ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്
മധ്യപൂര്‍വേഷ്യന്‍ യുദ്ധക്കളത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഏതാനും നാളുകളായി നിലനിന്നിരുന്ന താല്കാലിക ശാന്തതയ്ക്ക് വിരാമമിട്ട് അമേരിക്കയും ഇറാന്നും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ വീണ്ടും രൂക്ഷമായി. സൗദി അറേബ്യ ആദ്യമായി പരസ്യമായി അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന് ഇറാഖിലെ ഇറാന്‍ അനുകൂല സായുധ ഗ്രൂപ്പുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ പ്രതിസന്ധി തികച്ചും സങ്കീര്‍ണ്ണവും അപകടകരവുമായ പുതിയൊരു തലത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.
അമേരിക്കന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് ഇറാഖില്‍ സംയുക്ത ആക്രമണം നടത്തിയ വിവരം സൗദി അറേബ്യ പരസ്യമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ യു.എസ്-ഇറാന്‍ യുദ്ധം ആരംഭിച്ചതിനുശേഷം സൗദി അറേബ്യ ഒരു സൈനിക നീക്കത്തില്‍ അമേരിക്കയ്‌ക്കൊപ്പം നേരിട്ട് പങ്കാളിയാകുന്നത് ഇതാദ്യമായാണ്. ഇറാഖ് അതിര്‍ത്തിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന സുരക്ഷാ ഭീഷണികളും സ്വന്തം ഊര്‍ജ്ജ നിക്ഷേപങ്ങള്‍ക്ക് നേരെയുണ്ടാകുന്ന കടന്നാക്രമണങ്ങളും ഭയന്നാണ് പ്രബല അറബ് രാജ്യമായ സൗദി പ്രതിരോധ നീക്കത്തിലേക്ക് കടന്നിരിക്കുന്നത്.
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ സൗദിയുടെ കിഴക്കന്‍ മേഖലയിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കും അമേരിക്കന്‍ സൈനിക സ്ഥാപനങ്ങള്‍ക്കും നേരെ ഇറാന്‍ പിന്തുണയുള്ള സംഘടനകള്‍ മുപ്പതിലധികം ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് വടക്കന്‍ ഇറാഖിലെ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സിന്റെ (പി.എം.എഫ്) താവളങ്ങളില്‍ അമേരിക്കയും സൗദിയും ചേര്‍ന്ന് കടുത്ത വ്യോമാക്രമണം അഴിച്ചുവിട്ടത്. സൈനിക താവളങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളും തകര്‍ത്ത ആക്രമണത്തില്‍ ഇരുപതോളം ഷിയാ സൈനികര്‍ കൊല്ലപ്പെട്ടു.
തങ്ങള്‍ക്ക് നേരെ നടക്കുന്ന അധിനിവേശങ്ങള്‍ക്കെതിരെ ആത്മരക്ഷാര്‍ത്ഥം തിരിച്ചടിക്കാന്‍ രാജ്യത്തിന് അവകാശമുണ്ടെന്ന് സൗദി അറേബ്യന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. മേഖലയില്‍ സംഘര്‍ഷം വ്യാപിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സൗദി, എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള ഏത് തരത്തിലുള്ള കടന്നുകയറ്റത്തെയും കടുത്ത രീതിയില്‍ തന്നെ പ്രതിരോധിക്കുമെന്നും നയം വ്യക്തമാക്കി.
അതിനിടെ, ജോര്‍ദാനില്‍ അമേരിക്കന്‍ സൈനികരുടെ വാസസ്ഥലങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ അപ്രതീക്ഷിത മിസൈല്‍ ആക്രമണം നടത്തി. ഇറാന്‍ വിപ്ലവകാരി ഗാര്‍ഡ് (ഐ.ആര്‍.ജി.സി) തൊടുത്തുവിട്ട പല തരം ബാലിസ്റ്റിക് മിസൈലുകള്‍ യു.എസ് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞു. ഇതോടെ യുദ്ധത്തിന് താല്കാലിക വിരാമം നല്‍കിയെന്ന അമേരിക്കയുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയും മേഖലയില്‍ ഭീതി പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























