Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വരികളുടെ അർഥം പോലും അറിയാതെ മലയാളികൾ പാടി നടക്കുന്ന പാട്ട് ...കുക്കൂ കുക്കൂ... 'അവ വെറും വരികളല്ല, എൻജോയ് എൻജാമിയെക്കുറിച്ച് റാപ്പർ അറിവ്

25 MARCH 2021 02:40 PM IST
മലയാളി വാര്‍ത്ത

‘എൻജോയ് എൻജാമി’ എന്ന പാട്ട് പുറത്തിറങ്ങി ഒരാഴ്ചയ്ക്കകം കോടിക്കണക്കിനു ഹൃദയങ്ങളിലേയ്ക്കാണ് കുക്കൂ കുക്കൂ കൂകി വിളിച്ച് പാട്ട് കയറിക്കൂടിയത്. എൻജോയ് എന്നു പറഞ്ഞാൽ ആസ്വദിക്കുക, ആഘോഷിക്കുക.


എൻജോയ് എന്ന വാക്കിനോടു സാമ്യമുള്ള ‘എൻ ജായ്’ എന്ന വാക്ക് ഉണ്ട് തമിഴിൽ. അതിന് എൻ തായ് അഥവാ എന്റെ അമ്മ എന്നാണ് അർഥം വരുന്നത്. ‘എൻ ചാമി’ എന്ന വാക്കിന്റെ അർഥം എന്റെ ദൈവം എന്നാണ്. യഥാർഥത്തിൽ എന്റെ അമ്മയാണ് എന്റെ ദൈവം എന്ന ആശയമാണ് പാട്ടിലൂടെ പറഞ്ഞുവയ്ക്കുന്നത്.


അതിനു കാരണവുമുണ്ട്. ആദ്യ കാലത്തൊക്കെ സ്ത്രീകൾക്കായിരുന്നു സമൂഹത്തിൽ മൂല്യം കൂടുതൽ. കുടുംബത്തിലെ പ്രധാന സ്ഥാനം അമ്മയ്ക്കായിരുന്നു. പക്ഷേ പിന്നീട് ജാതിമത വ്യവസ്ഥകള്‍ വന്നതോടെ അത് പുരുഷാധിപത്യത്തിലേയ്ക്കു നീങ്ങി.


തുടർന്ന് സമൂഹം സ്ത്രീകളെ ദുർബലരായി കണക്കാക്കാൻ തുടങ്ങി. സ്ത്രീകേന്ദ്രീകൃത സമൂഹത്തിൽ നിന്നും മാറുമ്പോൾ തന്നെ മനുഷ്യരുടെ മൂല്യം കുറയുന്നു എന്നു വേണം കരുതാന്‍. പാട്ടിന്റെ പേരു പോലും അമ്മയെ ദൈവമായി കണക്കാക്കുന്നു എന്നതാണെന്ന് റാപ്പർ അറിവ് പറയുന്നു.


റാപ്പർ അറിവും ധീയും ചേർന്നാണ് പാട്ട് പാടിയത്. ‘ഒരു സ്വതന്ത്ര കലാകാരന്‍ എന്ന നിലയിൽ ഈ പാട്ട് ജീവിതത്തിലെ ഒരു പുതിയ തുടക്കമാകും എന്ന ധാരണയുണ്ടായിരുന്നു. തമിഴ്നാട്ടിലെ വിവിധ നഗരങ്ങളിൽ വളരെ കഴിവുറ്റ ഒരുപാട് കലാകാരന്മാർ ഉണ്ട്. അവർ എല്ലാവരും തങ്ങളുടെ കഴിവിന്റെ പരമാവധി പരിശ്രമിച്ച് ഓരോ കലാസൃഷ്ടികർ പുറത്തിറക്കാറുണ്ട്.


പക്ഷേ അവർക്കു വേണ്ടത്ര അംഗീകാരങ്ങൾ ലഭിക്കാറില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി എന്റെ ജീവിതവേരുകളെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഞാൻ. ഈ പാട്ട് യഥാർഥത്തിൽ എന്റെ പൂർവികർക്കായുള്ള ആദരവാണ്.


എന്റെ തായ് വേരുകളെക്കുറിച്ചുള്ള വിവരണമാണ്. മുത്തശ്ശി വള്ളിയമ്മ പറഞ്ഞു തന്ന കഥകളും അനുഭവങ്ങളുമാണ് പാട്ടിന്റെ ആധാരം. തേയിലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു മുത്തശ്ശി. അന്നത്തെ തൊഴിലാളി സമൂഹം നേരിട്ട പ്രതിസന്ധികളെക്കുറിച്ചു പാട്ടിലൂടെ തുറന്നുപറയാന്‍ ആണ് ഒരു കലാകാരൻ എന്ന നിലയിൽ ഞാൻ ശ്രമിച്ചത്.


യഥാർഥത്തിൽ ആ കർഷകരെക്കുറിച്ചാണു നാം സംസാരിക്കേണ്ടത്. അവർ ഒരു ജീവിതകാലം മുഴുവൻ മണ്ണിൽ പണിയെടുക്കുന്നു. അവരാണ് ഈ ലോകം നമുക്കു സമ്മാനിച്ചത്. ഏതു രാജ്യത്തു പോയാലും ഏതു സംസ്കാരത്തിൽ ജീവിച്ചാലും നമുക്കൊരു ലോകം സമ്മാനിച്ചത് പൂർവികരാണ് എന്ന യാഥാർഥ്യം എല്ലാവരും മനസ്സിലാക്കണം.


എന്റെ പൂർവികരോടുള്ള സ്നേഹവും ആദരവും കൊണ്ടാണ് ഞാൻ ഇത്തരത്തിൽ ഒരു പാട്ടൊരുക്കിയത്’, അറിവ് പറഞ്ഞു. ഈ വിജയം പ്രതീക്ഷിച്ചിരുന്നു എന്നും തുറന്നു പറയുകയാണ് അറിവ് ഇപ്പോൾ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അറിവ് പാട്ടു വിശേഷം പങ്കുവച്ചത്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends