Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

പ്രമേഹരോഗികളുടെ വായില്‍ കയ്പ് 

09 JANUARY 2019 11:21 AM IST
മലയാളി വാര്‍ത്ത

പ്രമേഹമുള്ളവരില്‍ ചിലര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റാത്ത വിധം വായയ്ക്ക് രുചി നഷ്ടമാകാറുണ്ട്. വായിലെ കയ്പ് ദുസ്സഹമായിരിക്കും. വായില്‍ ഏതു ഭക്ഷണം വച്ചാലും കയ്പു മൂലം കഴിക്കാന്‍ പറ്റില്ല.

പ്രമേഹം അഥവാ മധുമേഹം (തേന്‍മൂത്രം) ഉണ്ടെന്നു സ്ഥിരീകരിച്ചാല്‍ അതു നിഴലായി എന്നും കൂടെ ഉണ്ടായിരിക്കും. ഒരു ജലദോഷം വന്നു മാറിപ്പോകുന്ന പോലെയല്ല പ്രമേഹം. പലപ്പോഴും മൂത്രത്തിലോ ചര്‍മത്തിലോ പഴുപ്പു വരുന്നതില്‍ക്കൂടിയായിരിക്കും പ്രമേഹം കണ്ടുപിടിക്കപ്പെടുന്നത്. ആ ലക്ഷണങ്ങള്‍ നിയന്ത്രണത്തിലാകുന്നതോടെ പ്രമേഹവും വിട്ടുമാറി എന്നു പലരും വിശ്വസിക്കുന്നു. ചിലപ്പോള്‍ ഒരു ഒറ്റമൂലി കൂടി കഴിച്ചെന്നും വരാം.

പ്രമേഹമില്ലാത്തവരില്‍ രക്തത്തിലെ പഞ്ചസാര ആഹാരത്തിനു മുന്‍പ് 80 മില്ലിഗ്രാമിനോടടുത്തും ആഹാരം കഴിഞ്ഞു 120 മില്ലിഗ്രാമില്‍ താഴെയുമായിരിക്കും. പ്രമേഹം പഴുകുന്തോറും എല്ലാ അവയവങ്ങളിലും സങ്കീര്‍ണതകള്‍ വരാന്‍ നല്ല സാധ്യതയുണ്ട്. വായില്‍ കയ്പു വരുന്നതിന്റെ പ്രധാന കാരണം പല്ലിനടിയില്‍ ആഹാരത്തിന്റെ ചെറിയൊരംശം കിടന്നു ജീര്‍ണിക്കുന്നതാണ്. പ്രമേഹ രോഗികളില്‍ ഇതു കൂടുതലായിരിക്കും. ആഹാരം കഴിച്ച ശേഷം പല്ലു തേയ്ക്കുന്നതു നിര്‍ബന്ധമാക്കുക. വായിലെ കയ്പു മാറ്റാന്‍ ഇതു പ്രായോഗികമാക്കി നോക്കാം.

പ്രമേഹം നിയന്ത്രണത്തിലാക്കണം. ഇപ്പോള്‍ ഇന്‍സുലിന്‍ രണ്ടു പ്രാവശ്യം കുത്തി വയ്ക്കുന്നുണ്ടെങ്കില്‍ അതിന്റെ അളവു കൂടുതലാക്കണം. ആഹാരത്തിനുശേഷം എപ്പോഴും രക്തത്തിലെ പഞ്ചസാര അളവ് 160 മില്ലിഗ്രാമില്‍ താഴെ ആക്കണം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് എപ്പോള്‍ കൂടുമെന്നോ, കുറയുമെന്നോ ഒരു ധാരണയുമില്ലാതെയാണ് ഭൂരിഭാഗം പ്രമേഹരോഗികളും ജീവിക്കുന്നത്. എന്നാല്‍ ഇനി അതിനെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കേണ്ട കാര്യമില്ല. പഞ്ചസാരയുടെ അളവ് ഫോണില്‍ കണ്ടുകൊണ്ടിരിക്കാവുന്ന സെന്‍സര്‍ 'ഗാര്‍ഡിയന്‍ കണക്ട്' നമ്മുടെ നാട്ടിലും എത്തിക്കഴിഞ്ഞു.പ്രമേഹരോഗ ചികിത്സയില്‍ ഒരു നൂതന സാങ്കേതിക വിദ്യയാണ് ഇത്. ഈ സെന്‍സര്‍ വയറിലാണ് ഘടിപ്പിക്കേണ്ടത്. ഇത് ഒട്ടിച്ചു കഴിഞ്ഞാല്‍ നമ്മുടെ ഫോണില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടുകൊണ്ടേ ഇരിക്കാം. ഓരോ അഞ്ചു മിനിറ്റ് ഇടവേളകളിലും അളവ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. വളരെ കൃത്യതയോടുകൂടി പഞ്ചസാരയുടെ അളവ് മനസ്സിലാക്കാമെന്ന പ്രത്യേകതയും ഇതിനുണ്ട്.

