പഠിക്കുന്ന കാലത്ത് ഞാന്‍ പ്രണയിച്ചവരൊക്കെ നിഷ്‌കരുണം എന്നെ തള്ളികളഞ്ഞിട്ടുണ്ട്; ഒരു പെൺകുട്ടി ആദ്യമായാണ് എന്നോട് വന്ന് പ്രണയം പറഞ്ഞത്: വിവാഹത്തിന് അവളുടെ വീട്ടുകാർ എതിർത്തപ്പോൾ സൂര്യ കാരണമാണ് എന്റെ വിവാഹം നടന്നത്- ജഗന്‍
അയന്‍ എന്ന ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം ചിട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടന്‍ ജഗന്‍ തെന്നിന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധയനായത്. കണ്ട നാള്‍ മുതല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും വഴിത്തിരിവായത് അയന്‍ തന്നെയാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സൂര്യ വഴിത്തിരിവായിട്ടുണ്ടെന്ന് പറയുകയാണ് ജഗന്‍. ഒരു അഭിമുഖത്തിനിടെയാണ് സൂര്യയും കുടുംബവുമായുളള അടുത്ത ബന്ധത്തെക്കുറിച്ച് ജഗന്‍ പറഞ്ഞത്.
"സൂര്യ കാരണമാണ് എന്റെ വിവാഹം നല്ല രീതിയില്‍ നടന്നത്. ഞാനും എന്റെ ഭാര്യ വനമതിയും സുഹൃത്തുക്കളായിരുന്നു. അവളാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞത്. ജീവിതത്തിൽ ആദ്യമായാണ് ഒരു പെണ്‍കുട്ടി ഇങ്ങോട്ട് വന്ന് ഇഷ്ടം പറയുന്നത്. പഠിക്കുന്ന കാലത്ത് ഞാന്‍ പ്രണയിച്ചവരൊക്കെ നിഷ്‌കരുണം എന്നെ തള്ളികളഞ്ഞിട്ടുണ്ട്. വനമതി ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടി. പിന്നീട് പ്രണയം വളര്‍ന്നു.
പക്ഷേ വിവാഹത്തിന് അവളുടെ വീട്ടുകാര്‍ എതിര്‍ത്തു. ഇറങ്ങി വരാന്‍ തയ്യാറാണോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ സമ്മതിച്ചു. ഒരു ദിവസം സൂര്യയുമായി സംസാരിച്ചിരുന്നപ്പോള്‍ ഇക്കാര്യം പറഞ്ഞു. ആരു വന്നില്ലെങ്കിലും എന്റെ കല്ല്യാണത്തിന് വരുമോ എന്ന് ചോദിച്ചു. വരാം, പക്ഷേ അച്ഛനെയും അമ്മയെയും വേദനിപ്പിച്ച് അവളോട് വീട്ടില്‍ നിന്നിറങ്ങി വരാന്‍ പറയരുത്. ആദ്യം നമ്മുക്ക് സംസാരിച്ച് ശരിയാക്കാന്‍ നോക്കാം.
അങ്ങനെ സൂര്യ പോയി അച്ഛന്‍ ശിവകുമാര്‍ അങ്കിളിനോട് കാര്യം പറഞ്ഞു. നീ ഇഷ്ടമാണെന്ന് പറയുന്ന കുട്ടിക്ക് നിന്നെ ഇഷ്ടമാണോ? എന്ന് മാത്രമേ അദ്ദേഹം ചോദിച്ചുള്ളൂ. അങ്ങനെ അങ്കിള്‍ അവിടെ പോയി സംസാരിച്ചു. ഇരുകുടുംബങ്ങളുടെയും ആശിര്‍വാദത്തോടെ എന്റെ വിവാഹം നടത്തിയത് സൂര്യയുടെ കുടുംബമാണ്, ജഗന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha