Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗെയിമിങ് ഡിസോർഡർ നിലവിൽ ഒരു മാനസിക രോഗമാണോ? ഗെയിമിംഗ് ഡിസോഡറിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെ ? മൊബൈൽ ഗെയിം അഡിക്ഷൻ കുട്ടികളെ രൂക്ഷമായി ബാധിക്കുന്നുവെന്ന വിഷയത്തെ കുറിച്ച് ശ്രദ്ധേയമായ കുറിപ്പ്

08 OCTOBER 2021 03:21 PM IST
മലയാളി വാര്‍ത്ത

മൊബൈൽ ഗെയിം അഡിക്ഷൻ കുട്ടികളെ രൂക്ഷമായി ബാധിക്കുന്നു എന്ന വിഷയത്തെ കുറിച്ച് ഡോക്ടർ ജിതിൻ റ്റി ജോസഫ് എഴുതിയ കുറിപ്പ് വളരെയധികം ശ്രദ്ധേയമാണ്. ഇത് പങ്കു വച്ചിരിക്കുന്നത് ഇൻഫോ ക്ലിനിക്കാണ് .കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; . ചില കുട്ടികളുടെ ആത്മഹത്യക്ക് പിന്നിലും ഗെയിം അഡിക്ഷനാണെന്നു രക്ഷിതാക്കളും, പോലീസും പറയുകയുണ്ടായി.

അതേത്തുടർന്ന് പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾക്ക് ഈ പ്രശ്നമുണ്ടെന്ന് പറഞ്ഞു മുൻപോട്ടു വരികയും, ചിലരെയെങ്കിലും മാനസികാരോഗ്യ സേവനങ്ങൾക്കായി കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. കോവിഡ് ലോക്ഡൗൺ തുടങ്ങിയതിനും, ക്ലാസുകൾ ഓൺലൈൻ ആയതിനും ശേഷം മൊബൈൽ ഗെയിം, ഇന്റർനെറ്റ് തുടങ്ങിയവ അമിതമായി ഉപയോഗിക്കുന്നതുമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരുന്നു എന്നതാണ് മാനസിക ആരോഗ്യ വിദഗ്ധരും പറയുന്നത്.

ഓരോ പുതിയ സാങ്കേതിക വിദ്യ വരുമ്പോഴും ഇത്തരം ആശങ്കകൾ ഉണ്ടാവാറുണ്ട്. മുൻ കാലങ്ങളിൽ ടെലിവിഷൻ, കമ്പ്യൂട്ടർ തുടങ്ങിയവ ഇതുപോലെ കുട്ടികളെ അഡിക്റ്റഡ് ആക്കുന്നു എന്ന് പറഞ്ഞിരുന്നു. എന്തിന് അധികം, ക്രിക്കറ്റ് കളി വളരെ വ്യാപകമായ സമയത്ത് അതും കുട്ടികളെ നശിപ്പിക്കുന്നു എന്ന അഭിപ്രായമുള്ളവർ ഉണ്ടായിരുന്നു.

ചില മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായത്തിൽ കേരളത്തിലുള്ള മുഴുവൻ കുട്ടികൾക്കും ഗെയിം അഡിക്ഷനാണ് എന്ന ധ്വനിയുണ്ട്. ഏതായാലും മലയാളികളുടെ കണ്ണിലെ അടുത്ത "ഭീകര ജീവിയായി" മൊബൈൽ ഗെയിമുകൾ മാറി കഴിഞ്ഞു. ഈ വിഷയത്തെ നമ്മൾക്ക് ഒന്ന് പരിശോധിക്കാംഎന്താണ് ഡിജിറ്റൽ ഗെയിമുകൾ?

# കുട്ടിക്കാലത്ത് കളികളിൽ പങ്കെടുക്കാത്ത ആളുകൾ നന്നേ കുറവായിരിക്കും. ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ കളികൾ നിലനിന്നിരുന്നു. പുറത്ത് ഗ്രൗണ്ടുകളിലും മറ്റുമുള്ള കളികൾ, ചെസ്സ് പോലെയുള്ള കളികൾ, ബോർഡ് ഗെയിംസ് അങ്ങനെ പലതരത്തിലുള്ള കളികളിൽ നമ്മളിൽ പലരും ഏർപ്പെട്ടിരുന്നു.

#ടിവിയുടെ ഉപയോഗം കൂടിയ സമയത്താണ് പുതിയ തരത്തിലുള്ള വീഡിയോ ഗെയിമുകൾ ആദ്യമായി വ്യാപകമാകുന്നത്. അതിനു ശേഷം കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള കളികൾ, പിന്നീട് പ്ലേ സ്റ്റേഷൻ പോലെയുള്ള സംവിധാനങ്ങൾ ഒക്കെ വന്നു. ഇത്തരത്തിൽ ഡിജിറ്റൽ മീഡിയം ഉപയോഗിച്ച് കളിക്കുന്ന കളികളെയാണ് ഡിജിറ്റൽ ഗെയിമുകൾ എന്ന് പറയുന്നത്.

#കഴിഞ്ഞ പതിറ്റാണ്ടിൽ ഉണ്ടായ സ്മാർട്ട്ഫോൺ വിപ്ലവമാണ് ഡിജിറ്റൽ ഗെയിമുകൾക്ക് ഇത്രയധികം പ്രചാരം നൽകിയത്. സ്മാർട്ട്ഫോണുകളുടെ ഉപയോഗം കൂടുതൽ വ്യാപകമായതോടെ എല്ലാവർക്കും ഡിജിറ്റൽ ഗെയിമുകളിൽ ഏർപ്പെടാൻ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

എന്താണ് ഗെയിം അഡിക്ഷൻ?

#സ്ഥിരമായി ഡിജിറ്റൽ ഗെയിമുകളിൽ ഏർപ്പെടുന്ന ആളുകളിൽ ചെറിയൊരു ശതമാനം നേരിടുന്ന ഒരു സവിശേഷ സാഹചര്യമാണ് ഗെയിം അഡിക്ഷൻ. കൂടുതലായി മാധ്യമങ്ങളിലാണ് ഗെയിം അഡിക്ഷൻ എന്ന പ്രയോഗം കാണുക.

#മാനസികരോഗ നിർണ്ണയത്തിൽ സഹായിക്കുന്ന DSM 5, പോലെയുളള മാർഗ്ഗരേഖകൾ അഡിക്ഷൻ എന്നൊരു വാക്ക് നിലവിൽ ഉപയോഗിക്കുന്നില്ല. അഡിക്ഷൻ എന്ന പ്രയോഗം, കൂടുതൽ വേർതിരിവ് ഉണ്ടാക്കുന്നതാണ് എന്നുള്ളത് കൊണ്ടാണ് ഇത് ഒഴിവാക്കിയത്. ഗെയിം അഡിക്ഷൻ DSM 5ൽ Internet Gaming Disorder ( IGD) എന്നും, 2022ൽ നിലവിൽ വരാൻ പോകുന്ന ICD-11 ൽ Gaming Disorder (GD) എന്നുമാണ് അറിയപ്പെടുന്നത്. ഗെയിമിങ് ഡിസോർഡർ നിലവിൽ ഒരു മാനസിക രോഗമാണോ?

#മാനസിക രോഗങ്ങളുടെ നിർണ്ണയത്തിന് പൊതുവിൽ ഉപയോഗിക്കുന്നത് രണ്ടു മാർഗ്ഗരേഖകൾ ആണ്. അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ പുറത്തിറക്കുന്ന DSM, ലോകാരോഗ്യ സംഘടന പുറത്തിറക്കുന്ന ICD. 2013ൽ പുറത്ത് ഇറങ്ങിയ DSM 5 ആണ് നിലവിൽ ഉപയോഗിക്കുന്നത്. ഗെയിമിങ് ഡിസോർഡർ അതിൽ ഉൾപ്പെടുത്താൻ ശ്രമിച്ചു എങ്കിലും അന്ന് അതിനെ പിന്തുണയ്ക്കുന്ന പഠനങ്ങൾ കുറവായത് കൊണ്ട് "കൂടുതൽ പഠനം ആവശ്യമായ അവസ്ഥകൾ" എന്ന ഭാഗത്താണ് ഇൻ്റർനെറ്റ് ഗെയിമിങ് ഡിസോർഡർ ഉൾപ്പെടുത്തിയത്.

