ഞങ്ങളുടെ മൂന്നു മക്കളിൽ മൂത്തവനാണ്... കൂടുതൽ തെളിവുകൾ ഒന്നുമില്ല, ദൈവത്തിനറിയാം അവൻ ഞങ്ങളുടെ മകനാണെന്ന്; ധനുഷ് മകനാണെന്ന് പറഞ്ഞ് രംഗത്ത് വന്ന വൃദ്ധ ദമ്പതികൾക്ക് വീണ്ടും തിരിച്ചടി

2016 നവംബർ 25ന് മധുര മേലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മധുര മേലൂർ മാളംപട്ടി സ്വദേശികളായ ആർ. കതിരേശൻ (65), കെ. മീനാക്ഷി (53) ദമ്പതികളാണ് ധനുഷ് മകനാണെന്ന അവകാശവാദവുമായി രംഗത്തുവരുകയും ശേഷം കേസ് ഫയൽ ചെയ്യുകയും ചെയ്തു..
മൂന്ന് മക്കളിൽ മൂത്തവനാണ് ധനുഷെന്നും തിരുപ്പത്തൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 11ാം ക്ലാസിൽ പഠിക്കവെ നാടുവിട്ട് ചെന്നൈയിലെത്തുകയായിരുന്നുവെന്നും കുടുംബവുമായി ബന്ധപ്പെടാറില്ലെന്നുമാണ് ഹരജിയിൽ അറിയിച്ചിരുന്നത്. എന്നാൽ, മതിയായ തെളിവുകളില്ലാത്തതിനാൽ കേസ് തള്ളുന്നതായും സംവിധായകനായ കസ്തൂരിരാജയുടെ മകനാണെന്ന ധനുഷിന്റെ വാദം അംഗീകരിക്കുന്നതായും 2017 ഏപ്രിൽ 21ന് പുറപ്പെടുവിച്ച ഹൈകോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ധനുഷ് വ്യാജരേഖകൾ സമർപ്പിച്ചാണ് കോടതിയിൽനിന്ന് അനുകൂലവിധി സമ്പാദിച്ചതെന്ന് പറഞ്ഞാണ് ദമ്പതികൾ വീണ്ടും ഹൈകോടതിയെ സമീപിച്ചത്. ഇതാണ് വെള്ളിയാഴ്ച ജസ്റ്റിസ് രാജമാണിക്കം തള്ളിയത്.
https://www.facebook.com/Malayalivartha
























