Widgets Magazine
20
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐഎൻഎസ് വിക്രാന്തിൽ വെച്ച് നാവികസേനയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി..ദീപാവലി ആഘോഷം അവർക്കൊപ്പം.. ഈ യുദ്ധക്കപ്പൽ പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകി..


അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ..സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം..


യെമനിലെ ഏദൻ തീരത്ത് വെച്ച് എൽപിജി ടാങ്കറായ എംവി ഫാൽക്കണിൽ സ്ഫോടനം..തീപിടിത്തമുണ്ടായതിന് ശേഷം കപ്പലിലുണ്ടായിരുന്ന 23 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി.. അന്വേഷണം ആരംഭിക്കുകയും ചെയ്തു..


ഹോസ്റ്റലിൽ കയറി ടെക്നോപാർക്ക് ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞ് പെൺകുട്ടി; റോഡരികിൽ ലോറി ഒതുക്കിയിട്ട് മദ്യപിച്ച ശേഷം സർവീസ് റോഡിന് സമീപത്തുകൂടി നടക്കുമ്പോൾ ഹോസ്റ്റൽ മുറിയിൽ വെളിച്ചം: അകത്ത് നിന്ന് കുറ്റിയിടാത്ത മുറിയിലേയ്ക്ക് കയറി പീഡനം: തൊട്ട് മുമ്പ് മോഷണവും...


ശബരിമല സ്വർണക്കൊള്ള അന്വേഷണം മന്ദഗതിയിൽ: ദീപാവലി കാരണം ഉന്നത ഉദ്യോഗസ്ഥർ അവധിയിൽ എന്ന് സൂചന: തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയ്ക്ക് പോലീസുകാരുടെ കാവലിൽ വിശ്രമം...

ഗെയിമിങ് ഡിസോർഡർ നിലവിൽ ഒരു മാനസിക രോഗമാണോ? ഗെയിമിംഗ് ഡിസോഡറിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെ ? മൊബൈൽ ഗെയിം അഡിക്ഷൻ കുട്ടികളെ രൂക്ഷമായി ബാധിക്കുന്നുവെന്ന വിഷയത്തെ കുറിച്ച് ശ്രദ്ധേയമായ കുറിപ്പ്

08 OCTOBER 2021 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്‍ക്കും സന്ധിവാതം വരാം...

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ചുമ മരുന്നുകളുടെ ഉപയോഗം, കേരളം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും; മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു...

കുട്ടികളുടെ ഹൃദയ ചികിത്സാമികവിൽ മുന്നേറ്റവുമായി ആസ്റ്റർ മെഡ്സിറ്റി; കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയാ-രഹിത ഫോണ്ടൻ ചികിത്സ വിജയം

ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴികകല്ല്... ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം

വൃക്കകൾ തകരാറിലായാൽ ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

മൊബൈൽ ഗെയിം അഡിക്ഷൻ കുട്ടികളെ രൂക്ഷമായി ബാധിക്കുന്നു എന്ന വിഷയത്തെ കുറിച്ച് ഡോക്ടർ ജിതിൻ റ്റി ജോസഫ് എഴുതിയ കുറിപ്പ് വളരെയധികം ശ്രദ്ധേയമാണ്. ഇത് പങ്കു വച്ചിരിക്കുന്നത് ഇൻഫോ ക്ലിനിക്കാണ് .കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; . ചില കുട്ടികളുടെ ആത്മഹത്യക്ക് പിന്നിലും ഗെയിം അഡിക്ഷനാണെന്നു രക്ഷിതാക്കളും, പോലീസും പറയുകയുണ്ടായി.

അതേത്തുടർന്ന് പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾക്ക് ഈ പ്രശ്നമുണ്ടെന്ന് പറഞ്ഞു മുൻപോട്ടു വരികയും, ചിലരെയെങ്കിലും മാനസികാരോഗ്യ സേവനങ്ങൾക്കായി കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. കോവിഡ് ലോക്ഡൗൺ തുടങ്ങിയതിനും, ക്ലാസുകൾ ഓൺലൈൻ ആയതിനും ശേഷം മൊബൈൽ ഗെയിം, ഇന്റർനെറ്റ് തുടങ്ങിയവ അമിതമായി ഉപയോഗിക്കുന്നതുമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരുന്നു എന്നതാണ് മാനസിക ആരോഗ്യ വിദഗ്ധരും പറയുന്നത്.

