ബാബുരാജിന്റെ ഉപദേശത്തിനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ട് ആരാധകർ; കട്ടകലിപ്പിൽ ചെയ്ത ഫെയ്‌സ് ബുക്ക് വീഡിയോയിലൂടെ കിട്ടിയത് എട്ടിന്റെ പണി

ബാബുരാജിന്റെ ഫെയ്‌സ് ബുക്ക് വീഡിയോയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. തനിക്കെതിരെ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ നടൻ ബാബുരാജ് ഫെയ്‌സ് ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. ഒരു യുവാവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നടൻ ബാബുരാജിനെതിരെ സമൂഹമാധ്യങ്ങളിൽ വാർത്തകൾ വന്നതിനെ തുടർന്നാണ് ബാബുരാജ് രംഗത്ത് വന്നത്. തന്നെ വിമർശിച്ചവർക്ക് പരിഹാസ രൂപേണയാണ് ബാബുരാജ് മറുപടി നൽകിയത്.
”ഞാൻ ഈ ലൈവിൽ വരാനുള്ള കാരണം, എന്നെ കുറിച്ചുള്ള ഒരു പോസ്റ്റ് ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട്. ബാബുരാജ് സംശയത്തിന്റെ നിഴലിൽ എന്നൊക്കെ പറഞ്ഞിട്ട്. എനിക്ക് ഇതിന് പിന്നിലുള്ള ബുദ്ധികളോട് പറയാനുള്ളത്, ദയവ് ചെയ്ത് എന്നെ ഈ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്ക്. എത്ര നാളായി നിങ്ങൾ ഇവിടെ മാത്രം നടക്കുന്ന കാര്യങ്ങളിൽ എന്നെ ഒതുക്കി നിർത്തുന്നത്. ഞാൻ ഈ കേരളത്തിന് പുറത്തൊക്കെ യാത്ര ചെയ്യുന്ന ആളല്ലേ. അതുകൊണ്ട് കുറച്ച് കൂടി മാറ്റിയിട്ട് എന്നെ കേന്ദ്രകമ്മിറ്റിയിൽ കൂടി ഉൾപ്പെടുത്ത്.
കേരളത്തിന് പുറത്ത് നടക്കുന്ന പല സംഭവങ്ങളിലും കരിനിഴൽ എന്നൊക്കെ പറഞ്ഞിട്ട്. അപ്പോൾ എനിക്കും കൂടി കേൾക്കാൻ ഒരു സുഖമുണ്ടാകും.” തനിക്കെതിരെ വാർത്തകൾ കൊണ്ടുവരുന്നതിന് പകരം സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കണമെന്നും വാർത്ത ചമയ്ക്കുന്നവർക്കെതിരെ ബാബുരാജ് പറയുന്നു.
നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാ പോകുന്നത്.. എന്തിനാ പോകുന്നത്? എന്നൊക്കെ നോക്ക്. ഇത് ഒരു ഉപദേശമായി മാത്രം കണ്ടാൽ മതി” ഇങ്ങനെ പറഞ്ഞാണ് ബാബുരാജിന്റെ ഫെയ്‌സ് ബുക്ക് ലൈവ് അവസാനിക്കുന്നത്.
എന്നാൽ വീട്ടിലെ സ്ത്രീകളെ കുറിച്ച് മോശമായ പരമാർശം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ താരത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha





















