കാവ്യയും നീഷ്‌മയും പറഞ്ഞാൽ ജിജിൻ എന്തും ചെയ്യും..! മൂന്നെണ്ണവും ലഹരി അടിച്ച് കിളിപാറിയ നിലയിൽ 1 കോടി രൂപ കീർത്തനയുടെ അകൗണ്ടിൽ..!!

വടകര എം.ഡി.എം.എ കേസില്‍ അറസ്റ്റിലായ മൂന്നാമത്തെ അധ്യാപികയെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പേരാമ്പ്ര ബി.ആര്‍.സിയിലെ അധ്യാപികയും ആവള കുട്ടോത്ത് സ്വദേശിനിയുമായ വലിയപറമ്പില്‍ വി.പി. നീഷ്മയെയാണ് (30) സര്‍വീസില്‍ നിന്ന് അടിയന്തരമായി പിരിച്ചുവിട്ടത്. സര്‍വശിക്ഷാ അഭിയാന്‍ അധികൃതരാണ് ലഹരി കേസില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍ നീഷ്മയെ പുറത്താക്കിക്കൊണ്ട് ഔദ്യോഗികമായി ഉത്തരവിറക്കിയത്.
ഇതോടെ, ലഹരിവില്പനയില്‍ പങ്കാളികളായ പേരാമ്പ്ര ബി.ആര്‍.സിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപിക കീര്‍ത്തന, ചെറുവാളൂര്‍ സ്‌കൂളിലെ അധ്യാപിക കാവ്യ എന്നിവര്‍ക്ക് പുറമെ മൂന്നാമത്തെ അധ്യാപികയായ നീഷ്മയെയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. അതിനിടെ, കേസില്‍ നിര്‍ണ്ണായകമായ മറ്റൊരു വിവരവും പുറത്തുവന്നു. അറസ്റ്റിലായ അധ്യാപികമാരും പ്രധാന ലഹരി ശൃംഖലയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഇരിട്ടി സ്വദേശിയായ യുവാവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഫുഡ് ഡെലിവറി ബോയായി ജോലി ചെയ്തുവരുന്ന ജിജിന്‍ കുര്യാക്കോസ് എന്നയാളാണ് പിടിയിലായത്.
കസ്റ്റഡിയിലുള്ള ജിജിന്‍ കുര്യാക്കോസിനെ പോലീസ് സംഘം നിലവില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കച്ചവടക്കാരും വാങ്ങലുകാരും തമ്മില്‍ ലഹരിമരുന്ന് കൈമാറുന്നതിലും സാമ്പത്തിക കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഇയാള്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നതായാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന പരിശോധനകളില്‍ നിന്നും ഏകദേശം ഒരു കോടിയിലധികം രൂപയുടെ ലഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വമ്പന്‍ കണ്ണികളുള്ള അന്തര്‍സംസ്ഥാന ലഹരി ശൃംഖലയിലേക്കാണ് അന്വേഷണം നീളുന്നത്.
ജനങ്ങളുടെ മുന്നില്‍ സ്‌കൂളുകളിലും പൊതുവേദികളിലും ലഹരിവിരുദ്ധ ക്യാമ്പെയ്‌നുകളുടെ ഭാഗമായി നിന്നവരായിരുന്നു ഇത്തരത്തില്‍ ക്രൂരമായ ലഹരി മാഫിയയുടെ ഭാഗമായി മാറിയതെന്ന വിവരം നാട്ടുകാരെയും രക്ഷിതാക്കളെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ കീര്‍ത്തനയുടെയും കാവ്യയുടെയും മൊഴികളുടെയും സാമ്പത്തിക ഇടപാടുകളുടെയും അടിസ്ഥാനത്തിലാണ് നീഷ്മയ്ക്ക് ലഹരി സംഘവുമായി വ്യക്തമായ ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ദിവസങ്ങളോളം നിരീക്ഷണത്തിലാക്കിയ ശേഷം രാവിലെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയാണ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം നീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