ഓരോ പുതിയ സാങ്കേതിക വിദ്യ വരുമ്പോഴും ഇത്തരം ആശങ്കകൾ ഉണ്ടാവാറുണ്ട്. മുൻ കാലങ്ങളിൽ ടെലിവിഷൻ, കമ്പ്യൂട്ടർ തുടങ്ങിയവ ഇതുപോലെ കുട്ടികളെ അഡിക്റ്റഡ് ആക്കുന്നു എന്ന് പറഞ്ഞിരുന്നു. എന്തിന് അധികം, ക്രിക്കറ്റ് കളി വളരെ വ്യാപകമായ സമയത്ത് അതും കുട്ടികളെ നശിപ്പിക്കുന്നു എന്ന അഭിപ്രായമുള്ളവർ ഉണ്ടായിരുന്നു.

ചില മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായത്തിൽ കേരളത്തിലുള്ള മുഴുവൻ കുട്ടികൾക്കും ഗെയിം അഡിക്ഷനാണ് എന്ന ധ്വനിയുണ്ട്. ഏതായാലും മലയാളികളുടെ കണ്ണിലെ അടുത്ത "ഭീകര ജീവിയായി" മൊബൈൽ ഗെയിമുകൾ മാറി കഴിഞ്ഞു. ഈ വിഷയത്തെ നമ്മൾക്ക് ഒന്ന് പരിശോധിക്കാംഎന്താണ് ഡിജിറ്റൽ ഗെയിമുകൾ?

# കുട്ടിക്കാലത്ത് കളികളിൽ പങ്കെടുക്കാത്ത ആളുകൾ നന്നേ കുറവായിരിക്കും. ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ കളികൾ നിലനിന്നിരുന്നു. പുറത്ത് ഗ്രൗണ്ടുകളിലും മറ്റുമുള്ള കളികൾ, ചെസ്സ് പോലെയുള്ള കളികൾ, ബോർഡ് ഗെയിംസ് അങ്ങനെ പലതരത്തിലുള്ള കളികളിൽ നമ്മളിൽ പലരും ഏർപ്പെട്ടിരുന്നു.

#ടിവിയുടെ ഉപയോഗം കൂടിയ സമയത്താണ് പുതിയ തരത്തിലുള്ള വീഡിയോ ഗെയിമുകൾ ആദ്യമായി വ്യാപകമാകുന്നത്. അതിനു ശേഷം കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള കളികൾ, പിന്നീട് പ്ലേ സ്റ്റേഷൻ പോലെയുള്ള സംവിധാനങ്ങൾ ഒക്കെ വന്നു. ഇത്തരത്തിൽ ഡിജിറ്റൽ മീഡിയം ഉപയോഗിച്ച് കളിക്കുന്ന കളികളെയാണ് ഡിജിറ്റൽ ഗെയിമുകൾ എന്ന് പറയുന്നത്.

#കഴിഞ്ഞ പതിറ്റാണ്ടിൽ ഉണ്ടായ സ്മാർട്ട്ഫോൺ വിപ്ലവമാണ് ഡിജിറ്റൽ ഗെയിമുകൾക്ക് ഇത്രയധികം പ്രചാരം നൽകിയത്. സ്മാർട്ട്ഫോണുകളുടെ ഉപയോഗം കൂടുതൽ വ്യാപകമായതോടെ എല്ലാവർക്കും ഡിജിറ്റൽ ഗെയിമുകളിൽ ഏർപ്പെടാൻ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

എന്താണ് ഗെയിം അഡിക്ഷൻ?

#സ്ഥിരമായി ഡിജിറ്റൽ ഗെയിമുകളിൽ ഏർപ്പെടുന്ന ആളുകളിൽ ചെറിയൊരു ശതമാനം നേരിടുന്ന ഒരു സവിശേഷ സാഹചര്യമാണ് ഗെയിം അഡിക്ഷൻ. കൂടുതലായി മാധ്യമങ്ങളിലാണ് ഗെയിം അഡിക്ഷൻ എന്ന പ്രയോഗം കാണുക.

