തിമിര ശസ്ത്രക്രിയ വേദനയില്ലാതെ
പ്രായമായവരിലാണ് തിമിരം കൂടുതലായി കണ്ടുവരുന്നത്. ചിലപ്പോഴൊക്കെ ജന്മനാതന്നെ ചിലരില്‍ തിമിരം കടന്നു കൂടാറുണ്ട്. കാഴ്‌ചക്കുറവാണ് ഇതിന്റെ പ്രനാന ലക്ഷണം. എന്നാല്‍ ഇന്ന് തിമിരത്തിന് പ്രതിവിധിയായി ശസ്‌ത്രക്രിയ ഉണ്ട്. പരമ്പരാഗത ശൈലിയില്‍ നിന്നും മാറി ആധുനിക രീതിയിലും, വേദനയില്ലാത്തതുമായ ശസ്‌ത്രക്രിയകള്‍ ഇന്ന് ലഭ്യമാണ്.
കണ്ണിന്റെ ലെന്‍സ് വെളിച്ചത്തെ ഒട്ടും സ്വീകരിക്കാതെ വരുമ്പോള്‍ ഇത് പൂര്‍ണ്ണമായ അന്ധതയ്‌ക്ക് ഇടയാക്കുന്നു. മരുന്നുകള്‍ കൊണ്ട് തിമിരത്തെ നിന്ത്രിച്ചു നര്‍ത്താനാകില്ല. ശസ്‌ത്രക്രിയ മാത്രമാണ് ഇതിനുള്ള പ്രതിവിധി. സുതാര്യത നഷ്‌ടപ്പെട്ട ലെന്‍സ് ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌ത് കൃത്രിമ ലെന്‍സ് കണ്ണില്‍ വയ്‌ക്കുന്നു. ഇതുവഴി തിമിരത്തെ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സാധിക്കും.ഒരുകാലത്ത് തിമിരശസ്‌ത്രക്രിയ വളരെയധികം വേദനയുള്ളതും, കാലക്രമേണ മാത്രം കാഴ്‌ച ലഭിക്കുന്നതുമായിരുന്നു. അതിനാല്‍ ഈ ശസ്‌ത്രക്രിയ ചെയ്യാന്‍ പലരും മടിച്ചിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി അന്ധതയുടെ അടുത്തെത്തിയ തിമിരം പോലും ശസ്‌ത്രക്രിയയിലൂടെ ഭേതമാക്കാനാകും.
തിമിരം ബാധിച്ച കണ്ണില്‍ 810 മില്ലി മീറ്റര്‍ മുറിവുണ്ടാക്കി അതിലൂടെ തിമിരം ബാധിച്ച ലെന്‍സ് എടുത്തുമാറ്റി പ്ലാസ്‌റ്റിക് ലെന്‍സ് എടുത്തുവയ്‌ക്കുന്ന രീതിയാണ് കുറച്ചുനാള്‍ മുമ്പു വരെ ഉണ്ടായിരുന്നത്. വലിയ മുറിവായതിനാല്‍ ധാരാളം തുന്നലുകളും വേണ്ടിവരും. കാഴ്‌ചതെളിയുവാന്‍ കാലതാമസം എടുക്കുകയും ചെയ്യും. ആദ്യമൊക്കെ കണ്ണിലെ ലെന്‍സ് കവചത്തോടെ എടുത്തുമാറ്റിയതിനുശേഷം തുന്നിക്കെട്ടി കണ്ണടവയ്‌ക്കുകയും ചെയ്യുമായിരുന്നു.
വളരെ ഏറ്റവും ലളിതവുമായ സത്രക്രിയയാണ് ഫാക്കോ സർജറി ഈ ശസ്‌ത്രക്രിയയ്‌ക്ക് കുത്തിവയ്‌പിന്റെ ആവശ്യമില്ല. തിമിരം ബാധിച്ച കണ്ണിന്റെ കൃഷ്‌ണമണിയില്‍ 13 മില്ലി മീറ്റര്‍ മുറിവുണ്ടാക്കി അതിലൂടെ ഫോക്കോമെഷീന്‍ ഉപയോഗിച്ച് തിമിരം പൊടിച്ചു വലിച്ചെടുക്കുന്നു. അതിനുശേഷം കണ്ണില്‍ വയ്‌ക്കാനുള്ള സുതാര്യമായ ലെന്‍സ് സിറിഞ്ച് ഉപയോഗിച്ച് കണ്ണില്‍ കുത്തിവയ്‌ക്കുന്നു. ഉള്ളിലെത്തി അത് നിവര്‍ന്ന് ലെന്‍സിന്റെ സ്‌ഥാനത്തിരിക്കും. ശസ്‌ത്രക്രിയ കഴിഞ്ഞ് രണ്ട് മൂന്നു മണിക്കൂറിനു ശേഷം രോഗിക്ക് വീട്ടില്‍ പോകാം. ചെറിയ മുറിവായതിനാല്‍ കണ്ണാടിയുടെ സഹായമില്ലാതെ തന്നെ ദൂരക്കാഴ്‌ച സാധ്യമാകുന്നു.
https://www.facebook.com/Malayalivartha