‘എനിക്കിപ്പോള്‍ മുടി കിളിര്‍ത്തു വരുന്നുണ്ട്, പക്ഷേ കണ്‍പീലിയും പുരികവും വരാനുണ്ട്. അത് സാരമില്ല. ഞാന്‍ സാധാരണ നിലയിലേക്ക് തിരിച്ചു വരാന്‍ കാത്തിരിക്കുന്നു'....ബിഗി ബിയിലെ മേരി ടീച്ചര്‍
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ആക്ഷന്‍ ത്രില്ലര്‍, മമ്മൂട്ടി അമല്‍നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബിഗി ബിയിലൂടെയാണ് മേരി ടീച്ചര്‍ എന്ന നഫീസ അലിയെ മലയാളികള്‍ ശ്രദ്ധിക്കുന്നത്.
കുറച്ചു നാളുകളായി ക്യാന്‍സറിന്റെ ചികിത്സയിലായിരുന്ന താരം തൻ്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് ക്യാൻസറിനു ശേഷമുള്ള തൻ്റെ ചിത്രം പങ്കു വെച്ചത്.
താൻ രോഗം കീഴടക്കി തിരികെ വരുമെന്നും അവർ അറിയിച്ചു..
2018 മുതല്‍ താന്‍ പെരിറ്റോണിയല്‍ കാന്‍സര്‍ ബാധിതയാണെന്നു കഴിഞ്ഞ വര്‍ഷമാണ് നഫീസ വെളിപ്പെടുത്തിയത്...
രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ് താനെന്ന് നഫീസ പറഞ്ഞിരുന്നു. ക്യാന്‍സറുമായുള്ള പോരാട്ടത്തിന്റെ വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുമുണ്ട്. വിട്ടുമാറാത്ത വയറുവേദനയുമായിരുന്നു രോഗത്തിന്റെ ലക്ഷണം ..
അസുഖം സ്ഥിരീകരിക്കുന്നതിന് മാസങ്ങൾക്കു മുൻപ് തന്നെ വയറു വേദനയുമായി നഫീസ നിരവധി തവണ ഡോക്ടർമാരെ സമീപിച്ചിരുന്നു. അപ്പോഴൊന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല
ഒടുവില്‍ മാക്‌സ് ഓങ്കോളജി ഡേകെയര്‍ സെന്ററിലെ സീനിയര്‍ ഡയറക്ടര്‍ ഡോ. പ്രമോദ് കുമാര്‍ ജൂല്‍കയാണ് നഫീസയുടെ രോഗം കണ്ടുപിടിക്കുന്നത്.
സിനിമ പ്രവര്‍ത്തക എന്നതിലുപരി നഫീസ രാഷ്ട്രീയ പ്രവര്‍ത്തക, ദേശീയ നിന്തല്‍ താരം, എന്നീ നിലകളിലും പ്രശസ്തയാണ്.
മലയാളത്തില്‍ ബിഗ് ബിക്ക് ശേഷം നാല് ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിരുന്നു. 1976ലെ ഫെമിന മിസ്സ് ഇന്ത്യ, മിസ് ഇന്റര്‍ നാഷണല്‍ സെക്കണ്ട് റണ്ണറപ്പായ നഫീസ അലി അവസാനം വേഷമിട്ടത് സാഹിബ് ബീവി ഓര്‍ ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിലാണ്
ബിഗ് ബിയിൽ മമ്മൂട്ടി അവതരിപ്പിച്ച ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തിൻ്റെ അമ്മ മേരി ടീച്ചർ ആയാണ് നഫീസ വേഷമിട്ടിരുന്നത്. സാഹിബ് ബീവി ഓര്‍ ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിലാണ് നഫീസ അവസാനം അഭിനയിച്ചത്
https://www.facebook.com/Malayalivartha