#മാനസികരോഗ നിർണ്ണയത്തിൽ സഹായിക്കുന്ന DSM 5, പോലെയുളള മാർഗ്ഗരേഖകൾ അഡിക്ഷൻ എന്നൊരു വാക്ക് നിലവിൽ ഉപയോഗിക്കുന്നില്ല. അഡിക്ഷൻ എന്ന പ്രയോഗം, കൂടുതൽ വേർതിരിവ് ഉണ്ടാക്കുന്നതാണ് എന്നുള്ളത് കൊണ്ടാണ് ഇത് ഒഴിവാക്കിയത്. ഗെയിം അഡിക്ഷൻ DSM 5ൽ Internet Gaming Disorder ( IGD) എന്നും, 2022ൽ നിലവിൽ വരാൻ പോകുന്ന ICD-11 ൽ Gaming Disorder (GD) എന്നുമാണ് അറിയപ്പെടുന്നത്. ഗെയിമിങ് ഡിസോർഡർ നിലവിൽ ഒരു മാനസിക രോഗമാണോ?

#മാനസിക രോഗങ്ങളുടെ നിർണ്ണയത്തിന് പൊതുവിൽ ഉപയോഗിക്കുന്നത് രണ്ടു മാർഗ്ഗരേഖകൾ ആണ്. അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ പുറത്തിറക്കുന്ന DSM, ലോകാരോഗ്യ സംഘടന പുറത്തിറക്കുന്ന ICD. 2013ൽ പുറത്ത് ഇറങ്ങിയ DSM 5 ആണ് നിലവിൽ ഉപയോഗിക്കുന്നത്. ഗെയിമിങ് ഡിസോർഡർ അതിൽ ഉൾപ്പെടുത്താൻ ശ്രമിച്ചു എങ്കിലും അന്ന് അതിനെ പിന്തുണയ്ക്കുന്ന പഠനങ്ങൾ കുറവായത് കൊണ്ട് "കൂടുതൽ പഠനം ആവശ്യമായ അവസ്ഥകൾ" എന്ന ഭാഗത്താണ് ഇൻ്റർനെറ്റ് ഗെയിമിങ് ഡിസോർഡർ ഉൾപ്പെടുത്തിയത്.

#നിലവിൽ പ്രാബല്യത്തിലുള്ള ICD 10 ൽ ഇങ്ങനെ ഒരു അവസ്ഥയില്ല. എന്നാലും പുതിയതായി പുറത്ത് വന്ന ICD 11ൽ ലഹരി അനുബന്ധ രോഗങ്ങളുടെ ഗണത്തിൽ ഗെയിമിങ് ഡിസോർഡർ ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹരി ആശ്രയത്വം ഉള്ള വ്യക്തികളിൽ കാണുന്ന തരത്തിലുള്ള ലക്ഷണങ്ങളും, തലച്ചോറിലെ മാറ്റങ്ങളും ഗെയിമിങ് ഡിസോർഡർ ഉള്ള വ്യക്തികളിലും പഠനങ്ങളിൽ കണ്ടത് കൊണ്ടാണ് ഈ അവസ്ഥയെ ഉൾപ്പെടുത്താൻ തീരുമാനം എടുത്തത്. കേവലം രോഗ ചികിത്സക്ക് അപ്പുറം ഈ അവസ്ഥയെ കുറിച്ച് കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ നടക്കാൻ ഇത്തരം ഒരു കാര്യം ആവശ്യമാണ് എന്നാണ് WHO വിലയിരുത്തിയത്. പക്ഷേ 2022ൽ മാത്രമേ ICD 11 പ്രാബല്യത്തിൽ വരു. അതുകൊണ്ട് നിലവിൽ ഇതൊരു മാനസിക രോഗമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് വേണം പറയാൻ.

എന്തൊക്കെയാണ് ഗെയിമിംഗ് ഡിസോഡറിൻ്റെ ലക്ഷണങ്ങൾ?

#12 മാസ കാലയളവിൽ താഴെ പറയുന്നതിൽ 5 ലക്ഷണങ്ങൾ എങ്കിലും ഉണ്ടാവണം. രോഗ ലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ 12 മാസം ഇല്ലെങ്കിലും ഈ രോഗാവസ്ഥ സ്ഥിരീകരിക്കാം.

#ഗെയിം കളിക്കുന്നതിനും, അതിനുള്ള മുന്നൊരുക്കത്തിനുമായി വളരെയധികം സമയം ചെലവഴിക്കുക. കൂടുതൽ സമയവും ഗെയിം കളിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുക.

#മുൻപത്തേക്കാൾ കൂടുതൽ സമയം ഗെയിംസിനായി ചെലവഴിക്കേണ്ടി വരിക.

#ഗെയിംസിനായി ചെലവഴിക്കുന്ന സമയം പലപ്പോഴും നിയന്ത്രിക്കാൻ സാധിക്കാതെ വരുക.