പഞ്ചസാര കൂടുന്നതിനും കുറയുന്നതിനും മുന്‍പ് അലെര്‍ട്ട് വരിക, എത്ര സമയത്തെ ഇടവേളകളില്‍ റിപ്പോര്‍ട്ട് കിട്ടണം എന്ന സമയം സെറ്റ് ചെയ്തു വയ്ക്കാന്‍ സാധിക്കുക, പഞ്ചസാര വര്‍ധിക്കുന്നതും കുറയുന്നതും കാണിക്കുന്ന റേറ്റ് അലെര്‍ട്ട് എന്നിവ ഇതിന്റെ മറ്റു പ്രത്യേകതകളാണ്. ഒരു ബ്ലൂടൂത്ത് കണക്ടിവിറ്റിയിലൂടെ കൃത്യമായി രക്തത്തിലെ പഞ്ചസാര മനസ്സിലാക്കാന്‍ സാധിക്കുന്ന, പ്രമേഹരോഗികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് ഗാര്‍ഡിയന്‍ കണക്ട്. പ്രമേഹരോഗ ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ഉപകരണത്തിനു സാധിക്കും.

വെറുമൊരു ലൈറ്റ് ശരീരത്തിലടിച്ച് പ്രമേഹവും ഹൃദ്രോഗവും തിരിച്ചറിയാനാവുമെന്നാണ് മറ്റൊരു പുതിയ കണ്ടുപിടുത്തം പറയുന്നത്. രക്തപരിശോധനകളോ മറ്റോ കൂടാതെ പ്രമേഹ, ഹൃദ്രോഗസാധ്യതകള്‍ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ ഈ നൂതനചികിത്സ വഴി സാധിക്കും.

AGE റീഡര്‍ എന്നൊരു ചെറിയ ഉപകരണമാണ് ഇതിനുപയോഗിക്കുന്നത്. അധികമായെത്തുന്ന ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിലെ പല കോശങ്ങളിലും ഒട്ടിപ്പിടിച്ചിരിക്കാറുണ്ട്. ഇതിനെ Advanced glycation end products അല്ലെങ്കില്‍ AGEs എന്നാണു വിളിക്കുക. ഇതാണ് പലപ്പോഴും രക്തസമ്മര്‍ദം പോലും ഉണ്ടാക്കുന്നത്. ഇതൊരുതരം പശ പോലെയാണ് കാണപ്പെടുന്നത്.

ഇതാണ് പ്രമേഹത്തിനു തുടക്കമിടുന്നതും. പ്രായമേറുന്തോറും കോശങ്ങളില്‍ AGE അടിയുന്നത് കൂടുന്നു. നെതര്‍ലന്‍ഡ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഈ കണ്ടെത്തലിനു നേതൃത്വം നല്‍കിയത്. ഡയഗനൊപ്ടിക്‌സ് എന്നൊരു കമ്പനിയാണ് ഈ AGE റീഡര്‍ കണ്ടെത്തിയത്. ചര്‍മത്തിലെ AGE ലെവല്‍ ഈ ഉപകരണത്തില്‍ നിന്നുള്ള ഫ്‌ലൂറസന്റ് ലൈറ്റ് ഉപയോഗിച്ച് നിര്‍ണയിക്കാന്‍ സാധിക്കും. പ്രമേഹസാധ്യതയില്ലെങ്കില്‍ അതു തിരിച്ചറിയാനും കഴിയും. 70,000 ത്തിലധികം ആളുകളില്‍ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഗവേഷകര്‍ ഈ പഠനത്തിന്റെ അന്തിമഘട്ടത്തിലേക്ക് എത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (5 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (7 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (7 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (8 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends