നടിയുടെ ജീവനെടുത്തത് എക്സ് വീഡിയോസ്? പോണ്‍ സിനിമാ കുറ്റകൃത്യങ്ങളെ തുറന്നുകാട്ടുന്ന ചിത്രത്തിൽ അഭിനയിച്ച താരത്തിന് നേരിടേണ്ടിവന്നത് കടുത്ത അവഗണനയും പരിഹാസവും: നടിയുടെ ആത്മഹത്യയിൽ ദുരൂഹത നിറയുന്നു...
പ്രശസ്‌ത തമിഴ് സീരിയല്‍ നടി റിയ മിക്ക ആത്മഹത്യയിൽ ദുരൂഹതയേറുന്നു. നടിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സമീപകാലത്ത് നടി അഭിനയിച്ച സിനിമ പരാജയപ്പെട്ടതിന്റെ നിരാശയാണെന്ന് പ്രചരണം. സജോ സുന്ദര്‍ സംവിധാനം ചെയ്ത എക്‌സ് വീഡിയോസ് എന്ന സിനിമയില്‍ റിയാമിക്ക അഭിനയിച്ചിട്ടുണ്ട്. പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന കുറ്റകൃത്യങ്ങളെ തുറന്നുകാട്ടുന്ന തമിഴ് ചിത്രമായിരുന്നു എക്‌സ് വീഡിയോസ്.
സിനിമയിലെ തന്റെ വേഷം ശ്രദ്ധിക്കപ്പെടാത്തതിന്റെ ദുഃഖമാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന തരത്തിലുള്ള പ്രചരണം ശക്തമാണ്. എന്നാല്‍ അതിനെതിരേ ചിത്രത്തിന്റെ സംവിധായകന്‍ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ റിയാമിക്ക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്നും സജോ സുന്ദര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
എക്‌സ് വീഡിയോസില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് റിയാമിക്ക വല്ലാതെ പരിഹസിക്കപ്പെട്ടുവെന്നും അതിന്റെ ദുഃഖം ആത്മഹത്യയിലേക്ക് നയിച്ചുവെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണമുണ്ട്. ജൂണിലാണ് ചിത്രം ഇറങ്ങിയത്. വളരെ കുറച്ച് പേര്‍ മാത്രമേ സിനിമ കണ്ടിട്ടുള്ളൂ.
എക്‌സ് വീഡിയോസില്‍ അഭിനയിക്കുന്ന സമയത്ത് റിയാമിക്ക വളരെ സന്തോഷവതിയായിരുന്നു. ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. എക്‌സ് വീഡിയോസിന് ശേഷം റിയാമിക്കയ്ക്ക് സിനിമയില്‍ ധാരാളം അവസരങ്ങള്‍ കിട്ടി.
അവരുടെ മരണത്തിന്റെ ആഘാതത്തിലാണ് ഞങ്ങള്‍. എക്‌സ് വീഡിയോസിന്റെ അണിയറ പ്രവര്‍ത്തകര്‍ അവരുടെ വീട്ടിലെത്തുകയും ബന്ധുക്കളെ കാണുകയും ചെയ്തു. ഈ വിഷയത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ബുധനാഴ്ച്ച സഹാദരന്റെ ഫ്ലാറ്റില്‍ നിന്നാണ് റിയമിക്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ നാലു മാസമായി സഹോദരനോടൊപ്പമാണ് നടി വളസക്കരത്ത് ശ്രീദേവി അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് സഹോദരന്‍ പറയുന്നത് ഇങ്ങനെ: ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് അതീവ ദുഃഖിതയായിട്ടാണ് റിയ ചൊവ്വാഴ്ച വീട്ടില്‍ മടങ്ങി എത്തിയത്. എന്തോ ഒരു സങ്കടം നടിയെ അലട്ടിയിരുന്നു.
തൊട്ടടുത്ത ദിവസം രാവിലെ (ബുധനാഴ്ച ) റിയയുടെ ആണ്‍ സുഹൃത്ത് ദിനേഷ് ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നടിയുടെ പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ഇയാള്‍ അപ്പാര്‍ട്ട്മെന്റില്‍ എത്തുകയായിരുന്നു. മുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു. അപ്പോഴാണ് സീലിങ്ങില്‍ തൂങ്ങിയ നില്‍ക്കുന്ന നിലയില്‍ താരത്തിനെ കണ്ടത്.
അതേസമയം കാമുകന്‍ ദിനേശ് ഇടയ്ക്ക് ഈ ഫ്‌ളാറ്റിലേക്ക് വന്നിരുന്നതായും ഇരുവരും തമ്മില്‍ വഴക്കുണ്ടായതുമായാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ദിസേിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റിയാമികയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് കാമുകനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുക്കുക ആയിരുന്നു. എന്നാല്‍ മരണം സംഭവിക്കുമ്പോൾ താന്‍ വീട്ടില്‍ ഇല്ലായിരുന്നെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.
https://www.facebook.com/Malayalivartha