#പെട്ടെന്ന് കളിനിർത്തുമ്പോൾ ദേഷ്യം, ഉത്കണ്ഠ, ഉറക്കക്കുറവ്, വിഷമം തുടങ്ങിയ വിടുതൽ ലക്ഷണങ്ങൾ ഉണ്ടാവുക.

#ഗെയിം കളിക്കുന്നതിനായി കൂടുതൽ പ്രാധാന്യം നൽകുന്നതുകൊണ്ട് മുൻപ് താല്പര്യമുള്ള കാര്യങ്ങളൊക്കെ ചെയ്യാത്ത അവസ്ഥ.

#ഗെയിം കളിക്കുന്നത് മൂലം മാനസിക- സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും അതേ രീതി തുടരുക.

#എത്ര സമയം കളിക്കുന്നു എന്നതിനെക്കുറിച്ച് പലപ്പോഴും കള്ളം പറയുക.

#മാനസിക സംഘർഷങ്ങളെ നേരിടാനുള്ള ഒരു മാർഗമായി ഗെയിമിനെ ഉപയോഗിക്കുക.

#ഗെയിം കളിക്കുന്നത് മൂലം ജോലി, വിദ്യാഭ്യാസം, ബന്ധങ്ങൾ തുടങ്ങിയവ അവതാളത്തിൽ ആവുക.

എന്താണ് ഗെയിമിംഗ് ഡിസോഡറിൻ്റെ കാരണങ്ങൾ ?

# ജൈവപരമായ കാരണങ്ങൾ: ഒരു സ്വഭാവം ആശ്രയത്വമായി മാറുന്നത് നിർണയിക്കുന്ന ജൈവപരമായ ഘടകങ്ങളുണ്ട്. ജനിതകമായ വ്യതിയാനങ്ങൾ മൂലം തലച്ചോറിലെ വളർച്ചയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, നാഡീ രസങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ഇവയൊക്കെ ആശ്രയത്വം വരാനുള്ള സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഗെയിമിംഗ് ഡിസോർഡർ ഉള്ളവരിലും ഈ മാറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

#ചില മാനസിക രോഗങ്ങൾ: ഗെയിമിംഗ് ഡിസോഡർ ഉള്ള വ്യക്തികളെ കൂടുതൽ വിശദമായി പരിശോധിച്ച് കഴിയുമ്പോൾ ഇതിൽ പലർക്കും പലതരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം മാനസികാരോഗ്യ പ്രശ്നങ്ങൾ ഒരു വ്യക്തിക്ക് ഗെയിമിംഗ് ഡിസോഡർ വരാനുള്ള സാധ്യത കൂട്ടുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. കുട്ടികളിലും മുതിർന്നവരിലും കാണുന്ന ADHD, പെരുമാറ്റ പ്രശ്നങ്ങൾ, വിഷാദ രോഗം, ഉത്കണ്ഠ രോഗം ഇവയൊക്കെ ആശ്രയത്വ സാധ്യത പല മടങ്ങ് കൂട്ടും. പലരും ഇത്തരം അവസ്ഥയെ നേരിടാനുള്ള ഒരു മാർഗ്ഗമായി ഗെയിമുകൾ കളിക്കാറുണ്ട്.

#വ്യക്തിത്വ പ്രത്യേകതകൾ: എടുത്ത് ചാട്ടം കൂടുതലുള്ള വ്യക്തികൾ, വികാര നിയന്ത്രണം കുറവുള്ളവർ, വീണ്ടു വിചാരം കുറഞ്ഞവർ, തീരുമാനം എടുക്കാൻ കഴിവ് കുറഞ്ഞവർ, സ്വത്വ ബോധം കുറഞ്ഞവർ ഇവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

#കുടുംബ - സാമൂഹിക അന്തരീക്ഷം: കുട്ടികളെ നോക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് കുറയുന്നത്, കുടുബ പ്രശ്നങ്ങൾ, ഏകാന്തത, വേർതിരിവ് അനുഭവിക്കുന്നവർ, ബുള്ളിയിങ് അനുഭവിക്കുന്ന കുട്ടികൾ, സാമൂഹികമായി ഒറ്റപ്പെട്ടവർ തുടങ്ങിയവരിലും ഗെയിമിംഗ് ഡിസോഡർ കൂടുതലാണ്.

ഗെയിമിംഗ് ഡിസോഡറിൻ്റെ പരിണിത ഫലങ്ങൾ എന്തൊക്കെയാണ്?

#ഗെയിമിംഗ് ഡിസോഡർ പലതരത്തിലുള്ള മാനസിക -ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കാം.

