ്യും; വടി വച്ച് അടിച്ചെന്ന് പറഞ്ഞത് അസംബന്ധമാണ്; നിയമസഭയിൽ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (45 minutes ago)

ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച; ഒരു തൊണ്ടി മുതല്‍ പോലും കണ്ടെടുത്തിട്ടില്ല; ഒരു തെളിവും ശേഖരിക്കുന്നില്ല; മുന്‍ ദേവസ്വം മന്ത്രിയെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെയും രക്ഷിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ ന  (53 minutes ago)

Libya നാലംഗ കമാൻഡോകളുടെ ആക്രമണം  (56 minutes ago)

രാഹുലിനെ വിമർശിക്കാൻ നോക്കി പുറത്തുവിട്ട ചാറ്റിൽ ക്യാനഡക്കാരിയെ പറപ്പിച്ച് നീക്കം...! കോൺഗ്രസിൽ രാഹുലിന് സപ്പോർട്ട്  (1 hour ago)

ഭക്തജനസുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം...  (1 hour ago)

വ്യാപാരത്തിന്റെ തുടക്കത്തിൽ 22 പൈസയുടെ നഷ്ടമാണ്  (2 hours ago)

ബിറ്റ്കോയിൻ വിലയിൽ വൻ ഇടിവ്.  (2 hours ago)

മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

പോസ്റ്റിട്ട് പണി ഇരന്ന് വാങ്ങി പത്മ...!കോൺഗ്രസിൽ രാഹുലിന് മുട്ടൻ സപ്പോർട്ട്...!രാഹുലിനെ 'രക്ഷിച്ചതിന് ലക്ഷ്മി പദ്മയ്ക്ക് നന്ദി'  (2 hours ago)

Malayali Vartha Recommends