#നിലവിൽ പ്രാബല്യത്തിലുള്ള ICD 10 ൽ ഇങ്ങനെ ഒരു അവസ്ഥയില്ല. എന്നാലും പുതിയതായി പുറത്ത് വന്ന ICD 11ൽ ലഹരി അനുബന്ധ രോഗങ്ങളുടെ ഗണത്തിൽ ഗെയിമിങ് ഡിസോർഡർ ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹരി ആശ്രയത്വം ഉള്ള വ്യക്തികളിൽ കാണുന്ന തരത്തിലുള്ള ലക്ഷണങ്ങളും, തലച്ചോറിലെ മാറ്റങ്ങളും ഗെയിമിങ് ഡിസോർഡർ ഉള്ള വ്യക്തികളിലും പഠനങ്ങളിൽ കണ്ടത് കൊണ്ടാണ് ഈ അവസ്ഥയെ ഉൾപ്പെടുത്താൻ തീരുമാനം എടുത്തത്. കേവലം രോഗ ചികിത്സക്ക് അപ്പുറം ഈ അവസ്ഥയെ കുറിച്ച് കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ നടക്കാൻ ഇത്തരം ഒരു കാര്യം ആവശ്യമാണ് എന്നാണ് WHO വിലയിരുത്തിയത്. പക്ഷേ 2022ൽ മാത്രമേ ICD 11 പ്രാബല്യത്തിൽ വരു. അതുകൊണ്ട് നിലവിൽ ഇതൊരു മാനസിക രോഗമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് വേണം പറയാൻ.

എന്തൊക്കെയാണ് ഗെയിമിംഗ് ഡിസോഡറിൻ്റെ ലക്ഷണങ്ങൾ?

#12 മാസ കാലയളവിൽ താഴെ പറയുന്നതിൽ 5 ലക്ഷണങ്ങൾ എങ്കിലും ഉണ്ടാവണം. രോഗ ലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ 12 മാസം ഇല്ലെങ്കിലും ഈ രോഗാവസ്ഥ സ്ഥിരീകരിക്കാം.

#ഗെയിം കളിക്കുന്നതിനും, അതിനുള്ള മുന്നൊരുക്കത്തിനുമായി വളരെയധികം സമയം ചെലവഴിക്കുക. കൂടുതൽ സമയവും ഗെയിം കളിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുക.

#മുൻപത്തേക്കാൾ കൂടുതൽ സമയം ഗെയിംസിനായി ചെലവഴിക്കേണ്ടി വരിക.

#ഗെയിംസിനായി ചെലവഴിക്കുന്ന സമയം പലപ്പോഴും നിയന്ത്രിക്കാൻ സാധിക്കാതെ വരുക.

#പെട്ടെന്ന് കളിനിർത്തുമ്പോൾ ദേഷ്യം, ഉത്കണ്ഠ, ഉറക്കക്കുറവ്, വിഷമം തുടങ്ങിയ വിടുതൽ ലക്ഷണങ്ങൾ ഉണ്ടാവുക.

#ഗെയിം കളിക്കുന്നതിനായി കൂടുതൽ പ്രാധാന്യം നൽകുന്നതുകൊണ്ട് മുൻപ് താല്പര്യമുള്ള കാര്യങ്ങളൊക്കെ ചെയ്യാത്ത അവസ്ഥ.

#ഗെയിം കളിക്കുന്നത് മൂലം മാനസിക- സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും അതേ രീതി തുടരുക.

#എത്ര സമയം കളിക്കുന്നു എന്നതിനെക്കുറിച്ച് പലപ്പോഴും കള്ളം പറയുക.

#മാനസിക സംഘർഷങ്ങളെ നേരിടാനുള്ള ഒരു മാർഗമായി ഗെയിമിനെ ഉപയോഗിക്കുക.

#ഗെയിം കളിക്കുന്നത് മൂലം ജോലി, വിദ്യാഭ്യാസം, ബന്ധങ്ങൾ തുടങ്ങിയവ അവതാളത്തിൽ ആവുക.

എന്താണ് ഗെയിമിംഗ് ഡിസോഡറിൻ്റെ കാരണങ്ങൾ ?