#ഉറക്കക്കുറവ്, പിരിമുറുക്കം, ഉത്കണ്ഠാ രോഗം, വിഷാദം, മാനസിക സമ്മർദ്ദം, ആത്മഹത്യാപ്രവണത ഇവയൊക്കെ കൂട്ടാൻ കാരണമാകും.

#അമിതവണ്ണം, കാഴ്ച പ്രശ്നങ്ങൾ, തലവേദന ഇവയും ഉണ്ടാക്കാം.

#കുട്ടികൾ പഠനത്തിൽ പിന്നോട്ട് പോകാനും, അമിതദേഷ്യം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാനും സാധ്യതയുണ്ട്. എപ്പോഴാണ് സഹായം തേടേണ്ടത്?

#ഗെയിം കളിക്കുന്ന സമയം ക്രമാതീതമായി കൂടുക, ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ പറ്റാതെ വരിക, ഉറക്കം, ഭക്ഷണം ഇവയൊക്കെ മാറ്റിവയ്ക്കുന്ന സാഹചര്യം ഉണ്ടാവുക, പഠനത്തിലും ജോലിയിലും പിന്നോട്ട് പോവുക, ബന്ധങ്ങൾ മോശമാക്കുന്ന സാഹചര്യം ഉണ്ടാവുക ഇവയൊക്കെ ഗെയിം കളിക്കുന്നത് പ്രശ്‌നമാകുന്നതിൻ്റെ ലക്ഷണങ്ങളാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാവികസേനയ്ക്ക് പ്രശംസയുമായി പ്രധാനമന്ത്രി  (4 minutes ago)

ഓറഞ്ച്-മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു  (11 minutes ago)

Yemen's coast കപ്പൽ തകർത്ത് അജ്ഞാതർ  (22 minutes ago)

അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് സഹായവുമായി യൂസഫ് അലി  (32 minutes ago)

വടകരയില്‍ തുണിക്കടയിലെ ഡ്രസിങ് റൂമില്‍ കുടുങ്ങി മൂന്നുവയസ്സുകാരന്‍  (40 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്  (53 minutes ago)

ഭാര്യയെ കൂട്ടികൊണ്ടുപോകുന്നതിനെ ചൊല്ലി തര്‍ക്കം: വാക്കുതര്‍ക്കം കയ്യാങ്കളിയായപ്പോള്‍ അമ്മായിയമ്മയുടെ ക്രൂര മര്‍ദനത്തില്‍ മരുമകന്‍ കൊല്ലപ്പെട്ടു  (1 hour ago)

തന്റെ ഫോട്ടോ ഷൂട്ട് ചിത്രത്തെ വിമര്‍ശിച്ചയാള്‍ക്ക് ചുട്ടമറുപടിയുമായി നടി രംഗത്ത്  (1 hour ago)

ക്ഷേമപെന്‍ഷന്‍ 1800 രൂപയാക്കും  (1 hour ago)

ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ : സമുദ്രോല്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാനായി എംപിഇഡിഎ  (3 hours ago)

യാത്രകളില്‍ മലയാളിത്തം തനിക്ക് വഴികാട്ടിയായെന്ന് യാനം ഫെസ്റ്റിവലില്‍ ബെന്യാമിന്‍: നോവലുകളുടെ ഭൂപ്രകൃതി വര്‍ണ്ണിക്കാന്‍ യാത്രകള്‍ സഹായകം...  (3 hours ago)

കാടിനെ സംരക്ഷിച്ചുകൊണ്ടുള്ള ഇക്കോ-ടൂറിസം പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കണമെന്ന് വിദഗ്ധര്‍  (3 hours ago)

ഹഡില്‍ ഗ്ലോബല്‍ 2025 ല്‍ പങ്കാളികളാകാന്‍ അവസരം: കെഎസ് യുഎം അപേക്ഷകള്‍ ക്ഷണിക്കുന്നു  (3 hours ago)

ലോകം ചുറ്റുന്ന സൈക്കിള്‍ യാത്രികന് ഭയത്തെ നേരിടുന്നത് അനിവാര്യം: ലോക പ്രശസ്ത സൈക്ലിസ്റ്റ് ധ്രുവ് ബോഗ്ര  (3 hours ago)

യാത്രയുടെയും സാഹിത്യത്തിന്‍റെയും സവിശേഷ സംഗമമായി യാനം; ഇന്ത്യയിലെ ആദ്യ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലിന് സമാപനം...  (3 hours ago)

Malayali Vartha Recommends