ഗര്‍ഭാശയ മുഴ
പ്രത്യുല്‍പ്പാദനക്ഷമമായ കാലങ്ങളില്‍ സ്ത്രീകളില്‍ വളരെ സാധാരണയായി കാണുന്ന പ്രശ്നമാണ് ഫൈബ്രോയ്ഡുകള്‍ എന്നറിയപ്പെടുന്ന ഗര്‍ഭാശയമുഴകള്‍. പലപ്പോഴും അത്യധികം ആശങ്കയ്ക്കും ഭയപ്പാടിനും ഇവ കാരണമാകാറുണ്ട്.അപകടകാരിയല്ലാത്ത ഒരു രോഗാവസ്ഥയാണ് .
സ്‌ത്രീകളിൽ ഗർഭാശയ മുഴ വർധിച്ചുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണരീതിയുടെയും ജീവിതശൈലിയുടെയും തകരാർ ഗർഭാശയമുഴയുടെ വർധനവിന് കാരണമായിട്ടുണ്ട്.
ഗര്‍ഭാശയമുഴകള്‍ പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാകാം. അടിയ്ക്കടി ഗര്‍ഭം അലസാനും അവ കാരണമാകാം. ഗര്‍ഭസമയത്ത് അവയിലെ രക്തചംക്രമണത്തില്‍ വ്യത്യാസം ഉണ്ടാകുന്നതുമൂലം കഠിനമായ വയറുവേദന അനുഭവപ്പെടാം. പ്രസവസമയത്ത് അമിതരക്തസ്രാവം ഉണ്ടാകാനും ഇവ കാരണമാകാം.
സാധാരണഗതിയില്‍ ഗൈനക്കോളജിസ്റ്റിന്റെ പരിശോധനയില്‍ പലപ്പോഴും രോഗനിര്‍ണയം സാധ്യമാകും. എന്നിരുന്നാലും ഓവറിയിലെ ട്യൂമര്‍, അഡീനൊമിയോസിസ് (adenomyosis) എന്നീ അവസ്ഥകളില്‍നിന്ന് വേര്‍തിരിച്ചറിയാനും, മുഴകളുടെ എണ്ണം, വലുപ്പം,സ്ഥാനം എന്നിവ നിര്‍ണയിക്കാനും അള്‍ട്രാസൌണ്ട് സ്കാനിങ് സഹായിക്കും.ഗർഭാശയ മുഴയ്‌ക്ക് പരമ്പരാഗതമായി ചെയ്‌തുപോരുന്ന ചികിത്സാ രീതി ശസ്‌ത്രക്രിയയാണ്. എന്നാൽ ആധുനിക വൈദ്യശാസ്‌ത്ര രംഗത്തെ നൂതന ചികിത്സാരീതികൾ ശസ്‌ത്രക്രിയ കൂടാതെ മുഴ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്.ശസ്‌ത്രക്രിയയെക്കാൾ ലളിതവും സുരക്ഷിതവുമാണ് ഈ രീതികൾ. ഇത്തരം രീതികളിൽ പ്രധാനപെട്ടതാണ് യുട്ടറൈൻ ഫൈബ്രോയ്‌ഡ് എംബോളൈസേഷൻ അഥവാ യു.എഫ്.ഇ. ഗർഭാശയ മുഴകളിലേക്ക് രക്‌തം കൊണ്ടുവരുന്ന ധമനികളെ തടസപെടുത്തി ക്രമേണ അവയെ ശോഷിപ്പിക്കുക എന്നതാണ് ഇതിന്റ രീതി.
വളരെ ചുരുക്കം പേരിൽ മുഴകൾ സങ്കോചിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇവർക്ക് ഈ രീതി പാടില്ല. മറിച്ച് ശസ്‌ത്രക്രിയതന്നെ വേണ്ടിവരും. ഗർഭിണികൾക്കും ഗർഭാശയാർബുദമുള്ളവർക്കും ഈ ചികിത്സാരീതി അഭികാമ്യമല്ല.
https://www.facebook.com/Malayalivartha