# ജൈവപരമായ കാരണങ്ങൾ: ഒരു സ്വഭാവം ആശ്രയത്വമായി മാറുന്നത് നിർണയിക്കുന്ന ജൈവപരമായ ഘടകങ്ങളുണ്ട്. ജനിതകമായ വ്യതിയാനങ്ങൾ മൂലം തലച്ചോറിലെ വളർച്ചയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, നാഡീ രസങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ഇവയൊക്കെ ആശ്രയത്വം വരാനുള്ള സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഗെയിമിംഗ് ഡിസോർഡർ ഉള്ളവരിലും ഈ മാറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

#ചില മാനസിക രോഗങ്ങൾ: ഗെയിമിംഗ് ഡിസോഡർ ഉള്ള വ്യക്തികളെ കൂടുതൽ വിശദമായി പരിശോധിച്ച് കഴിയുമ്പോൾ ഇതിൽ പലർക്കും പലതരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം മാനസികാരോഗ്യ പ്രശ്നങ്ങൾ ഒരു വ്യക്തിക്ക് ഗെയിമിംഗ് ഡിസോഡർ വരാനുള്ള സാധ്യത കൂട്ടുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. കുട്ടികളിലും മുതിർന്നവരിലും കാണുന്ന ADHD, പെരുമാറ്റ പ്രശ്നങ്ങൾ, വിഷാദ രോഗം, ഉത്കണ്ഠ രോഗം ഇവയൊക്കെ ആശ്രയത്വ സാധ്യത പല മടങ്ങ് കൂട്ടും. പലരും ഇത്തരം അവസ്ഥയെ നേരിടാനുള്ള ഒരു മാർഗ്ഗമായി ഗെയിമുകൾ കളിക്കാറുണ്ട്.

#വ്യക്തിത്വ പ്രത്യേകതകൾ: എടുത്ത് ചാട്ടം കൂടുതലുള്ള വ്യക്തികൾ, വികാര നിയന്ത്രണം കുറവുള്ളവർ, വീണ്ടു വിചാരം കുറഞ്ഞവർ, തീരുമാനം എടുക്കാൻ കഴിവ് കുറഞ്ഞവർ, സ്വത്വ ബോധം കുറഞ്ഞവർ ഇവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

#കുടുംബ - സാമൂഹിക അന്തരീക്ഷം: കുട്ടികളെ നോക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് കുറയുന്നത്, കുടുബ പ്രശ്നങ്ങൾ, ഏകാന്തത, വേർതിരിവ് അനുഭവിക്കുന്നവർ, ബുള്ളിയിങ് അനുഭവിക്കുന്ന കുട്ടികൾ, സാമൂഹികമായി ഒറ്റപ്പെട്ടവർ തുടങ്ങിയവരിലും ഗെയിമിംഗ് ഡിസോഡർ കൂടുതലാണ്.

ഗെയിമിംഗ് ഡിസോഡറിൻ്റെ പരിണിത ഫലങ്ങൾ എന്തൊക്കെയാണ്?

#ഗെയിമിംഗ് ഡിസോഡർ പലതരത്തിലുള്ള മാനസിക -ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കാം.

#ഉറക്കക്കുറവ്, പിരിമുറുക്കം, ഉത്കണ്ഠാ രോഗം, വിഷാദം, മാനസിക സമ്മർദ്ദം, ആത്മഹത്യാപ്രവണത ഇവയൊക്കെ കൂട്ടാൻ കാരണമാകും.

#അമിതവണ്ണം, കാഴ്ച പ്രശ്നങ്ങൾ, തലവേദന ഇവയും ഉണ്ടാക്കാം.

#കുട്ടികൾ പഠനത്തിൽ പിന്നോട്ട് പോകാനും, അമിതദേഷ്യം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാനും സാധ്യതയുണ്ട്. എപ്പോഴാണ് സഹായം തേടേണ്ടത്?

#ഗെയിം കളിക്കുന്ന സമയം ക്രമാതീതമായി കൂടുക, ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ പറ്റാതെ വരിക, ഉറക്കം, ഭക്ഷണം ഇവയൊക്കെ മാറ്റിവയ്ക്കുന്ന സാഹചര്യം ഉണ്ടാവുക, പഠനത്തിലും ജോലിയിലും പിന്നോട്ട് പോവുക, ബന്ധങ്ങൾ മോശമാക്കുന്ന സാഹചര്യം ഉണ്ടാവുക ഇവയൊക്കെ ഗെയിം കളിക്കുന്നത് പ്രശ്‌നമാകുന്നതിൻ്റെ ലക്ഷണങ്ങളാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (4 minutes ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (9 minutes ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (16 minutes ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (38 minutes ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (47 minutes ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (1 hour ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (1 hour ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (2 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (2 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (2 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (4 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (4 hours ago)

Malayali Vartha Recommends